30 May 2011

1400 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഗ്രന്ഥം


ഖുര്‍ആനിനെക്കുറിച്ച് അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്. ഖുര്‍ആന്‍ ഇന്നും അവതരിച്ച അതേ രൂപത്തില്‍ വള്ളി പുള്ളിക്ക് മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മറ്റു ഗ്രന്ഥങ്ങള്‍ക്കൊന്നും ഈ വിശേഷണം ലവലേശം യോജിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഇത് ഖുര്‍ആനിന്റെ മാറ്റു കൂട്ടുന്നു. ഇന്ന് സുവിശേഷമെന്ന പേരിലറിയപ്പെടുന്ന ബൈബിള്‍ യേശുവിന്റെ അനുയായികള്‍ ചരിത്ര രൂപത്തില്‍ എഴുതിയതാണ്. യേശുവിന് ദൈവത്തില്‍ നിന്ന് ലഭിച്ച വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദ ഗ്രന്ഥം വേറെയുണ്ടായിരുന്നു എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. മൂന്നാം ഖലീഫ വധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഓതിക്കൊണ്ടിരുന്ന മുസ്ഹഫ് ഇപ്പോഴും മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടു കിടപ്പുണ്ട്.

ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം


ലോകത്തില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണെന്നതില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ തന്നെ വായന എന്നാണര്‍ത്ഥം. ലോകത്ത് മുസ്ലിംകളല്ലാത്ത പ്രദേശങ്ങള്‍ കുറവാണ്. അഞ്ചു നേരം മുസ്ലിംകള്‍ പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനാ വേളകളിലെല്ലാം അവര്‍ ഖുര്‍ആനില്‍ നിന്നും ഏതെങ്കിലും ഭാഗങ്ങള്‍ ചെയ്യുന്നു. അതു കൂടാതെ ഖുര്‍ആന്‍ പാരായണം തന്നെ ഒരു ആരാധനാ കര്‍മമെന്ന നിലയില്‍ നിര്‍വഹിക്കുന്നു. മാത്രമല്ല, ഖുര്‍ആന്‍ അവതരണത്തിന്റെ ആഘോഷവേളയായ റമളാന്‍ മാസത്തില്‍ പല മുസ്ളിംകളും ഖുര്‍ആന്‍ പാരായണം പതിവാക്കിയവരായിരിക്കും. ദിവസവും ഖുര്‍ആനിന്റെ മുപ്പത് ഭാഗങ്ങളില്‍ ചുരുങ്ങിയത് ഒരു ഭാഗമെങ്കിലും ഓതാന്‍ വേണ്ടി ശ്രമിക്കുന്നവരാണ്. ഖുര്‍ആന്‍ മനഃപാഠമാക്കുക എന്ന പേരില്‍ തന്നെ പല സ്ഥാപനങ്ങളും പല സ്ഥലങ്ങളിലായി നടന്ന് പോയിക്കൊണ്ടിരിക്കുന്നു. പ്രവാചക പുങ്കവരുടെ കാലത്ത് തന്നെ ഈ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ നിലനിന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പുണ്യം മാത്രം പെയ്തിറങ്ങുന്ന റമളാനിന്റെ രാവുകളില്‍ അല്ലാഹുവിന്റെ സന്ദേശ വാഹകനായ പ്രവാചകരുടെ ഉറ്റ തോഴനായ ജിബ്രീല്‍(അ) ന് കേള്‍പിച്ച് കൊടുക്കാറുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ വര്‍ഷവും ജിബ്രീല്‍ നബിക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചു കൊടുക്കാറുണ്ടായിരുന്നു.

വൈരുദ്ധ്യങ്ങളുടെ അഭാവം


ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായാണ് ഖുര്‍ആന്‍ അവതരിച്ചത്. പല സന്ദര്‍ഭങ്ങളിലും ഒന്നോ രണ്ടോ വാചകങ്ങളിലായാണ് ഇത് അവതരിച്ചത്. വ്യത്യസ്തങ്ങളായി വിശയങ്ങള്‍ ഇതില്‍ ചര്‍ച്ചിക്കപ്പെട്ടിട്ടുണ്ട്. നിരക്ഷരനായ പ്രവാകര്‍ക്ക് മുഖേനയാണ് ഇത് എത്തിക്കപ്പെട്ടതും. എന്നിട്ട് പോലും യാതൊരു മാറ്റത്തിരുത്തലുകള്‍ക്കോ വിധേയമാവാതെ സുരക്ഷിതമായി നിലനില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു.

ഖുര്‍ആനിലെ ഗണിത കൌതുകങ്ങള്‍:


അല്ലാഹുവിന്റെ തിരു ദൂതര്‍ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ മുഅ്ജിസത്തും അല്ലാഹുവിന്റെ കലാമുമാണത്. അത്ഭുതങ്ങളുടെ കലവറയാണ്. അത് കൊണ്ട് തന്നെയാണ് അറേബ്യന്‍ ചരിത്രത്തിലെതന്നെ സാഹിത്യതമ്പുരാക്കന്‍മാര്‍ വരെ ഇതൊരിക്കലും ഒരു മനുഷ്യന്റെ വാക്കല്ല എന്ന് മുന്നും പിന്നും നോക്കാതെ പറയാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. ഗണിതപരമായി ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു പാട് അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. 

ഉദാഹരണമായി നരകത്തെ പരാമര്‍ശിച്ച സന്ദര്‍ഭത്തില്‍ "അതിന്‍മേല്‍ 19 എണ്ണമുണ്ട്''(74:30) എന്ന പ്രസ്താവനയില്‍ നിന്ന് ഒരു പാട് വെളിപ്പെടുത്തലുകള്‍ നമുക്ക് കാണാന്‍ സാധിക്കും. 

ഖുര്‍ആനിലെ ആകെ അധ്യായങ്ങളുടെ എണ്ണം 114 ആണ്. 19 ന്റെ ഗുണിതം തന്നെ 19*6=114
ഖുര്‍ആനില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത വിധം ഇന്റര്‍ ലോക്കിങ് നടത്തപ്പെട്ടതായി നമുക്ക് കാണാന്‍ സാധിക്കും. 19 ന്റെ പ്രത്യേകതയായി പറയാന്‍ കഴിയുന്നത് ഇതിനെ ശിഷ്ടം കൂടാതെ ഹരിക്കാന്‍ ശാധ്യമല്ല. പിന്നെ പത്തുവരെയുള്ള അക്കങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ ആണല്ലോ 1ഉം 9ഉം. 
ഖുര്‍ആനിലെ അധ്യായങ്ങള്‍ തുടങ്ങുന്നത് തന്നെ ബിസ്മില്ലാഹിറഹ്മാനി റഹീം എന്ന വാക്യത്തില്‍ 19 അക്ഷരങ്ങളാണുള്ളത്. ഇനി ഈ വാക്യത്തിലെ പദങ്ങള്‍ എത്ര പ്രാവശ്യം ആവര്‍ത്തിച്ചു എന്ന് നോക്കാം

ഇസ്മി 19 പ്രാവശ്യം 19*1
ല്ലാഹി 2698 പ്രാവശ്യം 19*142
റഹ്മാനി 57 പ്രാവശ്യം 19*3
റഹീം 114 പ്രാവശ്യം 19*6 


ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. 14 അക്ഷരങ്ങളാണ് ഇങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. 14 രൂപങ്ങളില്‍ ഇവ യോജിപ്പിച്ച് ഉപയോഗിച്ചിരിക്കുന്നു. 29 അവ ഉപയോഗിച്ചിരിക്കുന്നു. ഇതിലും 19ന്റെ ഗുണിതം കാണാം. 14+14+29=157 (19*3)

ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. ഇങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന വേറെ ഗ്രന്ഥം ഇല്ല എന്നതും ശ്രദ്ധേയമാണ്. 68ാം  അധ്യായം തുടങ്ങുന്നത് നൂന്‍ എന്ന അക്ഷരം വെച്ചാണ്. ആ അദ്ധ്യായത്തില്‍ 133 എണ്ണം നൂന്‍ ഉണ്ട്. (19*7=133). 50ാം  അധ്യായം തുടങ്ങുന്നത് ഖാഫ് എന്ന അക്ഷരം കൊണ്ടാണ് 42ാം അദ്ധ്യായത്തിലെ തുടക്കാക്ഷരങ്ങളിലും #്വസാനം ഖാഫ് എന്ന അക്ഷരമുണ്ട്. ഇനി 50ാം അദ്ധ്യായത്തില്‍ എത്ര ഖാഫ് ഉണ്ടെന്ന് നോക്കുകയാണെങ്കില്‍ 57 അഥവാ 19*3= 57 കാണാം. ഇത് രണ്ടും കൂട്ടിയാല്‍ 114. ഇത് ഖുര്‍ആനിലെ മൊത്തം അധ്യായങ്ങളെ സൂചിപ്പിക്കുന്നു. 


42ാം അധ്യായം തുടങ്ങുന്നത് ഹാമീം, ഐന്‍ സീന്‍ ഖാഫ് എന്നിവ കൊണ്ടാണ്. ഈ അദ്ധ്യായത്തില്‍ ഈ അഞ്ചക്ഷരങ്ങള്‍ ആകെ 570 പ്രാവശ്യമാണ് വന്നത് എന്ന് കാണാം. 19*30= 570

നാമാണ് ഖുര്‍ആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന നാഥവാക്യത്തിന്റെ പൊരുള്‍ ഇവിടെയാണ് അന്വര്‍ത്ഥമാവുന്നത്. 

ഖുര്‍ആനില്‍ അല്ലാഹു എന്ന പദം 2698 പ്രാവശ്യമാണ് ഉപയോഗിച്ചത് അഥായത്, ശരാശരി രണ്ടര വാക്കില്‍ ഒന്ന് എന്ന നിലക്ക്. ഇതും ഒരു പത്തൊമ്പതിന്റെ ഗുണിതം. 19*142= 2698. 

ഖുര്‍ആനില്‍ ലൂത്ത് നബിയുടെ സമുദായത്തെക്കുറിച്ച് 12 പ്രാവശ്യം "ഖൌമു ലൂത്ത്'' എന്നാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്ത് മാത്രം 'ഇഖ്വാനു ലൂത്ത്' എന്നുപയോഗിച്ചു. ഇതിന് കാരണം ഖാഫ് ഉപയോഗിക്കുന്നതിന്റെ എണ്ണം മാറിയാല്‍ 19ന്റെ ഗുണിതത്തില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യത ഉണ്ടായിരുന്നു. 

'സ്വാദ്' എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെടുത്ത് (7.19.38) പരിശോധിച്ചാല്‍ അവയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത് തന്നെയാണ്. ആകെ (19*8)=152.

അലിഫ് ലാം മീം സ്വാദ് എന്ന അദ്ധ്യായത്തില്‍ അലിഫ് 2752 ഉം ലാം 1528 ഉം മീം 1165 ഉം സ്വാദ് 98ഉം ആണ് ആകെ 5358/19= 282

അലിഫ് ലാം മീ എന്ന് തുടങ്ങുന്ന സൂറത്തിലെ ആകെയുള്ള അലിഫ്, ലാം, മീം എന്നിവയുടെ എണ്ണം കൂടി നോക്കാം.

സൂറത്ത്മീംലാംഅലിഫ്

ബഖറ 2195 3202 4502
ആലു ഇംറാന്‍ 1249 1892 2521
അന്‍കബൂത്ത് 344 554 774
റൂം 317 393 544
ലുഖ്മാന്‍ 173 297 347
സജദഃ 158 155 257

4436 +6493 +8945 = 19874/19= 1046

ഖുര്‍ആനിലെ അക്ഷരങ്ങള്‍

ഖുര്‍ആനിലെ അക്ഷരങ്ങള്‍

അലിഫ് 48872
ബാഅ് 11428
താഅ് 1199
സാഅ് 1276
ജീം 3273
ഹാഅ് 773
ഖാഅ് 2416
ദാല്‍ 5602
ദ്വാല്‍ 4677
റാഅ് 11793
സ്വാഅ് 1590
സീന്‍ 5991
ഷീന്‍ 2115
സ്വാദ് 2012
ള്വാദ് 1307
ഐന്‍ 9220
ഗ്വൈന്‍ 2208
ഫാഅ് 3449
ഖാഫ് 6813
കാഫ് 9500
ലാം 3432
മീം 36535
നൂന്‍ 40190
വാവ് 25536
ഹാഅ് 19070
യാഅ് 45919
ലാം അലിഫ് 3720


ഖുര്‍ആനിലെ സ്വരങ്ങള്‍

ഫത്ഹ് (അകാരം)53223
കസ്ര്‍(ഇകാരം)39572
ളമ്മ്(ഉകാരം)8304
മദ്ദ്(ഇരട്ട ദീര്‍ഘം)1771
നുഖ്ത്വ(പുള്ളി)105684

ഖുര്‍ആന്‍ ആകെ

അദ്ധ്യായങ്ങള്‍114
ഖണ്ഡികകള്‍540
സൂക്തങ്ങല്‍6666
വാക്കുകള്‍86430
അക്ഷരങ്ങള്‍323760

വിഷയിക ഇനങ്ങള്‍

വാഗ്ദാനങ്ങള്‍1000കഥകള്‍1000
ഭീഷണികള്‍1000അനുവദനീയങ്ങള്‍250
കല്‍പനകള്‍1000നിഷിദ്ധങ്ങള്‍250
നിഷേധങ്ങള്‍1000പ്രകീര്‍ത്തനങ്ങള്‍100
ഉദാഹരണങ്ങള്‍1000മറ്റിനങ്ങള്‍66
6666

ഗണിതാത്ഭുതം


ഖുര്ആന്റെ ഭാഗങ്ങള് 30
ദ്ധ്യായങ്ങള് 114
സുറത്ത് മക്കിയ്യ 86
സുറത്ത് മദനിയ്യ 28
വാക്യങ്ങള് 6666
6236 എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് 
അക്ഷരങ്ങള് 323071
പദങ്ങള് 77473
പദ പ്രകാരമായാല് 33258
ഖുര്ആനില് ഉള്ള പുള്ളികള് 156081
ഖുര്ആനിലെ സംബോധനാ രീതികള് 7

ആകാശം  115
ഭൂമി 228
പര്വ്വതം 33
നീ പറയുക 332
അവര് പറഞ്ഞു 332
മനുഷ്യര്  65
വിശ്വാസം 811
എളുപ്പം  36
ഞെരുക്കം 12
ദിവസം  365
മാസങ്ങള് 12
സ്വര്ഗം  66
നരകം 126

ഇസ്ലാമിക കര്‍മശാസ്ത്രം വിവിധ കാലഘട്ടത്തിലൂടെ



മനുഷ്യ ജീവിതത്തില്‍ ഐഹികവും പാരത്രികവുമായ വിജയത്തിന് നിദാനമായ ഒരു സല്‍സരണിയാണ് ഇസ്ലാം  മതം. അത് തികച്ചും ദൈവികമാണ്. മനുഷ്യോല്‍പ്പത്തിക്കു പിറകെ #ിന്നും ഭൂമിയിലേക്ക് മനുഷ്യനെ ഇറക്കിയ അന്നുമുതല്‍ തന്നെ ഇസ്ലം മതത്തെ ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യകാലത്ത് ഭൂമി ജനവാസ യോഗ്യമാക്കാന്‍ വേണ്ടി പാകപ്പെടുത്തുന്ന ജോലിയാണ് മനുഷ്യനെ അല്ലാഹു ഏല്‍പ്പിച്ചത്. കിണറുകള്‍ കുഴിക്കാനും നദികള്‍കീറിയുണ്ടാകാനും മനുഷ്യനെ അല്ലാഹു പഠിപ്പിച്ചു. മനുഷ്യനെ കൊണ്ടത് ചെയ്യിച്ചു. ഒന്നോ രണ്ടോ സമയങ്ങളിലുള്ള നിസ്കാരം മറ്റു ആരാധനാ മുറകള്‍ തുടങ്ങി യവ മാത്രമായിരുന്നു അത് ഉണ്ടായിരുന്നത്. പിന്നീട് അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ) യുടെ നിയോഗത്തോടെ 23 വര്‍ഷക്കാലം കൊണ്ട് അല്ലാഹു ഈ മതത്തെ സമ്പൂര്‍ണ്ണമായി അവതരിപ്പിച്ചു. ഹജ്ജത്തുല്‍ വിദാഇന്റെ അന്ന് തങ്ങള്‍ അത് പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
.......
ഈ സൂക്തം അവതീര്‍ണ്ണമായതോടെ ഇസ്ലാം സമ്പൂര്‍ണ്ണമായെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ പിന്നീട് വിവിധ ഘട്ടങ്ങളില്‍ നടന്നത് ഖുര്‍ആനിന്റെയും തിരുചര്യയുടെയും വിശദീകരണങ്ങളും അതില്‍ വന്നിട്ടുള്ള അഭിപ്രായാന്തരങ്ങളുമാണ്. ഈ അഭിപ്രായ വ്യത്യാസങ്ങളത്രയും അല്ലാഹുവും റസൂലും അംഗീകരിച്ചതും അവ സമൂഹത്തിന് അനുഗ്രഹമാണെന്ന് പ്രവാചകന്‍  തന്നെ പ്രഖ്യാപിച്ചതുമാണ്. വ്യത്യസ്തമായ രണ്ട് രീതികളില്‍ ഒരേ കാര്യം  ചെയ്ത രണ്ട് അനുചരന്മാരോട് പ്രവാചകന്‍ നിങ്ങള്‍ രണ്ട് പേരും ചെയ്തത്. ശരിയാണെന്ന് പ്രതികരിച്ചതില്‍നിന്നും ഇതുതന്നെയല്ലേ നമുക്ക് മനസ്സിലാവുന്നത്.
ഇസ്ലാമിക കര്‍മശാസ്ത്രം ആധുനിക രീതിയില്‍ വളര്‍ന്നു പന്തലിച്ചത് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോന്നതിനു ശേഷമാണ് അവ താഴെ വിവരിക്കുന്നു.
പ്രവാചകന്റെ കാലഘട്ടം
പ്രവാചകന്റെ നിയോഗകാലത്ത് അറേബ്യന്‍ ജനത തികച്ചും അരാജകത്വത്തിലും സാംസ്കാരിക അധപതനത്തിലുമായിരുന്നു ജീവിച്ചിരുന്നത്. അവര്‍ ബിംബാരാധകരായിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം പ്രഥമപ്രധാനമായും ശ്രദ്ധിച്ചത് വിശ്വാസ കാര്യങ്ങളിലായിരുന്നു. അതുകൊണ്ടാണ് മക്കിയ്യായ സൂക്തങ്ങളില്‍അധികവും വിശ്വാസപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതായി നമുക്ക്കാണാന്‍ സാധിക്കുന്നത്. സമൂഹത്തില്‍നിലനിന്നിരുന്ന വ്യഭിചാരം, കൊല, അക്രമം,  പലിശ,ചൂതാട്ടം തുടങ്ങിയ കാര്യങ്ങളെ അവരുടെ മനസ്സുകളില്‍ നിന്നു തന്നെ നിര്‍ര്ര്‍ജ്ജനം ചെയ്യുന്നതിലും ഈ ഘട്ടത്തില്‍ ഇസ്ലാംശ്രദ്ധിച്ചു. 13 വര്‍ഷമാണ് ഇതിന് വേണ്ടി വിനിയോഗിച്ചത്. പിന്നീട് പ്രവാചകരോട് മദീനയിലേകത്ക് പലായനംചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുകയായിരുന്നു. അവിടെ ഇസ്ലാമിന് നല്ല വേരോട്ടം ലഭിക്കുകയും സമഗ്രമായ ഒരു ഇസ്ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. അവിടെ നിന്നാണ് മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെസ്പര്‍ശിക്കുന്ന വിധിവിലക്കുകള്‍ ഇസ്ലാം നടപ്പിലാക്കിയത്. ആരാധന, ഇടപാടുകള്‍, യുദ്ധം, അക്രമങ്ങള്‍, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സന്ദര്‍ഭോചിതവും സമഗ്രവുമായ നിയമങ്ങള്‍ അല്ലാഹു ഖുര്ഞആനിലൂടെ അവതരിപ്പിച്ചു. ഓരോ പുതിയ സംഭവങ്ങള്‍ ഉണ്ടാവുമ്പോഴും സ്വഹാബിമാര്‍ പ്രവാചകനെ ആശ്രയിക്കുകയും അതിനുള്ള വിധി തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍നിയമ നിര്‍മാണത്തിന്റെ സമ്പൂര്‍ണ അധികാരം പ്രവാചകന് മാത്രമായിരുന്നു. പ്രവാചകനാണെങ്കില്‍വഹ്യ് മുഖേനെയല്ലാതെ തന്നിഷ്ട പ്രകാരം യാതൊന്നും പറയുകയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. അപ്പോള്‍ എന്തുകൊണ്ട് പ്രവാചകന്റെ കാലത്ത് ഇജ്ത്തിഹാദ്ചെയ്തില്ല, എന്തുകൊണ്ട് അക്കാലത്ത് മദ്ഹബുകള്‍ ഉണ്ടായില്ല എന്ന പുത്തന്‍വാദികളുടെചോദ്യത്തിന് മറ്റൊരു മറുപടി തേടി നാം പോവേണ്ടതില്ല.
പ്രവാചകര്‍ (സ) യുടെ കാലത്ത് ഇസ്ലാമിക നിയമനിര്‍മാണത്തിന് നാല് സവിശേഷതകളുണ്ടായിരുന്നു.
1. ഘട്ടം ഘട്ടമായാണ് നിയമങ്ങള്‍ നടപ്പിലായിരുന്നത്.
ത്രീ ഡബ്ള്യൂ എന്ന് വിളിക്കപ്പെടുന്ന വൈന്‍, വാര്‍, വുമണ്‍ അഥവാ, കള്ള്, പെണ്ണ്, യുദ്ധം എന്നിവയില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും തള്ളിനീക്കിയിരുന്ന ഒരു ജനതക്ക് ഒറ്റഘട്ടത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയാല്‍ അവര്‍ക്ക് അതുള്‍ക്കൊള്ളാനുള്ള സ്വാഭാവിക വൈമനസ്യം നമുക്കറിയാം. അതുകൊണ്ടുതന്നെ നാല് ഘട്ടമായാണ് മദ്യം നിരോധിക്കപ്പെട്ടത്. ഇങ്ങനെ ഓരോ വിഷയവും 23 വര്‍ഷത്തെ നീണ്ട കാലയളവിലായാണ് നടപ്പിലാക്കപ്പെട്ടത്.
2. വിധിവിലക്കുകള്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്
സാങ്കല്‍പ്പികമായ ഭാവനാപരമോ ആയ കാര്യങ്ങള്‍ക്ക് വിധിവിലക്കുകള്‍ തേടിപ്പോകുന്ന ഒരു സമ്പ്രദായംപ്രവചാകരുടെകാല്തുണ്ടായിരുന്നില്ല. എത്രത്തോളം എന്നുവെച്ചാല്‍ നബി (സ) തങ്ങള്‍തന്നെ ചോദ്യം അധികരിപ്പിക്കുന്നതിനെ തൊട്ട് തന്റെ അനുചരെ വിലക്കി, ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: അല്ലാഹു പല കാര്യങ്ങളുംനിര്‍ബന്ധമാക്കി. അപ്പോള്‍ അവ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. പലരും നിരോധിച്ചു. അതുകൊണ്ട് നിങ്ങള്‍ അവ ചെയ്യരുത്. പല കാര്യങ്ങളെ തൊട്ടും മൌനം പാലിച്ചു. അത് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. മറവി കൊണ്ടല്ല അതുകൊണ്ട് അവയെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കരുത്.
വിധി ഇല്ലാത്ത ഒരു കാര്യം അടിസ്ഥാനപരമായി അനുവദനീയമാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
3. വിവിധ ദുര്‍ബലപ്പെടുത്തലും മാറ്റലും
നിയമ നിര്‍മാണത്തില്‍ പ്രവാചകന്‍ (സ) അവലംബിച്ച് പരിപൂര്‍ണ്ണമായും വഹ്യിനെ മാത്രമായിരുന്നു. വല്ല വിഷയവും പുതുതായി ഉണ്ടാവുമ്പോള്‍ വഹ്യ് ഇറങ്ങുന്നത് പ്രതീക്ഷിക്കുമായിരുന്നു. അങ്ങനെ, വഹ്യ് ഇറങ്ങിയില്ലെങ്കില്‍ ആ  വിഷയത്ത് സ്വന്തമായി ഗവേഷണം നടത്തുകയും തന്റെ അനുചരന്മാരോട് കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു. പിന്നീട് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് തന്റെ തീരുമാനത്തിനെതിരായി വല്ലതും അനുയായികളെ പഠിപ്പിക്കുകയും അതുതന്നെ നിയമമാവുകയും  ചെയ്യുമായിരുന്നു. അതുപോലെ ഖുര്‍ആന്‍മുമ്പ് അവതീര്‍ണ്ണമായതിനെതിരെ മറ്റൊരു വിധി അവതരിപ്പിക്കുന്ന പ്രക്രിയയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഹജ്ജത്തുല്‍ വിദാഇലെ സമ്പൂര്‍ണ്ണത പ്രഖ്യാപനത്തിനു ശേഷം യാതൊരു വിധിയും മാറുകയില്ല. മാറ്റാന്‍ ആര്‍ക്കും അധികാരവുമില്ല. മറിച്ച്, വ്യക്തമായി തീരുമാനം (നസ്സ്) ഇല്ലാത്ത സംഭവങ്ങള്‍ ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ ആന്തരികാര്‍ഥങ്ങളില്‍ നിന്ന് കണ്ടെത്താനുള്ള അധികാരം ചില നിബന്ധനകളോടെ സമര്‍ഥമായ പണ്ഡിതന്മാര്‍ക്കുണ്ട്. (ലിന്‍ക് .. ഇജ്തിഹാദ്) ഇത്തരത്തിലുള്ള ഗവേഷണം മാത്രമാണ് ഖുലഫാഉര്‍റാഷിദുകള്‍ ചെയ്തത്.
2. സ്വഹാബിമാരുടെ കാലഘട്ടം
പ്രവാചകരുടെ വിയോഗം മുതല്‍ ഒന്നാം നൂറ്റാണ്ട് പൂര്‍ണ്ണമാകുന്നത് വരെയാണ് ഈ കാലഘട്ടം. ഈ ഘട്ടത്തിലെ അവലംബങ്ങള്‍ ഖുര്‍ആനും തിരുസുത്തും ഇജ്തിഹാദും ആയിരുന്നു. പുതിയ പ്രശ്നങ്ങളഅ# ഉടലെടുക്കുമ്പോള്‍ ആദ്യമായി അതിന്റെ പ്രതിവിധഇ അവര്‍ പരതിയിരുന്നത് ഖുര്‍നിലായിരുന്നു. ഖുര്‍ആനില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഹദീസിലേക്ക് മടങ്ങും. അവ #ിടെ നിന്നും ലഭഇച്#ില്ലെങ്കില്‍ഉന്നതരായസ്വഹാബികള്‍ അതില്‍ഗവേഷണം നടത്തി അതിന്റെ വിധി കണ്ടെത്തുമായിരുന്നു.
അടിസ്ഥാന പ്രമാണങ്ങളില്‍ മൂന്നാമത്തേതായ ഇജ്മാഅ് നിലവില്‍ വന്നത് ഈ ഘട്ടത്തിലാണ്. പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഖലീഫ പണ്ഡിതരെ വിളിച്ചുകൂട്ടുകയും തീരുമാനം അവരോട് ആരായുകയും ചെയ്യുമായിരുന്നു.  അങ്ങനെ അവരെല്ലാവരും ഒരു തീരുമാനത്തില്‍ഉറച്ചു നിന്നാല്‍ അത് ഇജ്മാഅ് ആവുകയും അത് അംഗീകരിക്കാന്‍ സമുദായത്തിന് നിര്‍ബന്ധമാവുകയും ചെയ്യുന്നു.
ഇജ്മാഅ് നിഷേധികള്‍ എന്തുതന്നെ പറഞ്ഞാലും അത് ഉണ്ടാവുകയും മുസ്ലിംലോകം അംഗീകരിക്കുകയും ചെയ്തുവെന്നത് നഗ്ന സത്യമാണ്.
അനന്തരാവകാശ വിഷയത്തില്‍ വലിയുമ്മക്ക്  ആറിലൊന്ന് നിലവില്‍ വന്നത് ഇജ്മാഅ് പ്രകാരമായിരുന്നു. അതുപോലെ മുസ്ലിം സ്രീ വേദക്കാരനായ പുരുഷന്‍വിവാഹം ചെയ്യല്‍ ഹറാമാകുന്നു. ഇത് സ്ഥിരപ്പെട്ടതും ഇജ്മാഇലൂടെയാണ്. (വേദക്കാരിയായ സ്ത്രീയെ മുസ്ലിമിന്ന് വിവാഹം ചെയ്യാം) ഖുര്‍ആന്‍ മുസ്ഹഫുകളഇലായി ഒരു മിച്ചു കൂ#്ടിയത് സ്വഹാബികളുടെ ഏകോപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നബി (സ) യുടെ കാലത്ത് ഖുര്‍ആന്‍ ക്രോഡീരിക്കപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാമെല്ലോ.
താബിഉകളഉടെഘട്ടം
ഈ ഘട്ടം സ്വഹാബിമാരില്‍ ചെറഇയവരുടെയും താബിഉകളില്‍ വലിയവരുടെയും ഘട്ടമാണ്. ഈ ഘട്ടത്തില്‍ ഇസ്ലാമിക ചരിത്രം ഒരുപാട് യുദ്ധങ്ങള്‍ക്കും അഭ്യന്തര കലഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ മാത്രമായിരുന്നു ക്രോഡീകരിക്കപപ്പെട്ടിരുന്നത്. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല.
രണ്ട് തരം ചിന്താധാരകള്‍ ഉടടുെത്തത് ഈ ഘട്ടത്തിലാണ്.
ഒന്ന് ഹിജാസ് കേന്ദ്രീകരിച്ച്. ഇവിടത്തെ പണ്ഡിതന്മാര്‍ ഖുര്‍ആനില്‍ സുന്നത്ത് എന്നിവയില്‍ ഇജ്തിഹാദ് ചെയ്യുന്നതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് തഹല്ലുല്‍ ഹദീസ് എന്ന നാമം പ്രചാരം നേടി.
രണ്ടാമത്തേത് ഇറാഖ് കേന്ദ്രീകരിച്ചുള്ളതാണ്. ഇവിടത്തെ പണ്ഡിതന്മാര്‍ റഅ്യ് അഭിപ്രായത്തിന് പരിഗണന നല്‍കിയവരായിരുന്നു.
നാലാം ഘട്ടം
ഈ ഘട്ടം തുടങ്ങുന്നത് ഒന്നാം നൂറ്റാണ്ടിന്റെ അവസാന കാലം മുതലാണ് ഈ ഘട്ടത്തിലാണ് ബഹുവന്ദ്യരായ ഉമറുബ്നു അബ്ദില്‍ അസീസ് എന്നവരുടെപ്രത്യേക നിര്‍ദേശപ്രകാരം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങള്‍ഫത്വകള്‍ എന്നിവയെല്ലാം ക്രോഡകരിക്കപ്പെട്ടത്.
ഈ നാലു ഘട്ടങ്ങളിലൂടെ കടന്നുവന്നതിനു ശേഷമാണ് ഇസ്ലാമിക കര്‍മശാസ്ത്രം ഇന്നുള്ള രൂപത്തില്‍മദ്ഹബുകളില് നിക്ഷിപ്തമായത്. നാലാം ഘട്ടത്തിലും അതിനുശേഷവും കൂടുതല്‍പണ്ഡിതന്മാര്‍ ഉണ്ടാവുകയും പുതിയ പുതിയ പ്രശ്നങ്ങളില്‍ അവര്‍ ഇജ്തിഹാദ് ചെയ്യാന്‍ ആരംഭിക്കുകകയും ചെയ്തു. അങ്ങനെയാണ് പുതിയ ഒരു വിജ്ഞാനശാഖ ഉടലെടുത്. ഉസൂലുല്‍ഫിഖ്ഹ് എന്ന് പറയപ്പെടുന്ന ഈ വിജ്ഞാനശാഖക്ക് തുടക്കംകുറിച്ചത്. ശാഫിഈ ഇമാമാണ്  ഈ മേഖലയില്‍ലഭ്യമായ ആദ്യത്തെ  ഗ്രന്ഥം അദ്ദേഹത്തിന്റെ രിസാല എന്ന ഗ്രന്ഥമാണ്. മസ്അലകള്‍ കണ്ടെത്തുമ്പോള്‍ മുജ്തഹിദുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമങ്ങളും വ്യവസ്ഥകളുംഈ വിജ്ഞാനശാഖയില്‍ പരാമര്‍ശിക്കുന്നു.
മറ്റൊരു കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. അതായത്, സ്വഹാബിമാരില്‍ നിന്നും താബിഉകളില്‍ നിന്നും ഇജ്തിഹാദ് ചെയ്തവരൊന്നും ഈ നിയമങ്ങള്‍ പാലിച്ചിരിക്കില്ലല്ലോ എന്ന് തെറ്റിദ്ധരിക്കപ്പെടരുത്.മറിച്ച്, അവരെല്ലാം അവരവരുടെതായി കണ്ടെത്തിയ പല മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി മാത്രം ഇജ്തിഹാദ് ചെയ്തവരായിരുന്നു. ഈവിജ്ഞാന ശാഖ ക്രോഡീകരിക്കപ്പെട്ടത് പില്‍ക്കാലത്താണെങ്കിലും. ഉദാഹരണമായി നഹ്വ് എന്ന വിജ്ഞാന ശാഖ അലി (റ) ന്റെ കാലഘട്ടത്തിലാണല്ലോ  ക്രോഡീകരിക്കപ്പെട്ടത്. അതിന് മുമ്പും അറബ്യയില്‍ ഫാഇലിന് റഫ്ഉം മഫ്ഊലിന് നസ്ബും ചെയ്തുതന്നെയാണ് സംസാരിച്ചിട്ടുള്ളത്.
പിന്നീട് ഇതുവരെയുള്ള ചരിത്രം നാം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവുന്നത് ഉന്നതരായ പണ്ഡിതന്മാര്‍ പോലും ഇജ്തിഹാദ് ചെയ്ത മസ്അലകള്‍ കണ്ടെത്തുന്നതിനു പകരം ഇമാമുമാരില്‍നിന്ന് ആരെയെങ്കിലും തഖ്ലീദ് (അനുകരിക്കല്‍) ചെയ്യുന്നവരാണ്. അതായത് ഇജ്തിഹാദിന്റെ വാതില്‍ ഇക്കാലത്ത് പൂര്‍ണാമായും അടഞ്ഞുവെന്നര്‍ഥം.

തൌഹീദ് അഥവാ ഏകദൈവവിശ്വാസം


തൌഹീദ് അഥവാ ഏകദൈവവിശ്വാസം
ഇസ്ലാം ഉള്‍ക്കൊള്ളുന്ന വിശ്വാസ ദര്‍ശനങ്ങളുടെ അടിത്തറയാണ് തൌഹീദ്. ഏകത്വവല്‍ക്കരണം എന്നാണ് തൌഹീദ് എന്നതിന്റെ പദാര്‍ത്ഥം. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവല്ലാതെ ആരാധന അര്‍ഹിക്കുന്ന മറ്റൊന്നുമില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉള്ളിലുറപ്പിച്ച് നാക്കുകൊണ്ട് വെളിപ്പെടുത്തലും പ്രത്യക്ഷമായും പരോക്ഷമായും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കലുമാണ് തൌഹീദിന്റെ സാങ്കേതികാര്‍ത്ഥം.
അടിസ്ഥാന സത്ത, വിശേഷണങ്ങള്‍ എന്നിവയില്‍ അദ്വിതീയനായ ദൈവത്തിന് സമ•ാരോ സഹായികളോ ഇല്ല. സൃഷ്ടി-സ്ഥിതി-സംഹാരാദികളുടെ കര്‍ത്താവായ ദൈവം സ്ഥല-കാല ബന്ധങ്ങള്‍ക്കതീതനും സകലകാര്യങ്ങളുടെയും കാരണക്കാരനുമാണ്. ഭൂമുഖത്ത് ദൈവമെന്ന പേരില്‍ ആരാധിക്കപ്പെടുന്ന നിരവധി വസ്തുക്കളും വ്യക്തികളുമുണ്ട്. എന്നാല്‍ അവയൊന്നും ആരാധനക്കോ ദൈവമെന്ന പരമോന്നത പദത്തിനോ അര്‍ഹമല്ല. ആരോപിക്കപ്പെടുന്നവയാണ്. അല്ലാഹു മാത്രമാണ് ആരാധന അര്‍ഹിക്കുന്നവന്‍ എന്നതിനു പുറമെ ദൈവമായിട്ട് മറ്റാരുമില്ലെന്ന നിഷേധഭാവമാണ് തൌഹീദിന്റെ അകക്കാമ്പ്. ഏകാധിപതികള്‍, പുരോഹിത•ാര്‍, ഭൂത പ്രേത സേവക•ാര്‍ തുടങ്ങി ദിവ്യത്വത്തിന്റെ കപടവേഷമണിഞ്ഞ് മനുഷ്യരെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്താനും ചൂഷണം ചെയ്യാനും തുനിയുന്നവര്‍ക്കൊന്നും പ്രാപഞ്ചിക കാര്യനിര്‍വ്വഹണങ്ങളിലോ ആത്മിക മണ്ഡലങ്ങളിലോ യാതൊരു സ്വാധീനവുമില്ലെന്ന യാഥാര്‍ത്ഥ്യം ഈ നിഷേധ വശത്തിന്റെ വ്യാഖ്യാനമാണ്.
ആര്‍ക്കും എപ്പോഴും അവകാശപ്പെടാവുന്നതും ആരുടെ മേലും ആരോപിക്കാവുന്നതുമായ ഒരു നിസാര കാര്യമല്ല ദിവ്യത്വം. നമ്മുടെ സങ്കല്‍പഭാവനകള്‍ക്കധീനവും അധീതവുമായ സകല നിര്‍മ്മാണ-സംഹാര ഗുണങ്ങളും സമ്മേളിക്കുകയും ന്യൂനതകളില്‍ നിന്നും അപൂര്‍ണ്ണതകളില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാവുകയും ചെയ്യുന്ന ഒരു പരമസത്തയിലേ ദിവ്യത്വം അന്വര്‍ത്ഥമാവൂ. കാരണം ആരാധന അര്‍ഹിക്കുന്നവനാണല്ലോ ദൈവം. ആരാധനയെന്നാല്‍ അങ്ങേ അറ്റത്തെ വണക്കവും വിനയവുമാണ്. വണക്കവും വിനയവും അങ്ങേ അറ്റമാവണമെങ്കില്‍ വണങ്ങപ്പെടുന്ന വസ്തുവിനപ്പുറം ഇനിയൊരു ലക്ഷ്യമുണ്ടാവാന്‍ പാടില്ല. അത്തരത്തിലുള്ള ഒരു അസ്തിത്വത്തിനു മുമ്പിലേ വിനയവും വണക്കവും പാരമ്യത പ്രാപിക്കൂ.
നമുക്കൊരാളോട് ബഹുമാനം തോന്നുന്നത് നമ്മെക്കാള്‍ എന്തെങ്കിലും സ്വഭാവ മികവുകളയാളിലുണ്ടാവുമ്പോഴാണ്. അയാളിലുള്ള ഗുണങ്ങളുടെ അളവിനനുസരിച്ച് കൂടുതല്‍ ആദരവ് അര്‍ഹിക്കുകയും ആദരിക്കുന്നവന് കൂടുതല്‍ ആത്മ നിര്‍വൃതി അനുഭവപ്പെടുകയും ചെയ്യുന്നു. ആദരവിനെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ആരാധന. അത്യുന്നതമായ ഒരൊറ്റ അസ്ഥിത്വത്തിലേ ആരാധന അന്വര്‍ത്ഥമാവൂ. അത്തരമൊന്നിനു മുമ്പില്‍ ആരാധനകളര്‍പ്പിക്കുമ്പോഴാണ് അതിലടങ്ങിയ ആത്മനിര്‍വൃതി പൂര്‍ണമായി അനുഭവിക്കാന്‍ സാധ്യമാവുന്നത്. മനുഷ്യന് താഴെയുള്ള വിഗ്രഹങ്ങള്‍ ഇതര ജീവികള്‍ എന്നിവയെ ആരാധിക്കുന്നത് ആത്മനിന്ദയാണെങ്കില്‍ സര്‍വ്വശക്തനും അദ്വിതീയനുമായ അല്ലാഹുവിനെ ആരാധിക്കുന്നത് ആത്മാഭിമാനവും പരദൈവങ്ങളില്‍ നിന്നുള്ള സ്വാതന്ത്യ്രവുമാണ് നല്‍കുന്നത്.
മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന തൌഹീദിന്റെ രണ്ടാം ഭാഗമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശ്വാസ സംഹിതയുടെ സവിശേഷത. ഹൈന്ദവര്‍, ക്രൈസ്തവര്‍, ആസ്ത്രേലിയയിലെയും ആഫ്രിക്കയിലെയും ഗോത്രവര്‍ഗക്കാര്‍ തുടങ്ങി പല ജനവിഭാഗങ്ങള്‍ക്കിടയിലും ഏകദൈവവിശ്വാസം കൈക്കൊള്ളുന്ന നിരവധി ആളുകളുണ്ട്. പക്ഷെ, അവരെക്കുറിച്ച് മുസ്ലിംകളെന്ന് പറയാന്‍ നിര്‍വ്വാഹമില്ല. കാരണം അവര്‍ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിക്കാത്തതിനാല്‍ അല്ലാഹുവവിനെ പൂര്‍ണമായും അനുസരിച്ചവരോ പരലോക വിജയികളോ അല്ല.
മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസം തൌഹീദിന്റെ ശുദ്ധതക്ക് ഒരു നിലക്കും കളങ്കമേല്‍പ്പിക്കുന്നില്ല. മറിച്ച് മാറ്റുകൂട്ടുകയാണ്. കാരണം പ്രവാചകര്‍(സ്വ)ക്ക് ദിവ്യത്വത്തിന്റെ ലവലേശശകലം പോലുമുണ്െടന്ന് മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. പ്രവാചകര്‍(സ്വ) അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. പേരും പ്രശസ്തിയുമായിരുന്നു പ്രവാചകര്‍(സ്വ)യുടെ ലക്ഷ്യമെങ്കില്‍ ദൈവമാണെന്നവകാശപ്പെടാമായിരുന്നു. അങ്ങനെ പല ദൈവങ്ങളും ഇന്നത്തെക്കാളുപരി അന്നും ലോകത്തുണ്ടായിരുന്നു. പ്രവാചകന്‍(സ്വ) പ്രഖ്യാപിച്ചത് ഞാന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍മാത്രമാണെന്നാണ്.
മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിനു പുറമെ പൂര്‍വ്വികരായ മുന്‍കാല പ്രവാചക•ാര്‍, അവര്‍ക്കവതീര്‍ണ്ണമായ വേദഗ്രന്ഥങ്ങള്‍, അല്ലാഹുവിന്റെ മാലാഖമാര്‍, ന•തി•കളുടെ മൂല്യനിര്‍ണ്ണയ വേദിയായ അന്ത്യനാള്‍ എന്നിവയിലുള്ള വിശ്വാസങ്ങളും ന•യും തി•യും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസവും തൌഹീദിന്റെ അനുബന്ധങ്ങളാണ്.
ഏകദൈവ വിശ്വാസം മനുഷ്യമനസ്സില്‍ സമാധാനം, ധീരത, ഏകാഗ്രത, സഹാനുഭൂതി, വിനയം, സാഹോദര്യം, സമഭാവന തുടങ്ങിയ മാനവിക ഗുണങ്ങളെ ഊട്ടിയുറപ്പിക്കുകയും ദുഷ്ടചിന്തകളില്‍ നിന്നും പൈശാചിക പ്രേരണകളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ വ്യക്തിത്വവികാസത്തിലും സാമൂഹികാഭിവൃദ്ധിയിലും തൌഹീദിന്റെ സ്വാധീനം നിസ്തുലമാണ്.
പരിശുദ്ധ ഖുര്‍ആന്റെ മുഖ്യപ്രമേയം തൌഹീദാണ്. അതിനു വിരുദ്ധമായ സകല വിശ്വാസ വൈകല്യങ്ങളെയും ശക്തിയുക്തം എതിര്‍ക്കുന്നതോടൊപ്പം തൌഹീദിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: "പറയുക; കാര്യം അവന്‍ ഏകനാണ്''(ഖു:112:1) "എന്നെന്നും നിലനില്‍ക്കുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹു, അവനല്ലാതെ'' (ഖു:2:225) തുടങ്ങി നിരവധി വാക്യങ്ങളിലിതു വ്യക്തമാക്കുന്നു. ഏകദൈവ വിശ്വാസത്തിന്റെ സമര്‍ത്ഥനത്തിന് പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്. ഒന്ന്, പ്രാപഞ്ചിക പ്രതിഭാസങ്ങളും അവയിലടങ്ങിയ സൃഷ്ടിവൈഭവവും, രണ്ട്, മനുഷ്യരുടെ പൂര്‍വ്വകാല സംഭവങ്ങളും അവയിലടങ്ങിയ ചരിത്രദര്‍ശനങ്ങളും, മൂന്ന,് ബുദ്ധിപരമായ സംവാദശൈലി..

ഒരേയൊരു ദൈവം; അല്ലാഹു മാത്രം


ഒരേയൊരുദൈവം; അല്ലാഹുമാത്രം.
ഇസ്ലാമികവിശ്വാസത്തിന്റെഒന്നാമത്തെ‘ാഗവുംഅടിത്തറയുംഏകദൈവമായഅല്ലാഹുവി
ലുംഅവന്റെഏകത്വത്തിലുംവിശ്വസിക്കുകഎന്നതാണ്. അതിനെതുടര്‍ന്നാണ്അന്ത്യപ്രവാചകരിലുംഇതരപ്രവാചകന്മാരിലുംവിശ്വസിക്കേണ്ടത്.
അല്ലാഹുഏകനാണെന്ന്സമര്‍ത്ഥിക്കുന്നതിന്മുമ്പ്അവന്റെഉണ്മയെസ്ഥിരപ്പെടുത്തേണ്ടതുണ്ട്. അതിന്പ്രഗത്ഭരായപണ്ഡിതന്മാര്‍സ്വീകരിക്കുന്നമാര്‍ഗംആദ്യമായിപുതുവസ്തുക്കള്‍ക്ക്അ
സ്തിത്വമുണ്െടന്ന്തെളിയിക്കുകയാണ്. അതിനുശേഷംഅവര്‍അവയുടെസ്രഷ്ടാവായഅല്ലാഹുവിലെത്തുകയുംഅവന്റെഉണ്മയുംഗുണ
വിശേഷങ്ങളുംസ്ഥിരീകരിക്കുകയുംചെയ്യുന്നു.
വസ്തുക്കളുടെഅസ്തിത്വം
ഒരുവസ്തുവിന്റെയാഥാര്‍ത്ഥ്യം (ഹഖീഖത്ത്), ഒരുവസ്തുവിന്റെപ്രകൃതം (മാഹിയത്ത്) എന്നിങ്ങനെപറയുമ്പോള്‍അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്ഏതൊരുസ്ഥിതിവിശേഷംകൊണ്ട്
ആവസ്തുഅതായിത്തീരുന്നുവോ, അതാണ്. അതായത്ഒരുവസ്തുവിനെഅതാക്കിത്തീര്‍ത്തത്ഏതോ, അതുതന്നെ. ഉദാഹരണം: മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവുംഎന്ത്? സംസാരശേഷിയുള്ള (നാത്വിഖായ) ജീവിഎന്നതാണ്മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവും.
വസ്തുവിന്റെഅസ്തിത്വവുംയാഥാര്‍ത്ഥ്യവുംഎങ്ങനെഅറിയാം?
ഒരുവസ്തുവിനെയുംഅതിന്റെയാഥാര്‍ത്ഥ്യത്തെയുംതിരിച്ചറിഞ്ഞ്മനസ്സിലാക്കാവുന്നത്. അതിന്വേണ്ടസംവിധാനങ്ങളുംഏകനായഅല്ലാഹുതന്നെസംവിധാനിച്ചിരിക്കുന്നു. വസ്തുക്കളുടെയാഥാര്‍ത്ഥ്യത്തെതിരിച്ചറിയാനാവില്ലെന്നഏതാനുംവാദഗതികള്‍ഉണ്െടങ്കിലും
അവയാഥാര്‍ത്ഥ്യത്തോട്തീരെകൂറുപുലര്‍ത്താത്തവയാണ്. അതുകൊണ്ട്തന്നെഅവയെക്കുറിച്ച്ചര്‍ച്ചചെയ്യേണ്ടതില്ല.
സൃഷ്ടികള്‍ക്ക്വിവരവുംജ്ഞാനവുംനേടിയെടുക്കാനുള്ളപ്രധാനമാര്‍ഗങ്ങള്‍മൂന്നെണ്ണമാണ്:
ഒന്ന്: അന്യൂനമായഇന്ദ്രിയങ്ങള്‍. (ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ശ്രവണം, രസനം)
രണ്ട്: സത്യസന്ധമായവിവരണം.
മൂന്ന്: ധിഷണ.
ഇവമൂന്നുമാണ്വിജ്ഞാനവുംവിവരവുംകരസ്ഥമാക്കാനാവുന്നമാര്‍ഗങ്ങളെന്ന്പണ്ഡിതര്‍പറഞ്ഞത്
അന്വേഷണാനു‘വജ്ഞാനത്തിന്റെ (ഇസ്തിഖ്റാജ്) അടിസ്ഥാനത്തിലാണ്.
പഞ്ചേന്ദ്രിയങ്ങള്‍
അന്യൂനമായഇന്ദ്രിയങ്ങള്‍വഴിവിവരംനേടാനാവുമെന്ന്സൂചിപ്പിച്ചു. അവഅഞ്ചെണ്ണമാണ്. അവയുടെഅസ്തിത്വംഅനിഷേധ്യമാണെന്ന്ബുദ്ധിവിധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍താഴെചേര്‍ക്കുന്നു:
ഒന്ന്: ശ്രവണശക്തി
പഞ്ചേന്ദ്രിയങ്ങളില്‍വളരെപ്രധാനപ്പെട്ടതാണ്ശ്രവണശക്തി. കാതിന്റെഅഗാധതയില്‍സംവിധാനിക്കപ്പെട്ടസിരാവ്യൂഹങ്ങളില്‍ സുരക്ഷിതമായിസൂക്ഷിക്കപ്പെട്ട (നിക്ഷിപ്തമായ) ഒരുതരംകഴിവാണത്. അതുവഴിയാണ്അന്തരീക്ഷത്തില്‍നിന്ന്തരംഗങ്ങള്‍വായുവിലൂടെശബ്ദമായി
പരിണമിച്ച്ചെവിക്കുഴയിലെത്തുന്നത്അതായത്, തരംഗംശബ്ദമായിഎത്തുന്നതോടെയാണ്കേള്‍ക്കാനുള്ളകഴിവ്അല്ലാഹുനമുക്ക്നല്‍കുന്നത്.
രണ്ട്: ദര്‍ശനം
പഞ്ചേന്ദ്രിയങ്ങളില്‍രണ്ടാമത്തേത്കാഴ്ചശക്തിയാണ്. രണ്ട്നേത്രഞരമ്പുകളില്‍പ്രത്യേകംസൂക്ഷിക്കപ്പെട്ടശേഷിയെയാണ്കാഴ്ചഎന്നുവിവക്ഷിക്കുന്നത്. ഉള്ളുപൊള്ളയായഈരണ്ടുഞരമ്പുകളുംസംഗമിക്കുകയുംതുടര്‍ന്നുവേര്‍പ്പെടുകയുംചെയ്യുന്നു. പിന്നീട്രണ്ടുകണ്ണുകളുമായിഅവചേരുന്നു. തല്‍ഫലമായിപ്രകാശങ്ങള്‍,നിറങ്ങള്‍,രൂപങ്ങള്‍,ചലനങ്ങള്‍,അളവുകള്‍,തോതുകള്‍തുടങ്ങിയവ
ദൃശ്യമാവുന്നു. മനുഷ്യന്‍ഈകാഴ്ചശക്തിയെഉപയോഗപ്പെടുത്തുമ്പോള്‍അല്ലാഹുഅവനില്‍കാണാനുള്ളശക്തി
സൃഷ്ടിക്കുന്നു.
മൂന്ന്: ഘ്രാണം
മണത്തറിയാനുള്ളകഴിവാണ്ഘ്രാണശക്തി. തലച്ചോറിന്റെമുന്‍‘ാഗത്ത്അങ്കുരിച്ചുനില്‍ക്കുന്നരണ്ടുസിരാ
പാലങ്ങളില്‍സൂക്ഷിക്കപ്പെട്ടശേഷിയാണിത്. ആസിരകളുടെസഹായത്തോടെയാണ്വസ്തുക്കളുടെമണംഅനു‘വപ്പെടുന്നത്. മണത്തിന്റെകണികകള്‍തരംഗങ്ങളായിവായുവില്‍കലര്‍ന്ന്കാറ്റിന്റെസഹായത്തോടെ
തരിമൂക്കിലെത്തുകയാണ്പതിവ്.
നാല്: രസനം (രുചി)
നാവിന്റെചര്‍മത്തില്‍വിന്യസിക്കപ്പെട്ടിരിക്കുന്നചിലഞരമ്പുകളില്‍പരന്നുനില്‍ക്കുന്നസ
വിശേഷമായൊരുശേഷിയാണ്രുചി. ഈകഴിവിന്റെസഹായംകൊണ്ട്വായിലെത്തുന്നവയുടെസ്വാദറിയാന്‍മനുഷ്യനുസാധിക്കുന്നു. ‘ക്ഷണംവായിലെഉമിനീരുമായികൂടിക്കലരുന്നതോടെഅതിന്റെസ്വാദ്ഞരമ്പുകള്‍നിര്‍ണയിക്കുന്നു.
അഞ്ച്: സ്പര്‍ശനം
ശരീരത്തിലൊന്നാകെപരന്നുകിടക്കുന്നഒരുതരംശക്തിയെയാണ്സ്പര്‍ശനംഎന്നുവിവക്ഷിക്കുന്നത്. ഈശേഷിയുടെസഹായത്തോടെചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ചതുടങ്ങിയവമനസ്സിലാക്കാന്‍സാധിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില്‍ഓരോന്നിനുംഅതിന്റേതായ‘ാഗംമാത്രമേനിലവില്‍നിര്‍വഹിക്കാനാവൂ. അതായത്, ശ്രവണശക്തിയുപയോഗിച്ച്കേള്‍ക്കാനേകഴിയൂ. രസനശക്തിയുടെസഹായത്തോടെസ്വാദറിയാനേസാധ്യമാവൂ. ഘ്രാണശക്തിയുംദര്‍ശനശക്തിയുംസ്പര്‍ശനശക്തിയുമെല്ലാംഇങ്ങനെതന്നെ.
ഒരുഇന്ദ്രിയത്തിന്ബാക്കിഇന്ദ്രിയങ്ങളുടെപ്രവര്‍ത്തനംചെയ്യാന്‍സാധ്യമാവുമോഎന്നചോദ്യം
പലരുംചര്‍ച്ചക്കെടുക്കാറുണ്ട്. അല്ലാഹുഇച്ഛിച്ചാല്‍അത്സാധ്യമാവുംഎന്നുതന്നെയാണ്സുന്നത്ജമാഅതിന്റെവിശ്വാസം.
ഇന്ദ്രിയങ്ങളുമായിബന്ധപ്പെട്ടചര്‍ച്ചഇവിടെഅവസാനിപ്പിക്കുന്നു. ഇനിവിവരവുംവിജ്ഞാനവുംനേടിയെടുക്കാനുള്ളരണ്ടാമത്തെമാധ്യമമായസത്യസന്ധമായ
വാര്‍ത്തയെകുറിച്ച്അല്‍പംവിവരിക്കാം.
അവലംബം:
അഖാഇദ്
ശര്‍ഹുല്‍അഖാഇദ്
നിബ്റാസ്
ഹാശിയതുല്‍അഖാഇദ്-റമദാന്‍അഫന്‍ദി

അല്ലാഹു മുസ്ലിമിന്റെ മാത്രം ദൈവമല്ല


അല്ലാഹു മുസ്ലിമിന്റെ മാത്രം ദൈവമല്ല

അല്ലാഹുവിനെ മുസ്ലിമിന്റെ മാത്രം ദൈവമായിട്ടല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മറിച്ച്, മനുഷ്യന്റെ ദൈവമായിട്ടാണ്. ചില സൂക്തങ്ങള്‍ നോക്കുക: 'ഓ ജനങ്ങളേ, ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതിന്റെ ഇണയെയും അതില്‍ നിന്ന്തന്നെ ഉണ്ടാക്കുകയും അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീ-പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നുവോ, അവനെയും രക്തബന്ധത്തെയും നിങ്ങള്‍ ഭയപ്പെടുവീന്‍. നിശ്ചയം അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.' (4:1). (ഈസാ(അ) പറഞ്ഞു:) നിശ്ചയം അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു ചൊവ്വായ പാത (19:36). മണ്ണില്‍ നിന്ന് നിങ്ങളെ അവന്‍ സൃഷ്ടിച്ചത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. എന്നിട്ട് നിങ്ങളതാ (ഭൂമിയിലാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു (30:20).

അല്ലാഹുവിന്റെ വിശേഷണങ്ങള്‍


അല്ലാഹുവിന്റെ വിശേഷണങ്ങള്‍
ഏകത്വം (വഹ്ദാനിയ്യ)
തൌഹീദിലെ വിഭജനം
ബഹുത്വത്തിന്റെ വിപരീതമാണിത്. തൌഹീദ് എന്നാല്‍ ഭാഷാപരമായി ഏകീകരിക്കുക എന്നര്‍ത്ഥം. തൌഹീദിനെ മൂന്നിനങ്ങളാക്കി തിരിച്ച് വിഭജനം നടത്താം;
ഒന്ന്: സത്ത(ദാത്ത്)യിലെ ഏകത്വം
അല്ലാഹുവിന്റെ സത്ത രണ്േടാ അതിലധികമോ വസ്തുക്കളില്‍ നിന്ന് മിശ്രിതമായുണ്ടായതല്ല. അവന്റെ സത്തക്ക് തുല്യനുമില്ല.
രണ്ട്: ഗുണങ്ങളിലെ ഏകത്വം
ഒരേ ജനുസ്സില്‍പെട്ട രണ്ടു ഗുണങ്ങളുണ്ടാവില്ല, അല്ലാഹുവിന്. രണ്ടു ഖുദ്റത്തുകള്‍ ഉദാഹരണം.
മൂന്ന്: പ്രവൃത്തികളിലെ ഏകത്വം
ഉണ്മയിലേക്ക് വരുന്ന മുഴുവന്‍ കാര്യങ്ങളുടെയും സ്രഷ്ടാവ് അവനാണ്. അല്ലാഹു പറയുന്നു: നിങ്ങളെയും നിങ്ങളറിയുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവത്രെ. (തന്‍വീറുല്‍ ഖുലൂബ്, പുറം 17)

തൌഹീദിന്റെ യുക്തിഭദ്രത
യുക്തിയും ബുദ്ധിയും ആവശ്യപ്പെടുന്നതും അവരണ്ടിന്റെയും പിന്‍ബലമുള്ളതുമാണ് ഏകദൈവ വിശ്വാസം. അല്ലാഹു ഏകനാകുന്നു; അവനല്ലാതെ ആരാധ്യനില്ല എന്നു പറഞ്ഞാല്‍ പിന്നെ ഒരു സംശയത്തിനും ചോദ്യത്തിനും സ്ഥാനമില്ല, അവിടെ. അതേ സമയം, ബഹുദൈവ വിശ്വാസമാവുമ്പോള്‍ ഒട്ടേറെ സംശയങ്ങളും സന്ദേഹങ്ങളും ഉടലെടുക്കുന്നു.
ലാഇലാഹ ഇല്ലല്ലാഹ് എന്നാല്‍ ആരാധനക്കര്‍ഹനായി യഥാര്‍ത്ഥത്തില്‍ അല്ലാഹു ഒഴികെ മറ്റാരുമില്ല(ഗ്നശ്ള ഷ്ടജ്ഞശ്ശകുബ്ധ ശ്ചയ്ക്ക ശ്ളഗ്നകുസ്റകുബ്ധ ശ്ശഡ്ഡണ്ഡ ശ്ളഗ്നശ്ള ശ്ളഗ്നഗ്നല്പ ) എന്നാണര്‍ത്ഥം. കലിമതുത്തൌഹീദ് അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താലല്ലാതെ ഒരാള്‍ മുസ്ലിമാവുകയില്ല. അല്ലാഹുവല്ലാതെ വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ ആരാധന ചെയ്യുന്നതാണ് ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഇബാദത്തിന് ആരാധന എന്നാണ് സാങ്കേതികാര്‍ത്ഥം. അനുസരണയും അടിമവേലയും ഇബാദതിന്റെ കീഴെ വരുന്നില്ല. തൌഹീദിന്റെ അര്‍ത്ഥം വിശദീകരിച്ചു കൊണ്ട് അബ്ദുല്‍ ഹകീം എഴുതുന്നു: “നിര്‍ബന്ധാസ്തിത്വത്തില്‍ അല്ലാഹുവിന് പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൌഹീദ്.’ (അബ്ദുല്‍ ഹകീം, പുറം 112)
അല്ലാഹുവിന്റെ അസ്തിത്വം സ്ഥാപിച്ചുകൊണ്ട് തൌഹീദ് പ്രചരിപ്പിക്കാനും ശിര്‍ക്കിനെ ഉന്മൂലനം ചെയ്യാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായത്. അവര്‍ പ്രബോധനം ചെയ്തത് മുഴുവന്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമതുത്തൌഹീദായിരുന്നു.
അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങളുണ്െടന്നു വിശ്വസിക്കുകയും അവക്ക് ആരാധനകളര്‍പ്പിക്കുകയും ചെയ്തിരുന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ നിരവധി വാക്യങ്ങള്‍ കാണാവുന്നതാണ്.

ചില ഖുര്‍ആനിക തെളിവുകള്‍
ഒന്നാമതായി,
ണ്ഡഗ്ന ശ്ളറ്റഷ്ടശ്ള ല്പകു ശ്ളഗ്നല്പ കുശ്ളഡ്ഡബ്ധ കുശ്ളറ്ററ്റയ്ക്ക ശ്ശച്ഛയ്ക്കവ്വ ഷ്ടഷ്ടശ്ള സ്സന്ധച്ഛത്മകുറ്റ (ശ്ളഗ്നല്ലറ്റജ്ഞശ്ളഷ്ട19
“പറയുക, നിശ്ചയം അവന്‍ ഏകനായ ദൈവം മാത്രമാണ്. നിശ്ചയം നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിവായവനാണ്.’
ബഹുദൈവാരാധനയെ ഖണ്ഡിച്ചും ഏകദൈവവിശ്വാസം സ്ഥാപിച്ചും വിശുദ്ധ ഖുര്‍ആന്‍ ഒരു അധ്യായം തന്നെ അവതരിപ്പിക്കുകയുണ്ടായി. അല്ലാഹു പറയുന്നു:
ണ്ഡഗ്ന ല്പകു ശ്ളഗ്നഗ്നല്പ ല്ലഡ്ഡബ്ധ 112
“നബിയേ, പറയുക; അവന്‍ അല്ലാഹു ഏകനാണ്. അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും സര്‍വരുടെയും ആശാകേന്ദ്രവുമാകുന്നു. അവന്‍ സന്താനത്തെ ജനിപ്പിച്ചിട്ടില്ല. ജനിപ്പിക്കപ്പെട്ടിട്ടുമില്ല. അവനു തുല്യമായി ആരും തന്നെയില്ല.’ ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത എന്നര്‍ത്ഥമുള്ള ഈ സൂക്തം യാതൊരു കലര്‍പ്പുമില്ലാത്ത തികച്ചും സംശുദ്ധമായ ഏകദൈവ വിശ്വാസമൂല്യങ്ങളുള്‍ക്കൊള്ളുന്നു.
ആരാധനക്കര്‍ഹരായി ഒന്നിലധികം ദൈവങ്ങളുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അധികാരവടംവലിയും അരാജകത്വവും പ്രകടമാവും. മുഴുവന്‍ അധികാരവും തനിക്കു കീഴിലാവണമെന്ന് ഒരു ദൈവം ഇച്ഛിക്കുമ്പോള്‍ സ്വാഭാവികമായും രണ്ടാമതു ദൈവം ശക്തിരഹിതനും നിസാരനുമാവേണ്ടി വരും. മറിച്ചായാലും സ്ഥിതിഗതികള്‍ തഥൈവ. വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയത്തിലേക്ക് വെളിച്ചം ചൂണ്ടുന്നതിങ്ങനെ; “അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ആകാശഭൂമികളിലുണ്ടാവുകയാണെങ്കില്‍ രണ്ടും (ആകാശം, ഭൂമി) നശിച്ചു പോവുമായിരുന്നു.’ (തന്‍വീറുല്‍ ഖുലൂബ്, പുറം. 18)

അല്‍ ഇറാദഃ
അല്‍ ഇറാദ എന്നാല്‍ ഉദ്ദേശിക്കല്‍ എന്നു വിവക്ഷ. അല്ലാഹുവിനുള്ള വിശേഷണങ്ങളില്‍ ഒന്നാണിത്. തന്റെ അറിവോടുകൂടെ ഒരു കാര്യം ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് ലോകത്ത് ഓരോ കാര്യവും സംഭവിക്കുന്നത്. ഉണ്ടാവാന്‍ സാധ്യതയുള്ള ആറു കാര്യങ്ങളില്‍ ചിലത് അല്ലാഹുവിന്റെ അറിവോടെ ഒരു വസ്തുവില്‍ സംഭവിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കല്‍ എന്നതു കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്.
ഉണ്ടാകല്‍, ഇല്ലാതാകല്‍, കഴിവുകള്‍ വിശേഷണങ്ങള്‍, കാലങ്ങള്‍, സ്ഥലങ്ങള്‍, ഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള ചിലതാണ് സംഭവിക്കുന്നത്.
ഒരേ മരത്തില്‍ നിന്ന് നിശ്ചിതവസ്തുക്കള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന വിവിധ ജീവികള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ അവ വിസര്‍ജിക്കുന്നത് അല്ലാഹുവിന്റെ സവിശേഷമായ ഉദ്ദേശ്യഫലമായാണ്. തേനീച്ചകള്‍ തേനും, പട്ടുനൂല്‍ പുഴു പട്ടും ഇതര പക്ഷികള്‍ കാഷ്ഠവുമാണല്ലോ വിസര്‍ജിക്കുന്നത്.
ഓരോ വസ്തുക്കളുടെയും പരിസരത്തില്‍ “ഉണ്ടാകല്‍’, അല്ലെങ്കില്‍ “ഇല്ലാതിരിക്കല്‍’ എന്നതാണ് സംഭവിക്കുന്നത്. ഇത് മുഴുവന്‍ വസ്തുക്കളിലും പൊതുവായി ഉണ്ടാവുകയും ചെയ്യും. അതേസമയം, ഓരോ വസ്തുവിനും പ്രത്യേകമായുണ്ടാവുന്ന വര്‍ണം, വിശേഷണം, സ്ഥലം എന്നിവ മാറുകയും ചെയ്യും.
“ഇറാദ’യുടെ നേര്‍വിപരീതമായി വരുന്ന വിശേഷണമാണ്
കറാഹത്.
കീര്‍ത്തിക്കല്‍ എന്നാണിതിന്റെ അര്‍ത്ഥം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ (മുസ്തഹീല്‍) വിശേഷണമാണിത്.
അല്ലാഹുവിന്റെ സവിശേഷ ഉദ്ദേശ്യത്തെ അടയാളപ്പെടുത്താന്‍ ഇറാദത്, മശീഅത് എന്നീ രണ്ടു പദങ്ങള്‍ സാധാരണഗതിയില്‍ ഉപയോഗിക്കപ്പെടാറുണ്ട്. രണ്ടും സ്വതവേ ഒരേ അര്‍ത്ഥമാണുള്‍ക്കൊള്ളുന്നത്.

ബൌദ്ധിക തെളിവ്
ആകാശ ഭൂമികളുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു സ്വയം ഉദ്ദേശിക്കുന്നവനും വിധികര്‍ത്താവുമായിരിക്കുക അനിവാര്യമായ കാര്യമാണ്. അവന്‍ സ്വയം ഉദ്ദേശിക്കുന്നവനും വിധികര്‍ത്താവുമല്ലെങ്കില്‍ മറ്റൊരാളുടെ കീര്‍ത്തനക്ക് വിധേയനാവേണ്ടി വരും. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ന്യൂനതയും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു കാര്യങ്ങള്‍ സ്വയം തീരുമാനിക്കുന്നവനും വിധിക്കുന്നവനുമായിട്ടില്ലെങ്കില്‍ അവന്‍ മറ്റൊരാളുടെ ആജ്ഞാപനങ്ങള്‍ക്കും കല്‍പനകള്‍ക്കും വിധേയമായവനായിത്തീരും. സ്വയം കഴിവുള്ളവനും നിരാശ്രയനുമാണ് എന്ന ദൈവിക വിശേഷണവുമായി ഇത് സമരസപ്പെട്ടു പോവുകയില്ല താനും.

പ്രാമാണിക തെളിവ്
“നിന്റെ രക്ഷിതാവ് ഇച്ഛിക്കുകയാണെങ്കില്‍ ഭൂമുഖത്തുള്ളവരൊന്നടങ്കം വിശ്വസിക്കുമായിരുന്നു.’ (ച്ഛശ്ശത്മ ഗ്നശ്ളഷ്ടറ്റ ഷ്ടറ്റ ശ്ചയ്ക്ക ശ്ളഗ്നശ്ളച്ഛജ്ജ ത്മഗ്നല്പഷ്ട സ്റഷ്ടയ്ക്കജ്ഞശ്ള കുഗ്നകുന്ധശ്ളറ്റ)
(ശ്ളറ്റഷ്ടശ്ള ണ്ഡകുഗ്നറ്റശ്ള ശ്ളബ്ദശ്ള ശ്ളച്ഛബ്ധറ്റശ്ള ശ്ളറ്റ റ്റണ്ഡകുഗ്ന ഗ്നല്പ ത്മറ്റ ശ്ചയ്ക്കത്മകുറ്റ)

ജ്ഞാനം (അല്‍ ഇല്‍മ്)
അല്ലാഹുവിന് പണ്േടക്കുപണ്േടയുള്ളതും എന്നെന്നും നിലനില്‍ക്കുന്നതുമായൊരു വിശേഷണമാണ് ഇല്‍മ്. അവ്യക്തതയൊന്നും കൂടാതെ ഓരോ വസ്തുവിലും അത് സമ്പൂര്‍ണ രീതിയില്‍ സംഭവിക്കുകയും ചെയ്യുന്നു.
അല്ലാഹു ഓരോ വസ്തുക്കളെ കുറിച്ചും പണ്േട അറിവുള്ളവനാണ്. അവക്ക് ഭൂതകാലത്ത് സംഭവിച്ചതിനെ കുറിച്ചും ഇപ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ചും ഭൂമിയില്‍ സംഭവിക്കാനുള്ളതിനെ കുറിച്ചും അവന്‍ എപ്പോഴും അറിവുള്ളവനാണ്.
ജഹ്ല് (അജ്ഞത)
ഇല്‍മിന്റെ വിപരീത വിശേഷണം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഉണ്ടാവാന്‍ പാടില്ലാത്ത വിശേഷണമാണിത്. ഇപ്രകാരം തന്നെ ഉറപ്പില്ലാത്ത ധാരണ, അശ്രദ്ധ, സംശയം തുടങ്ങിയ വിശേഷണങ്ങളും. അവന്റെ ജ്ഞാനം ഓരോ വസ്തുക്കളിലും പൊതുവായ രീതിയിലാണ് സംഭവിക്കുന്നത്.

ബൌദ്ധിക തെളിവ്
അജ്ഞത എന്നത് പൊതുവായ അര്‍ത്ഥത്തില്‍ ന്യൂനതയാണ്. സ്രഷ്ടാവായ അല്ലാഹുവിന് ഇതൊരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതും.
അതീവസങ്കീര്‍ണവും അതിസൂക്ഷ്മവും എന്നാല്‍ സുദൃഢവുമായ ഐഹിക ലോകത്തെ നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. മരുഭൂമികളിലെ മണല്‍ത്തരികള്‍ക്കും മഹാസമുദ്രങ്ങളിലെ വെള്ളത്തുള്ളികള്‍ക്കും വൃക്ഷങ്ങളിലെ കായ്കനികള്‍ക്കും ഇലകള്‍ക്കും കതിരുകളിലെ ധാന്യമണികള്‍ക്കും നിമിഷനേരങ്ങള്‍ കൊണ്ട് തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവയെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരു സര്‍വജ്ഞന്റെ ക്രിയാത്മകമായ സാന്നിധ്യമില്ലാതെ ഇത്രയും സങ്കീര്‍ണമായ ഇവയത്രയും പ്രവര്‍ത്തനക്ഷമമാവുക അസംഭവ്യമാണ്. ഇവയുടെ മുഴുവന്‍ ഘടകങ്ങളെ കുറിച്ചും വ്യക്തമായ അറിവുള്ള ഒരാളായിരിക്കണം അത് നിയന്ത്രിക്കുന്നത്. അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും ഇത് സാധ്യവുമല്ല.

പ്രാമാണിക തെളിവ്
1. ശ്ളറ്റ ശ്ളഗ്നഗ്നല്പ ശ്ശത്മഗ്ന ന്ധയ്ക്കവ്വ ജ്ഞഗ്നയ്ക്കഷ്ട
2 ശ്ളഗ്നശ്ള യ്ക്കജ്ഞഗ്നഷ്ട ഷ്ടറ്റ ക്ടഗ്നണ്ഡ കുല്പകു ശ്ളഗ്നഗ്നസ്ഥയ്ക്കശ്ച ശ്ളഗ്നക്ടശ്ശയ്ക്കച്ഛ
3. യ്ക്കജ്ഞഗ്നഷ്ട ഷ്ടശ്ള ശ്ചയ്ക്ക ശ്ളഗ്നഹ്നഷ്ടകുശ്ളസ്സ കുശ്ളഗ്നശ്ളച്ഛജ്ജ കുയ്ക്കജ്ഞഗ്നഷ്ട ഷ്ടശ്ള സ്സഹ്നച്ഛകുറ്റ കുഷ്ടശ്ള സ്സജ്ഞഗ്നറ്റകുറ്റ കുശ്ളഗ്നഗ്നല്പ ജ്ഞഗ്നയ്ക്കഷ്ട ശ്ശബ്ദശ്ളസ്സ ശ്ളഗ്നത്സബ്ധകുച്ഛ

കഴിവുണ്ടാവല്‍ (അല്‍ ഖുദ്റ)
അല്ലാഹുവിന് ഉണ്ടാവല്‍ നിര്‍ബന്ധമായ മറ്റൊരു വിശേഷണമാണിത്. അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് ഓരോ വസ്തുവിനും കഴിവുകള്‍ സൃഷ്ടിക്കപ്പെടുന്നത്. കാരണങ്ങളുടെ സാന്നിധ്യത്തിലും അല്ലാത്ത അവസരങ്ങളിലും താനിച്ഛിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അല്ലാഹുവിന് കഴിവുണ്ട്. തീ കത്തിക്കുന്നതു മൂലം കരിയുക, ഭക്ഷണം കഴിക്കുന്നതു കാരണം വയറു നിറയുക തുടങ്ങിയവ കാരണങ്ങള്‍ വഴി സാധ്യമാവുന്നവയുടെ ഉദാഹരണം. ഇതു പ്രകാരം തന്നെ പ്രകൃതിയിലെ ഓരോ സംഭവങ്ങളും കാരണങ്ങളില്ലാതെയും സംഭവിക്കാം; അല്ലാഹുവിന്റെ കഴിവിനു മുന്നില്‍ പ്രതിബന്ധങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല.
എന്നാല്‍, വെറും കഴിവു കൊണ്ട്, അതായത് തീയാണ് കരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പാടില്ല. അത് ഇസ്ലാമികവൃത്തത്തില്‍ നിന്ന് പുറത്തു പോവാന്‍ വരെ കാരണമായിത്തീരുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അജ്സ് (അശക്തത)
ഖുദ്റതിന്റെ വിപരീതമായി വരുന്ന പൊതുവിശേഷണം. അല്ലാഹുവിന് അസംഭവ്യമാണിത്.

ബൌദ്ധിക തെളിവ്
ഈ ലോകവും അതിലുള്ള എല്ലാ വസ്തുക്കളും പുതുതായി ഉണ്ടായതാണ്. അതായത്, ഇല്ലായ്മയില്‍ നിന്ന് ഉണ്ടായതാണ് എന്നര്‍ത്ഥം. പുതുതായി ഉണ്ടാവുന്ന ഓരോ വസ്തുവിനും ഒരു സ്രഷ്ടാവ് അനിവാര്യമാണ്. പ്രസ്തുത വസ്തുവിനെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കാനും സംഹരിക്കാനും ഒരേസമയം കഴിവുള്ളവനായിരിക്കണം അവന്‍. ഇവക്കെല്ലാം സ്വന്തമായി കഴിവുണ്ടാവുക എന്ന വിശേഷണം വേണം. അവന്‍ അശക്തനാണെങ്കില്‍ ലോകത്ത് ഒന്നും സൃഷ്ടിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ അല്ലാഹുവിന് കഴിവുണ്ടാവല്‍ എന്ന വിശേഷണം അവന്റെ അസ്തിത്വം രൂപപ്പെടുന്നതിന് നിര്‍ബന്ധമായൊരു വിശേഷണമാണ്.

പ്രാമാണിക തെളിവ്
1. ശ്ളറ്റ ശ്ളഗ്നഗ്നല്പ ജ്ഞഗ്നന്നു ത്മഗ്ന ന്ധയ്ക്കവ്വ ണ്ഡബ്ധയ്ക്കച്ഛ
2. കുഷ്ടശ്ള ത്മശ്ളറ്റ ശ്ളഗ്നഗ്നല്പ ഗ്നയ്ക്കജ്ഞസ്റഹ്മല്പ ഷ്ടറ്റ ന്ധയ്ക്കവ്വ ശ്ചയ്ക്ക ശ്ളഗ്നഹ്നഷ്ടകുശ്ളസ്സ കുഗ്നശ്ള ശ്ചയ്ക്ക ശ്ളഗ്നശ്ളച്ഛജ്ജ ശ്ളറ്റല്പ ത്മശ്ളറ്റ ജ്ഞഗ്നയ്ക്കഷ്ടശ്ള ണ്ഡബ്ധയ്ക്കച്ഛശ്ള

ജീവനുണ്ടാവല്‍ (അല്‍ ഹയാത്)
അല്ലാഹുവിന് ഉണ്ടാകല്‍ നിര്‍ബന്ധമായ വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് ആദ്യമേയുള്ളതും
എന്നെന്നും നിലനില്‍ക്കുന്നതുമായ ഈ വിശേഷണത്തിനൊപ്പം കഴിവുണ്ടാവുക(ഖുദ്റ), ഉദ്ദേശിക്കല്‍(ഇറാദ), ജ്ഞാനമുണ്ടാവല്‍(ഇല്‍മ്), കേള്‍വിയുണ്ടാവല്‍(സംഅ്), കാഴ്ചയുണ്ടാവല്‍(ബസ്വറ്), സംസാരശേഷിയുണ്ടാവല്‍(കലാം) എന്നീ വിശേഷണങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇത് അല്ലാഹുവല്ലാതെ മറ്റൊരാള്‍ക്കും പൂര്‍ണമായ രീതിയില്‍ ഉണ്ടാവുകയുമില്ല.
മൌത്(മരണം/ ജീവനില്ലാതിരിക്കല്‍) എന്നതാണ് ഹയാതിന്റെ നേര്‍വിപരീത ദിശയില്‍ വരുന്ന വിശേഷണം. ഇത് അല്ലാഹുവിന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

ബൌദ്ധിക തെളിവ്
ജീവനുണ്ടാവല്‍ എന്നത് പൂര്‍ണതയുടെ വിശേഷണമാണ്. മരണം അഥവാ, ജീവനില്ലാതിരിക്കല്‍ ന്യൂനതയുമാണ്. അല്ലാഹു എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണെന്നത് കൊണ്ട് തന്നെ, അവന് ജീവനുണ്ടാവല്‍ എന്ന വിശേഷണം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

പ്രാമാണിക തെളിവ്
1. ഗ്നശ്ള ശ്ളഗ്നല്പ ശ്ളഗ്നശ്ള ല്പകു ശ്ളഗ്നഡ്ഡയ്ക്ക ശ്ളഗ്നണ്ഡയ്ക്കകുഷ്ട
2. കുസ്സകുത്മഗ്ന ജ്ഞഗ്നന്നു ശ്ളഗ്നഡ്ഡയ്ക്ക ശ്ളഗ്നബ്ദയ്ക്ക ഗ്നശ്ള യ്ക്കഷ്ടകുസ്സ

കേള്‍വി (സംഅ്)
അല്ലാഹുവിന് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായ വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് പണ്േടയുള്ളതും നിലനില്‍ക്കുന്നതും ഓരോ വസ്തുവിലും വന്നുചേരുന്നതുമായ ഒരു വിശേഷണമാണിത്. അല്ലാഹുവിനുള്ള കേള്‍വിയില്‍ അശക്തതയുണ്ടാവുക എന്നൊന്നില്ല. കാരണം, അതിന്റെ പൂര്‍ണതയിലാണ് അവന്റെ അസ്തിത്വം രൂപപ്പെടുന്നത്. കേള്‍വി, കാഴ്ച, സംസാരശേഷി എല്ലാം അതിന്റെ പൂര്‍ണമായ രൂപത്തിലാണ് അല്ലാഹുവിന്റെ വിശേഷണത്തില്‍ നിലകൊള്ളുന്നത്. അല്ലെങ്കില്‍,
അവന്‍ അതിനെ സൃഷ്ടിക്കുന്ന സമയത്ത് വ്യത്യസ്തമായ രീതിയിലാണ് സൃഷ്ടിക്കാന്‍ സാധിക്കുക. അതാകട്ടെ അല്ലാഹുവിന് ഉണ്ടാവാന്‍ പാടില്ല താനും.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കേള്‍വി സാധ്യമാവാന്‍ ഭാഷ, ശബ്ദം തുടങ്ങിയ മാധ്യമങ്ങളുടെയൊന്നും ആവശ്യമേയില്ല. സ്വമമ് (ബധിരത) ആണ് സംഇന്റെ നേര്‍വിപരീത വിശേഷണം. അല്ലാഹുവിന്റെ ദാതിനെ സംബന്ധിച്ചിടത്തോളം നിഷിദ്ധമായ വിശേഷണമാണിത്.

ബൌദ്ധിക തെളിവ്
അല്ലാഹു ജീവിച്ചിരിക്കുന്നവനാണ്. ജീവനുള്ള ഏതൊരു വസ്തുവിനും ഒന്നുകില്‍ കേള്‍ക്കാനുള്ള ശേഷി ഉണ്ടായിരിക്കും; അല്ലെങ്കില്‍ കേള്‍വിശക്തി ഇല്ലാതിരിക്കും. ഒന്നാമത്തേത് (കേള്‍വി ശക്തിയുണ്ടായിരിക്കല്‍) പൂര്‍ണതയുടെയുടെ വിശേഷണവും രണ്ടാമത്തേത് (ബധിരത/കേള്‍വിശക്തി ഇല്ലാതിരിക്കല്‍) ന്യൂനതയുടെ ലക്ഷണവുമാണ്. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ന്യൂനതയും കുറവും അസംഭവ്യമാണ്. അതിനാല്‍ തന്നെ കേള്‍വിയെന്ന വിശേഷണം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായിത്തീരുന്നു.

പ്രാമാണിക തെളിവ്
1. ശ്ളറ്ററ്റയ്ക്ക ഷ്ടജ്ഞത്മഷ്ടശ്ള ല്ലഹ്നഷ്ടജ്ഞ കുല്ലച്ഛന്നു
2. ശ്ളച്ഛസ്റജ്ഞകു ജ്ഞഗ്നന്നു ല്ലറ്റശ്ചഹ്നത്മഷ്ട ശ്ചശ്ളറ്റത്മഷ്ട ഗ്നശ്ള സ്സബ്ധജ്ഞകുറ്റ ല്ലത്സഷ്ട കുഗ്നശ്ള ത്ഭശ്ളവ്വശ്ശശ്ളഗ്നശ്ശക്ടശ്ളച്ഛയ്ക്ക

കാഴ്ച (ബസ്വര്‍)
അല്ലാഹുവിന് ഉണ്ടാവല്‍ നിര്‍ബന്ധമായ ഒരു വിശേഷണമാണിത്. അല്ലാഹുവിന് പണ്േടയുള്ളതും എന്നെന്നും നിലനില്‍ക്കുന്നതുമാണീ വിശേഷണം. അവന്‍ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സര്‍വ വസ്തുക്കളെയും കാണാന്‍ കഴിവുള്ളവനാണ്. അല്‍ അമാ (അന്ധത) എന്നതാണ് ബസ്വറിന്റെ നേര്‍വിപരീത വിശേഷണം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യമാണിത്.

ബൌദ്ധിക തെളിവ്
അല്ലാഹു ജീവനുള്ളവനാണ്. ജീവനുള്ള എല്ലാ വസ്തുക്കളും ഒന്നുകില്‍ കാഴ്ച ശക്തിയുടെ ഗുണമനുഭവിക്കുന്നവരായിരിക്കും; അല്ലെങ്കില്‍ കാഴ്ചയില്ലാത്തവരായിരിക്കും. കാഴ്ചയെന്നത് സമ്പൂര്‍ണതയും അന്ധതയെന്നത് ന്യൂനതയുമാണ്. സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ന്യൂനത അസംഭവ്യമായതിനാല്‍ കാഴ്ചശക്തി എന്ന വിശേഷണം അല്ലാഹുവിനുണ്ടാവല്‍ നിര്‍ബന്ധമായിത്തീരുന്നു.

പ്രാമാണിക തെളിവ്
1. കുല്പകു ശ്ളഗ്നഹ്നഷ്ടയ്ക്കജ്ഞ ശ്ളഗ്നശ്ശത്സയ്ക്കച്ഛ
2. ഗ്നഷ്ട സ്സജ്ഞശ്ശബ്ധ ഷ്ടശ്ള ഗ്നശ്ള യ്ക്കഹ്നഷ്ടജ്ഞ കുഗ്നശ്ള യ്ക്കശ്ശത്സച്ഛ
ഖുദ്റത്(കഴിവുണ്ടാവല്‍), ഇറാദത്(ഉദ്ദേശിക്കല്‍), ഹയാത്(ജീവനുണ്ടാവല്‍), സംഅ്(കേള്‍വി), ബസ്വറ്(കാഴ്ച), കലാം(സംസാരശേഷി)- ഇതെല്ലാം മആനിയ്യായ വിശേഷണങ്ങളാണ് സാങ്കേതികാര്‍ത്ഥത്തില്‍. അതായത്, സ്ഥിരപ്പെട്ടതും ആപേക്ഷികവും സാര്‍ത്ഥകവുമായ വിശേഷണങ്ങള്‍. അല്ലാഹു കഴിവുള്ളവനാവല്‍, ഉദ്ദേശിക്കുന്നവനാവല്‍, അറിയുന്നവനാവല്‍, ജീവിച്ചിരിക്കുന്നവനാവല്‍, കേള്‍ക്കുന്നവനാവല്‍, കാണുന്നവനാവല്‍, സംസാരിക്കുന്നവനാവല്‍ എന്നതാണ് മആനിയ്യായ വിശേഷണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ബൌദ്ധികമായി സമീപിക്കുമ്പോള്‍ ഈ വിശേഷണങ്ങളുടെ ഭാഗമായി വരുന്നതും അത് എപ്പോഴും കൂടെ ഉണ്ടാവുന്നതുമാണ്. ഉദാഹരണമായി അല്ലാഹുവിന്റെ അസ്തിത്വം രൂപപ്പെടുന്നതിന് അറിവുള്ളവനാവല്‍ എന്ന വിശേഷണം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഇല്‍മ്(അറിയല്‍) എന്ന വിശേഷണം ഉണ്ടാകുമ്പോള്‍ മാത്രമാണ് അത് ഉണ്ടായിത്തീരുന്നത്.

അനാദ്യന്‍ (അല്‍ ഖദീം)

അല്ലാഹുവിന്റെ നാല്‍പത്തിയൊന്ന് വിശേഷണങ്ങളിലൊന്നാണിത്. അല്ലാഹുവിന് നിര്‍ബന്ധമായ വിശേഷണങ്ങളിലൊന്നുമാണിത്. അല്ലാഹുവിനോ അവന്റെ വിശേഷണങ്ങള്‍ക്കോ തുടക്കം എന്നൊന്ന് ഇല്ല എന്നാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അവന്‍ അനാദ്യനാണ്; അവന്റെ അസ്തിത്വത്തിനൊരു തുടക്കമില്ല. മാത്രമല്ല, അവനാണ് എല്ലാ വസ്തുവിന്റെയും ആദ്യന്‍. അവന്‍ ജീവനുള്ളതും അല്ലാത്തതുമായ സര്‍വ വസ്തുക്കളുടെയും മുമ്പേയുള്ളവനാണ്.
അതിന്റെ വിപരീതമാണ് ഹുദൂസ്. ഉണ്മക്ക് തുടക്കമുണ്ടാവുക എന്നര്‍ത്ഥം.

ബുദ്ധിപരമായ തെളിവ്
അല്ലാഹു അനാദ്യനല്ലെങ്കില്‍ അവന്‍ പുതുതായി ഉണ്ടായവനായിത്തീരും. അപ്പോള്‍ അവനെ മറ്റൊരാള്‍ സൃഷ്ടിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും. അത് നിഷ്ഫലവുമായിരിക്കും.
ലോകം പുതുതായി ഉണ്ടായതാണെങ്കില്‍, അതിനൊരു സ്രഷ്ടാവ് ഉണ്ടായിരിക്കണം. അവന്‍ ഇല്ലാത്തവനാകാനോ ഉണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യതയുള്ളവനുമാകാതിരിക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ അവന്‍ പണ്േട ഉണ്ടാകല്‍ നിര്‍ബന്ധമുള്ളവനായിരിക്കണം. ഇതു തന്നെയാണ് അനാദ്യനാവുക എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
അല്ലാഹു അനാദ്യനാവുക എന്ന വിശേഷണം അവന്റെ അസ്തിത്വം രൂപപ്പെടുന്നതിന് നിര്‍ബന്ധമാണ്. ഏതൊരു അസ്തിത്വവും അതിന് ആവശ്യമായ വിശേഷണങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഉരുവം പ്രാപിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലാഹുവിന് അനാദ്യനാകല്‍ എന്ന വിശേഷണം പണ്േടക്കു പണ്േട ഉണ്ടാവലും അതിന് തുടക്കമില്ലാതിരിക്കലും നിര്‍ബന്ധമാണ്.

25 May 2011

അമാനുഷികതകള്‍

അമ്പിയാ മുര്‍സലുകളില്‍ നിന്നുണ്ടാകുന്ന അസാധാരണ കഴിവിന് മുഅ്ജിസത്ത് എന്ന് പറയുന്നു. നബി ÷ യുടെ ജീവിതത്തില്‍ അനേകം മുഅ്ജിസത്തുകളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ, ആധുനിക ശാസ്ത്രത്തോട് അവ പൊരുത്തപ്പെട്ടില്ലെന്നു വരാം. എങ്കിലും വിശ്വസ്തരും സത്യസന്ധരുമായ  സ്വഹാബി പ്രമുഖര്‍ ദൃക്സാക്ഷികളായി പറയപ്പെടുന്ന അത്തരം സംഭവങ്ങള്‍ നിഷേധിക്കാനാവില്ല. കാരണം, ഓരോ വസ്തുവിലും മനുഷ്യബുദ്ധിക്ക് അധീനവും അതീതവുമായ അസംഖ്യം കഴിവുകള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രം ഇവയില്‍ ചിലതൊക്കെ കണ്ടെത്തിയെന്നുവരാം. എന്നാല്‍, അല്ലാഹു അവന്റെ അടിമകളുടെ പ്രവാചകത്വം സ്ഥിരീകരിക്കുന്നതിനുവേണ്ടി കാണിക്കുന്ന ഈ അമാനുഷികതകള്‍ക്ക് തുല്യമായവ അവതരിപ്പിക്കാനോ അവ കവച്ചുവെക്കുവാനോ ശാസ്ത്രത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. സര്‍വശക്തനായ അല്ലാഹുവിന്റെ അപാരമായ കഴിവുകളെ അങ്ങേയറ്റം ശുഷ്കമായ യുക്തി കൊണ്ട് അളക്കുന്നത് വിഡ്ഢിത്തമാണ്. ശാസ്ത്രവും യുക്തിയുമൊക്കെ ഇവിടെ പരാജയം സമ്മതിക്കേണ്ടിവരും. മൂസാ നബി(അ) ചെയ്ത പോലെ ഒരു മരക്കൊമ്പ് പാമ്പാക്കി മാറ്റാന്‍ എത്രകാലം ശ്രമിച്ചാലും ശാസ്ത്രത്തിന് കഴിയുകയില്ല. സത്യത്തില്‍ ഇത്തരം അമാനുഷിക സംഭവങ്ങള്‍ ഈമാനുള്ളവരുടെ ഈമാന്‍ വര്‍ധിക്കാന്‍ സഹായകമാവും.

ബുദ്ധിയുടെ നിലപാട്

ബുദ്ധിയുടെ നിലപാട്
ദൈവ വിശ്വാസത്തിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രമാണങ്ങളിലൊന്നാണ് ബുദ്ധി. മുന്‍ധാരണകളും വളച്ചുകെട്ടുമില്ലാത്ത ശുദ്ധ യുക്തികൊണ്ടാലോചിച്ചാല്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ആവശ്യമാണെന്നും അവന്‍ ഏകനും സര്‍വ്വശക്തനുമായിരിക്കണമെന്നും ബോധ്യമാവുന്നു. പ്രവാചകന്മാരെ നിയോഗിക്കുന്നതിനു മുമ്പ് തന്നെ ഒരു വിഭാഗം ജനങ്ങള്‍ ഇത്തരമൊരു വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നു എന്നു കാണാം. ഇത്തരക്കാരെക്കുറിച്ച് ഏകദൈവവിശ്വാസികള്‍ എന്നതില്‍ കവിഞ്ഞ് മുസ്ലിംകള്‍ എന്നു പറയാന്‍ നിര്‍വ്വാഹമില്ല.
ദൈവത്തിന്റെ ഗുണവിശേഷണങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ബുദ്ധികൊണ്ട് മാത്രം കഴിയുമെന്ന് ഇതിനര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ പ്രവാചകന്മാരെ നിയേഗിക്കേണ്ട ആവശ്യമില്ലല്ലോ. പ്രവാചകന്മാര്‍ പറഞ്ഞതാണ് സത്യമെന്നതിന് ഒരു പ്രമാണമായി വര്‍ത്തിക്കാനേ ബുദ്ധിക്ക് സാധ്യമാവൂ. കാരണം ദൈവമെന്നത് ഒരു പദാര്‍ത്ഥമല്ല. പദാര്‍ത്ഥങ്ങളേ ബുദ്ധിക്ക് വഴങ്ങൂ. ദൈവത്തെ പദാര്‍ത്ഥ രൂപത്തില്‍ രൂപകല്‍പ്പന ചെയ്യാനുള്ള വിഫലശ്രമമാണ് വിഗ്രഹാരാധനയെന്ന, ഒട്ടുമിക്ക മതങ്ങളും താഴ്ന്ന പടിയിലുള്ള ആരാധനാമുറയായി ഗണിക്കുന്ന സമ്പ്രദായത്തിന് ജന്മം നല്‍കിയത്. എന്നാല്‍ ദൈവത്തെ പദാര്‍ത്ഥ ലോകത്ത് കാണാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ദൈവം തന്നെ ഇല്ലെന്ന വാദഗതിയിലേക്ക് കൊണ്െടത്തിച്ചത്. പ്രപഞ്ച സൃഷ്ടിക്കും നിലനില്‍പ്പിനും പിന്നില്‍ ഒരു ദൈവം ഇല്ലാതിരിക്കുന്നതിനെയും അത്തരം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് പ്രകൃതിശക്തികളോ നിര്‍ജ്ജീവ വിഗ്രഹങ്ങളോ ആവുന്നതിനെയും ബുദ്ധിശക്തമായി നിരാകരിക്കുന്നു.
ശരീരത്തില്‍ കണ്ണ്, മൂക്ക്, നാക്ക് എന്നിവപോലെ വളരെ സങ്കീര്‍ണ്ണമായ ഒരവയവമാണ് ബുദ്ധി. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങളെ സ്വീകരിച്ച് സമീകരിക്കലും അവയുടെ അടിസ്ഥാനത്തില്‍ പുതിയ നിഗമനങ്ങള്‍ കണ്െടത്തലുമാണ് ബുദ്ധിയുടെ ധര്‍മം. കണ്ണ്, കാത്, ത്വക്ക് തുടങ്ങി ഓരോ അവയവങ്ങളുടെ കഴിവുകള്‍ക്കും ചില പരിമിതികളുണ്ട്. 20 ഹെട്സിനും 20000 ഹെട്സിനും ഇടയിലുള്ള ശബ്ദവും 380 മുതല്‍ 780 വരെ മില്ലി മൈക്രോണിന്റെ ഇടയിലുള്ള ശബ്ദവും.
തരംഗ ദൈര്‍ഘ്യമുള്ള പ്രകാശവും മാത്രമേ നമുക്ക് കാണാന്‍ സാധ്യമാവൂ. തരംഗദൈര്‍ഘ്യക്കുറവു മൂലം അള്‍ട്രാവയലറ്റു രശ്മികള്‍ നഗ്ന നേത്രങ്ങളില്‍ പെടാതെ പോവുമ്പോള്‍ ഉയര്‍ന്ന ദൈര്‍ഘ്യം മൂലം ഇന്‍ഫ്രാറെഡ് മുതലങ്ങോട്ടുള്ള രശ്മികള്‍ കണ്ണിനെ മറികടന്നു പോവുന്നു. ഇതുപോലെ ബുദ്ധിക്കും ചില പരിമിതികളുണ്ട്. ഭൌതിക ജീവിതത്തെ അനായാസവും പ്രയാസരഹിതവുമായി മുന്നോട്ട് കൊണ്ടു പോവുകയെന്നതാണ് ബുദ്ധിയുടെ ധര്‍മ്മം. ഇതിനെ സൃഷ്ടിച്ച ദൈവത്തെ ബുദ്ധിയിലൊതുക്കണമെന്ന് ശഠിക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാരന്‍ തന്റെ തുലാസ് കൊണ്ട് ഭാരമേറിയ ഒരു പഞ്ചസാരച്ചാക്ക് തൂക്കണമെന്ന് ശഠിക്കുന്നതുപോലെയാണ്. ദൈവത്തെ ഉള്‍ക്കൊള്ളാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ബുദ്ധിക്കോ സാധ്യമല്ലെന്നര്‍ത്ഥം.
നമ്മുടെ ബുദ്ധിക്ക് ഒരു വസ്തുവിനെ സങ്കല്‍പ്പിക്കണമെങ്കില്‍ സ്ഥലകാലങ്ങളുടെ പശ്ചാത്തലം ആവശ്യമാണ്. സ്ഥല കാല പശ്ചാത്തലങ്ങളില്‍ നിന്ന് വെട്ടിമാറ്റി ഒന്നിനെയും സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ബന്ധങ്ങള്‍ക്കതീതനായ അല്ലാഹു പിന്നെങ്ങനെ, നമ്മുടെ ബുദ്ധിക്ക് വഴങ്ങും. ബുദ്ധികൊണ്ട് പദാര്‍ത്ഥാതീതനായ അല്ലാഹുവിനെ പൂര്‍ണമായും, ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ദൈവത്തിന്റെ സാന്നിധ്യത്തെ സ്ഥിരീകരിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ ബുദ്ധി തന്നെ നമുക്കു മുമ്പില്‍ നിരത്തിവെക്കുന്നു.
ഏതൊരു പ്രവൃത്തിയും നടക്കണമെങ്കില്‍ അതിനൊരു നിര്‍മ്മാതാവ് ആവശ്യമാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മനോഹരമായ ഒരു ബില്‍ഡിംങ് നമ്മുടെ കണ്ണില്‍പ്പെട്ടാല്‍ അതിനു പിന്നില്‍ സമര്‍ത്ഥനായ ഒരു എഞ്ചിനീയറും വിദഗ്ധരായ തൊഴിലാളികളും പ്രവര്‍ത്തിച്ചിട്ടുണ്െടന്ന് നമ്മോടാരും പറഞ്ഞറിയിക്കേണ്ടതില്ല. ഒരു കായലിനരികിലുള്ള മരം വീണ് സ്വയം പലകളായിമാറി ഒരു കപ്പല്‍ രൂപപ്പെട്ടു

24 May 2011

പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്




പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്
ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രമാണങ്ങളിലൊന്നായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് പ്രാപഞ്ചികപ്രതിഭാസങ്ങളെയാണ്. ചിന്താശീലനായ മനുഷ്യനു മുമ്പില്‍ അത്ഭുതങ്ങളുടെ കലവറകള്‍ തന്നെ ഖുര്‍ആന്‍ തുറന്നുവെക്കുന്നു. 
പച്ചപ്പരവതാനികളും പടുകൂറ്റന്‍ പാറക്കെട്ടുകളും നദികളും സമതലങ്ങളും നിറഞ്ഞ്, സസ്യ ജൈവജാലങ്ങള്‍ക്ക് ആവാസ കേന്ദ്രമായ ഭൂമി. ഭൂമിയെ വലയം ചെയ്ത് സൂര്യ ചന്ദ്ര നക്ഷത്രങ്ങളാല്‍ ദീപാലങ്കൃതമായി അമ്പരിപ്പിക്കുന്ന ഘന ഗാംഭീര്യവുമായി അനന്ത വിസ്തൃതിയിലേക്ക് നീണ്ടുകിടക്കുന്ന ആകാശം. ആര്‍ത്തലച്ച് തിരമാലകള്‍ തിങ്ങിനില്‍ക്കുന്ന മഹാസമുദ്രങ്ങള്‍......... തുടങ്ങി നിരവധി പ്രതിഭാസങ്ങള്‍ ഖുര്‍ആനിലങ്ങോളമിങ്ങോളം വ്യത്യസ്ത അധ്യായങ്ങളിലായി ചിതറിക്കിടക്കുന്നതു കാണാം.
എന്തിനാണ് ഖുര്‍ആന്‍ അതിമനോഹരമായ രീതിയില്‍ ഇവയെല്ലാം നമുക്ക് വിവരിച്ചു തരുന്നത്. വര്‍ണ്ണനാചാതുര്യം കൊണ്ട് അനുവാചക ഹൃദയങ്ങള്‍ക്ക് ഉള്‍പ്പുളകം പകരുകയെന്ന കേവല സാഹിതീയ ധര്‍മമാണോ ഇവയിലന്തര്‍ലീനമായിക്കിടക്കുന്നത്? അതോ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഉള്ളറകളിലേക്കാനയിച്ചു കൊണ്ട് മനുഷ്യ ഹൃദയങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തലാണോ ഇതിന്റെ ലക്ഷ്യം? വാസ്തവത്തില്‍ ഇവയൊന്നുമല്ല ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി വാനലോകത്തു നിന്ന് ഒരു വേദഗ്രന്ഥം ഇറക്കേണ്ട ആവശ്യമില്ലല്ലോ.
മനുഷ്യന്റെ ആന്തരാത്മാവില്‍ ദൈവിക സാന്നിധ്യവും ആത്മീയ ചൈതന്യവും ഊട്ടിയുറപ്പിക്കുകയെന്നതാണ് ഖുര്‍ആന്റെ ആദ്യന്തിക ലക്ഷ്യം. അതുകൊണ്ടു തന്നെ ദൈവാസ്തിക്യം, മനുഷ്യന്റെ ആഗമന ലക്ഷ്യം, ജീവിതത്തിന്റെ അര്‍ത്ഥം, നിലവിലുള്ള ലോകക്രമത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുവരുന്ന നവലോകക്രമവും അതോടനുബന്ധിച്ചുള്ള മനുഷ്യന്റെ ഭാവിയും, ഭൌതിക ജീവിതത്തില്‍ ഒരാള്‍ നിര്‍ബന്ധമായും ആര്‍ജിച്ചിരിക്കേണ്ട ഇത്തരം മുന്നറിവുകള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാന്‍ സാധ്യമാണ്.
സകലവിധ സുഖസൌകര്യങ്ങളുമുള്ള ഒരു വീടിനോടാണ് ഖുര്‍ആന്‍ പ്രപഞ്ചത്തെ ഉപമിക്കുന്നത്. ദൈവമാണതിന്റെ ഉടമസ്ഥന്‍. അവന്റെ പ്രതിനിധിയായ, സൃഷ്ടികളിലുല്‍കൃഷ്ടനായ മനുഷ്യനാണതിലെ അന്തേവാസി. വായു, വെള്ളം, വെളിച്ചം, വിനോദം തുടങ്ങി എല്ലാം ആവശ്യമായ അളവില്‍ അതില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു. പച്ചപ്പരവതാനി വിരിക്കപ്പെട്ട ഭൂമി താഴ്ഭാഗവും സൂര്യന്‍, നക്ഷത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത സ്വഭാവങ്ങളുള്ള, മുകളില്‍ കുളത്തിയിട്ട പ്രകാശ ഗോളങ്ങളാല്‍ അലങ്കൃതമായ ആകാശം മേല്‍ക്കൂരയും. തൂണുകളില്ലാതെ ആകാശത്തെ ഒരു മേല്‍ക്കൂരയായി അവന്‍ ഉയര്‍ത്തി (ഖു: 31:10) തുടങ്ങി നിരവധി വാക്യങ്ങളില്‍ നിന്ന് ഖുര്‍ആന്റെ ഈ ചിത്രീകരണം വായിച്ചെടുക്കാവുന്നതാണ്.
ഭൂമിയില്‍ നാം അനുഭവിക്കുന്ന സൌകര്യങ്ങളോരോന്നും അവന്‍ ഉദ്ദേശ്യപൂര്‍വ്വം നമുക്ക് വേണ്ടി ഒരുക്കിയതാണ്. "അവനാണ് ആകാശത്ത് നിന്ന് മഴ വര്‍ഷിച്ചത്. അതുവഴി നിങ്ങള്‍ക്കു ഭക്ഷണമായ വിഭവങ്ങളെ ഭൂമിക്കുള്ളില്‍ നിന്ന് പുറത്ത് കൊണ്ടുവന്നു'' (ഖു: 2:22), "സൂര്യനെ ഒരു പ്രകാശ ഗോളമാക്കി'' അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഈ ആനുകൂല്യങ്ങളത്രയും എടുത്തുകളയാനും അവന്‍ കഴിവുറ്റവനാണ്. അങ്ങനെ സംഭവിച്ചാല്‍ ദുര്‍ബലനായ മനുഷ്യനെന്തു ചെയ്യാന്‍ സാധിക്കും. "പറയൂ നിങ്ങളുടെ കുടിവെള്ളം ഭൂമിക്കകത്തേക്ക് ആണ്ടുപോയാല്‍ ആരാണു നിങ്ങള്‍ക്കു ശുദ്ധജലം കനിയുക.'' (ഖു: 67:30) "ആലോചിച്ചു നോക്കൂ, ഉയര്‍ത്തെഴുന്നേല്‍പ്പുനാള്‍ വരെ അല്ലാഹു രാത്രി നിശ്ചലമാക്കിയാല്‍ (ഭൂമിയുടെ കറക്കം നിലച്ചാല്‍) അവനല്ലാതെ മറ്റേത് ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവരിക". (ഖു: 28:71)
നാം ഒരു വീട് വാടകക്കെടുക്കുന്ന പക്ഷം അതില്‍ നാമുപയോഗിക്കുന്ന വെള്ളം, വെളിച്ചം, ഭക്ഷണം തുടങ്ങി ഓരോ ആനുകൂല്യങ്ങള്‍ക്കും വെവ്വേറെ വാടക നല്‍കേണ്ടിവരും. നമുക്കേറ്റവും വിലപ്പെട്ട ശ്വാസവായു ബില്ലിനു പുറത്താണ്. ഒരു ദിവസത്തേക്ക് കൃത്രിമ ഒക്സിജന്‍ നല്‍കാന്‍ എത്ര രൂപ നല്‍കേണ്ടി വരും. ഇത്ര വിപുലമായ സൌകര്യ-സംവിധാനങ്ങളുള്ള പ്രപഞ്ചത്തെ അല്ലാഹു മനുഷ്യനെ ഏല്‍പ്പിക്കുന്നു. അവന്റെ പ്രതിനിധിയായി. "നിശ്ചയം ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുന്നു''(ഖു:). പ്രപഞ്ചത്തിലെ സകല സംവിധാനങ്ങളുമൊരുക്കിയത് നമുക്ക് വേണ്ടിയാണ്. "അവന്‍ നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ള സകലവും സൃഷ്ടിച്ചു” (2:29) എത്രമാത്രം വിപുലവും ചിന്തോദ്ദീപകവുമാണീ സംവിധാനം.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രാധന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ സൂര്യന്‍. ഭൌതിക സംവിധാനത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണത്. സൂര്യനില്ലെങ്കില്‍ ഇരുളും വെളിച്ചവുമില്ല. വെയിലും മഴയുമില്ല. സസ്യങ്ങള്‍ വളരുകയോ ജൈവവായു ലഭിക്കുകയോ ഇല്ല. സര്‍വ്വോപരി ദൃശ്യപ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവും ഊര്‍ജ്ജ പ്രസരണത്തിന്റെ സ്രോതസ്സുമായ സുര്യനെങ്ങാനും കെട്ടണഞ്ഞാല്‍ അതിനെ ആശ്രയിച്ച്, ആകര്‍ഷണ വികര്‍ഷണക്രമത്തില്‍ കോര്‍ത്തിണക്കപ്പെട്ട സകല ഗോളങ്ങളും താരാപഥങ്ങളും അടര്‍ന്നു വീണ് പ്രപഞ്ചക്രമം തന്നെ താറുമാറായിപ്പോവും. ഇതു തന്നെയാണ് ലോകാവസാനത്തില്‍ വരാനിരിക്കുന്നതും.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം നിലവിലുള്ളതില്‍ നിന്ന് അല്‍പം കായുകയോ ഭൂമിയുടെ ചലന വേഗത മന്ദഗതി പ്രാപിക്കുകയോ ചെയ്താല്‍ താങ്ങാനാവാത്ത സൂര്യതാപമേറ്റ് ഭൂമി കത്തിച്ചാമ്പലായിപ്പോകും. ഇതിനു നേര്‍വിപരീതം സംഭവിച്ചാലോ, സൂര്യനില്‍ നിന്നകന്നു കഴിയുന്ന യുറാനസിനെ പോലെ, പ്ളൂട്ടോയെ പോലെ ഭൂമി മനുഷ്യവാസ യോഗ്യമല്ലാത്ത നിലയില്‍ തണുത്തുറഞ്ഞ മഞ്ഞുകട്ടയായി മാറും. എല്ലാം ഒരു നിശ്ചിത ദൂരക്രമത്തിലും ചലനഗതിയിലും സംവിധാനിക്കപ്പെട്ടു. "സൂര്യനും ചന്ദ്രനും നിശ്ചിത കണക്കിലാണുള്ളത്''(ഖു: 55:5)
രാത്രികാലങ്ങളില്‍ നമുക്ക് കുളിരും വെളിച്ചവും പകര്‍ന്നുകൊണ്ട് ആകാശ ഗംഗയില്‍ വിരിഞ്ഞു നില്‍ക്കുന്ന ചന്ദ്രന് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനമൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മിലധികവും. എന്നാല്‍ ഭൂമിക്ക് ഉപഗ്രഹമായി സൃഷ്ടിച്ച ചന്ദ്രനില്ലെങ്കില്‍ ഭൂമിലോകത്ത് ജൈവ സാന്നിധ്യം തന്നെ അപകടത്തിലാവും. ഭൂമിയുടെ ശക്തമായ ആകര്‍ഷണ ബലത്തെ ഭേദിച്ച് കണിറുകളിലും കുളങ്ങളിലും മറ്റുമായി വെള്ളം പിടിച്ചു നിര്‍ത്തുന്നത് സമുദ്രങ്ങളിലെ വേലിയേറ്റങ്ങള്‍ക്ക് കാരണക്കാരനായ ചന്ദ്രന്റെ ആകര്‍ഷണ ബലത്തിലാണ്. "നാം ആ വെള്ളത്തെ ഒരളവോളം ഉപരിതലത്തില്‍ ശേഷിപ്പിച്ചു. അവയെ കൊണ്ടുപോകാനും അവന്‍ കെല്‍പ്പുള്ളവനാണ്''(ഖു: 23:18) ഭൂമുഖത്ത് പുഷ്പങ്ങള്‍ വിരിയുന്നതിലും പ്രത്യുല്‍പാദനം നടക്കുന്നതിലും ചന്ദ്രന് അതിന്റേതായ സ്വാധീനമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും മനുഷ്യനുപകാരമുണ്ട്. നമുക്ക് ചുറ്റും ശല്യവലയം തീര്‍ക്കുന്ന ചെറു കീടങ്ങളും പുഴുക്കളുമില്ലെങ്കില്‍ ഭൂമുഖം മാലിന്യങ്ങളാല്‍ നിറഞ്ഞു പോകുമായിരുന്നു.
ഇനി ഭൂമുഖത്തെ പ്രഥമ താമസക്കാരനായ മനുഷ്യന്റെ കാര്യമെടുക്കാം. ആരാണ് നമ്മെ സൃഷ്ടിച്ചത്? നമ്മുടെ ജന്മഹേതുക്കാര്‍ മാതാപിതാക്കളാണെന്ന് നമ്മുടെ മനസ്സു നമ്മോടു മന്ത്രിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് നമ്മുടെ ജനനത്തിലെന്തു പങ്കാണുള്ളത്? നമ്മുടെ സ്വഭാവ-ലിംഗ നിര്‍ണയത്തില്‍ മാതാപിതാക്കള്‍ക്കെന്തു സ്വാധീനമാണുള്ളത്? മാതാപിതാക്കള്‍ മനസ്സുവെച്ചതു കൊണ്ടാണ് നാം ഉണ്ടായതെങ്കില്‍ സന്താന സൌഭാഗ്യം നിഷേധിക്കപ്പെട്ടവര്‍ക്ക് എല്ലാ ഭൌതിക സാഹചര്യങ്ങളുണ്ടായിട്ടും എന്തു കൊണ്ടതു നേടിയെടുക്കാന്‍ സാധിക്കുന്നില്ല? യഥാര്‍ത്ഥത്തില്‍ നമ്മെ സൃഷ്ടിച്ച് നമ്മുടെ സ്വഭാവ-രൂപ കല്‍പനകള്‍ നടത്തിയത് അല്ലാഹുവാണ്. മാതാപിതാക്കള്‍ അതിന്റെ ഭൌതിക ഉപാധികളായി നിശ്ചയിക്കപ്പെട്ടു എന്നു മാത്രം. 
ദൈവസാന്നിധ്യത്തിനുപോല്‍ബലകമായ, പ്രധാന ദൃഷ്ടാന്തങ്ങളിലൊന്നായി ഖുര്‍ആന്‍ ഗണിക്കുന്നത് മനുഷ്യോല്‍പ്പത്തിയാണ്. ഖുര്‍ആനില്‍ മനുഷ്യനോടു നടത്തുന്ന പ്രഥമ അഭിസംബോധനം: "രക്ത പിണ്ഡത്തില്‍ നിന്ന് മനുഷ്യന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ച നാഥന്റെ നാമത്തില്‍ വായിക്കുക''(ഖു: 96:1,2) എന്നായിരുന്നു. മറ്റു പല സ്ഥലങ്ങളില്‍ "മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു'' എന്നും കാണാം. മനുഷ്യ സൃഷ്ടിപ്പിന്റെ രണ്ട് ഘട്ടങ്ങളെയാണിത് പ്രതിനിധീകരിക്കുന്നത്. ആദിമ മനുഷ്യനായ ആദമിനെ നേരിട്ട് മണ്ണില്‍ നിന്നും ആദമിന്റെ പിന്തലമുറയെ മണ്ണിന്റെ ഉപോല്‍പ്പന്നമായ ഇന്ദ്രിയതുള്ളിയില്‍ നിന്നും സൃഷ്ടിച്ചു എന്നാണിതിനര്‍ത്ഥം. ആദം മണ്ണിന്റെ ഉല്‍പന്നമാണെങ്കില്‍ നാം മണ്ണിന്റെ ഉപോല്‍പന്നങ്ങളാണ്. 
“ഒരു തുള്ളി ഇന്ദ്രിയത്തില്‍ നിന്ന്, വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് മനുഷ്യന്‍ പിറവിയെടുക്കുന്ന രംഗങ്ങള്‍ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നു. ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലവതീര്‍ണ്ണമായ ഖുര്‍ആനില്‍, ഭ്രൂണശാസ്ത്ര സങ്കീര്‍ണ്ണതകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ സവിശേഷ ഭാഗമാണ് മോറിസ് ബുക്കായ് എന്ന വിശ്വ പ്രശസ്ത ശാസ്ത്ര ചിന്തകനെ ഇസ്ലാമിലേക്കാകര്‍ഷിച്ചത്. ഒരു തുള്ളി ഇന്ദ്രിയത്തില്‍ തന്നെ ഒരു മനുഷ്യന് ജന്മം നല്‍കാനുതകുന്ന 2 കോടിയോളം കോശങ്ങളുണ്ടത്രെ. ഈ നിശ്ചിത അളവില്‍ ഒന്നു കുറഞ്ഞു പോയാല്‍ പ്രത്യുല്‍പാദനം നടക്കില്ല. ഇത്ര ശേഷിയുള്ള ഈ ദ്രാവകം "നട്ടെല്ലിനും മുതുകെല്ലിനുമിടയില്‍ നിന്നാണ് പുറപ്പെടുന്നത്'' (ഖു: 86:7) ഒറ്റ നോട്ടത്തില്‍ നിസാരമായ ഇതിനകത്തുള്ള സങ്കീര്‍ണ്ണതകളോരോന്നും ശാസ്ത്രം വെളിച്ചത്തു കൊണ്ടുവരുന്നതു കാണുമ്പോഴാണ് ഇന്ദ്രിയ തുള്ളിയെക്കുറിച്ച് ഖുര്‍ആനിലുള്ള വ്യത്യസ്ത പ്രയോഗ ശൈലികളുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുന്നത്. 
ഒരു നിമിഷം മനുഷ്യനില്‍ നിന്ന് സ്രവിക്കുന്ന കോടക്കണക്കിന് കോശങ്ങളിലൊന്നു മാത്രമാണല്ലോ സ്ത്രീയുടെ അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി മാറുന്നത്. "നീ സ്കലിക്കുന്ന ഇന്ദ്രിയത്തില്‍ നിന്ന് ഒരു കണമായിരുന്നില്ലേ.'' (ഖു: 75:37). അണ്ഡവും ബീജവും ചേര്‍ന്ന് സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലിന്റെ സങ്കോച വികാസങ്ങളുടെ ഫലമായി ഇളക്കുന്ന വാലുമായി മുന്നോട്ട് സഞ്ചരിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷം ഗര്‍ഭ പാത്രമുഖത്ത് ചെന്ന് അനുവാദം കാത്ത് നില്‍ക്കുന്നു. ആറ് ദിവസങ്ങളോളം അതിന്റെ മുഖത്ത് ചെന്ന് മുട്ടുന്നതിന്റെ ഫലമായി ആറാം ദിവസം അകത്ത് കടക്കുന്നു. ഗര്‍ഭപാത്രത്തിനകത്ത് തികഞ്ഞ അപരിചതത്വത്തോടെ ഒരു മൂലയില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഭ്രൂണത്തിന്റെ ഭിന്ന സ്വഭാവങ്ങളും വളര്‍ച്ചയുടെ ഘട്ടങ്ങളോരോന്നും ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിക്കുന്നു: "ഒട്ടിപ്പിടിക്കുന്നതിനെ നാം മാംസ പിണ്ഡമാക്കി മാറ്റി. മാംസ പിണ്ഡത്തെ അസ്ഥികളാക്കുകയും അസ്ഥികളെ ഊനം തട്ടാത്ത മാംസംകൊണ്ട് ഉടുപ്പണിയിക്കുകയും ചെയ്തു.'' (ഖു: 23:14)
മേല്‍ സൂക്തത്തിലുപയോഗിച്ച വാക്കുകളോരോന്നും വളരെ കൃത്യവും വസ്തുനിഷ്ഠവുമാണെന്ന് ഭ്രൂണശാസ്ത്രം ഇന്നു കണ്െടത്തിയിരിക്കുന്നു. അറബിയില്‍ ‘അട്ട’ എന്നര്‍ത്ഥമുള്ള 'അലഖ'യാണ് ഗര്‍ഭ പാത്രത്തിനകത്തു കടന്ന ഭ്രൂണിത്തിനുപയോഗിക്കുന്നത്. ഒരു ഭാഗത്ത് അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഭ്രൂണത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പദം അറബിയിലില്ല. ഭ്രൂണത്തിന്റെ അടുത്ത ഘട്ടം വിവരിക്കാന്‍ 'മുള്ഗ' എന്ന പദമാണ് സ്വീകരിച്ചിരിക്കുന്നത്. അറബിയില്‍ ‘ചവച്ചു’ എന്നാണ് 'മളഗ'ക്കര്‍ത്ഥം. മാംസക്കഷ്ണമായി മാറിയ ഈ ഭ്രൂണത്തിന് സാധാരണ നിലയിലുള്ള മാംസ (ലഹം) ത്തിന്റെ സ്വഭാവമല്ല ഉള്ളത്. കടിച്ചു തുപ്പിയ വസ്തുവെപോലെ ഒരുതരം പതുപതുപ്പ് അതില്‍ ദൃശ്യമാണ്. ചവച്ചു തുപ്പിയ പോലെ, പല്ലിന്റെ അടയാളങ്ങള്‍ക്ക് സമാനമായ പാടുകള്‍ പോലും അതില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ശേഷം ഇതിനകത്ത് അസ്ഥിയും അതിനെ പൊതിഞ്ഞ് മാംസവും രൂപപ്പെടുന്നു. നാല് മാസത്തോടെ മനുഷ്യരൂപം പ്രാപിച്ച ഭ്രൂണത്തിന് വായുവും അന്നവും ആവശ്യമായ മുഴുവന്‍ പരിരക്ഷകളും സംവിധാനിച്ച്-വളര്‍ച്ച പൂര്‍ണ്ണമാവുമ്പോള്‍ വളരെ അത്ഭുതകരമായ നിലയില്‍ ഭൂമിലോകത്തേക്ക് കടന്നു വരാന്‍ വഴിയൊരുക്കുകയും ചെയ്യുന്നവന്‍ എത്രമാത്രം പ്രതാപശാലിയാണ്.
ശരീരത്തിലെ അവയവങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക് എല്ലാം അവന്‍ സൃഷ്ടിച്ചു. അറിവും ബോധവും നല്‍കി. പഞ്ചേന്ദ്രിയങ്ങളോരോന്നും ശരിപ്പെടുത്തി. "അല്ലാഹു നിങ്ങളെ ഉമ്മമാരുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്ത് കൊണ്ടുവന്നു. നിങ്ങള്‍ക്കപ്പോള്‍ ഒന്നുമറിയില്ലായിരുന്നു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു''. (ഖു: 16:78) കാഴ്ചയെന്നത് അല്ലാഹു നല്‍കിയ എത്രവലിയ അനുഗ്രഹമാണ്. മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് സിദ്ധാന്തിച്ച ഡാര്‍വിന്‍ കണ്ണിന്റെ സങ്കീര്‍ണ്ണതകള്‍ക്കു മുമ്പില്‍ അത്ഭുതപ്പെട്ടുകൊണ്ട് നിര്‍ജീവ വസ്തുവില്‍ നിന്ന് കണ്ണു പോലുള്ള ഒരവയവം എങ്ങനെ ഉണ്ടായി എന്നത് ഊഹിക്കാനാവുന്നില്ലെന്ന് പ്രസ്താവിച്ചുവത്രെ.
മനുഷ്യ സൃഷ്ടിയിലെ ഓരോഭാഗവും സൂക്ഷ്മമായി പരിശോധിച്ചാല്‍ അല്ലാഹുവിന്റെ അജയ്യമായ സൃഷ്ടി വൈഭവം നമുക്ക് ബോധ്യമാവുന്നു. ഭൂമിയിലെ അഖില അഖില വസ്തുക്കളും മനുഷ്യനു വേണ്ടിയാണ് സൃഷ്ടിച്ചത്. എന്നാല്‍ മനുഷ്യരായ നമ്മെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്? നാം ഒരു തെങ്ങ് നടുന്നത് നാളികേരം ലഭിക്കാന്‍ വേണ്ടിയാണ്. ഒരു നേട്ടവുമില്ലാത്ത ഒരു വൃക്ഷം ഒരാള്‍ നട്ടുവളര്‍ത്തുമോ? ഇതുപോലെ നമ്മെയും അല്ലാഹു വെറുതെ സൃഷ്ടിച്ചതല്ല. "നാം നിങ്ങളെ വെറുതെയാണ് സൃഷ്ടിച്ചതെന്ന് ധരിക്കുന്നുണ്േടാ''(ഖു: 23:115) ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ടനായ ജീവിയാണല്ലോ മനുഷ്യന്‍. ഭൂമിയിലെ സകല വസ്തുക്കളുമവന് കീഴ്പ്പെടുത്തി കൊടുത്തു. "നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചു കടലിലും കരയിലും നാം അവനെ വാഹനത്തില്‍ കയറ്റി.'' (ഖു: 17:70) മനുഷ്യനെക്കാള്‍ കരുത്തും കായിക ബലവുമുള്ള ജീവികള്‍ പോലും അവനു മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്നില്ല. ഇത്രമാത്രം ആദരണീയനായ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉല്‍കൃഷ്ട്ായ അല്ലാഹുവിനെ ആരാധിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. "മനുഷ്യ ഭൂത വര്‍ഗത്തെ എന്നെ ആരാധിക്കാനല്ലാതെ ഞാന്‍ പടച്ചിട്ടില്ല.'' (ഖു: 51:56)
ഭൂമിയെ ഒരു വീടായി നല്‍കിയ, അതിലെ സകലമാന ആനുകൂല്യങ്ങളും അനുഭവിക്കാനവസരം നല്‍കിയ അല്ലാഹു മനുഷ്യനെ അതിന്റെ അവകാശിയായി നിശ്ചയിച്ചത് തന്നെ ആരാധിക്കാനും അനുസരിക്കാനുമാണ്. അവനെ ആരാധിച്ചാലും ഇല്ലെങ്കിലും ഭൌതിക ലോകത്ത് അവന്റെ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്നതില്‍ യാതൊരു ഭംഗവും വരുത്തുകയില്ല. എന്നാല്‍ താല്‍ക്കാലികമായ ഈ സംവിധാനം തകര്‍ന്ന് പുതിയ ഒരു ലോകക്രമം കൈവരുമ്പോഴാണ് അനുസരിച്ചവന് പ്രതിഫലവും നിഷേധിച്ചവന് പ്രത്യാഘാതവും നേരിടുക. ഈയൊരു രംഗം വിശദീകരിക്കാന്‍ വേണ്ടി ഖുര്‍ആനിലെ വലിയൊരു ഭാഗം മാറ്റിവെക്കപ്പെട്ടിരിക്കുന്നു.
"സൂര്യന്‍ കെട്ടണയുമ്പോള്‍'' (ഖു: 81:1) "നക്ഷത്രങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍''(ഖു: 82:2) "കടലുകള്‍ കത്തിയെരിയുമ്പോള്‍, ഭൂമി അതിന്റെ കിടിലം കൊള്ളലാരംഭിച്ചാല്‍''(ഖു: 99:1) തുടങ്ങി വിവിധ സൂക്തങ്ങളിലൂടെ പ്രപഞ്ചത്തിലെ ഗോളങ്ങള്‍ മുഴുവന്‍ കത്തിച്ചാമ്പലാവുകയും പൊട്ടിത്തകര്‍ന്ന് പോവുകയും ചെയ്യുന്ന ദൌര്‍ഭാഗ്യകരമായ രംഗങ്ങളുടെ ഭീതിത ദൃശ്യങ്ങളോരോന്നും വിശദീകരിക്കുന്നുണ്ട്. സൌരയൂഥത്തിന്റെ കേന്ദ്രമായ സൂര്യന്‍ കെട്ടണഞ്ഞു പോവുന്നതാണ് ഇതിന്റെ പ്രാരംഭ ദശയായി സൂചിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യം അധികമൊന്നും ദൂരയല്ലെന്ന പൊള്ളുന്ന സത്യം പാശ്ചാത്യലോകം വലിയ ഉല്‍കണ്ഠയോടെയാണ് ഇന്ന് വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യലോകത്ത് വെളിച്ചം കാണുന്ന പല ഭാവാനാ സൃഷ്ടികളിലും നോവലുകളിലും നിറഞ്ഞു നില്‍ക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. 
മത ശാസ്ത്ര പക്ഷങ്ങള്‍
ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതത്തിനും പരസ്പരം ഊര്‍ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്‍ണ്ണമാണ്. ശാസ്ത്രവളര്‍ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്.
മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന ഗ്രീക്കുകാര്‍ക്കിടയില്‍ ഒരു ഐതിഹ്യമുണ്ടായിരുന്നു. മനുഷ്യപൂര്‍വ്വികരിലൊരാളായ പ്രോമിത്യൂസ് ദൈവത്തെയും മാലാഖമാരെയും മറികടന്ന് സ്വര്‍ഗ്ഗലോകത്തു നിന്ന് ആവാഹിച്ചെടുത്ത പ്രകാശമാണ് മനുഷ്യ ഹൃദയങ്ങളില്‍ വെളിച്ചവും ജ്ഞാന പ്രചോദകവുമായി വര്‍ത്തിച്ചത് എന്ന് അവരിലൊരു വിഭാഗം വിശ്വസിച്ചുവരുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന മതവും ഭൌതിക വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴമ്പില്ലാത്ത ഈ കെട്ടുകഥക്ക് വളരെ വലിയ സ്വാധീനമുണ്ട്. 
ഇതനുസരിച്ച് മനുഷ്യന്റെ ശാസ്ത്രപുരോഗതിയെ ദൈവം നീരസത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം ദൈവകരങ്ങളില്‍ നിന്ന് മനുഷ്യന് മോചനം നേടാനുള്ള മാര്‍ഗമാണ് ശാസ്ത്രം. ശാസ്ത്ര രംഗത്ത്, മനുഷ്യന്‍ ഓരോ അടി മുമ്പോട്ട് വെക്കുമ്പോഴും ദൈവം ഒരിഞ്ച് പിന്‍വലിയാന്‍ നിര്‍ബന്ധിതനാവുന്നുവെന്നര്‍ത്ഥം. 'പ്രപഞ്ചത്തെ കീഴടക്കുക' 'ചന്ദ്രനില്‍ ആധിപത്യമുറപ്പിക്കുക' തുടങ്ങിയ, നാം സാധാരണ ഉപയോഗിക്കാറുള്ള ഭാഷാ ശൈലികള്‍ പോലും ഇത്തരമൊരു വീക്ഷണത്തിന്റെ ശേഷിപ്പുകളാണ്.
രണ്ടാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും ലക്ഷക്കണക്കിനാളുകള്‍ക്ക് കൂട്ടത്തോടെ ക്രൈസ്തവതയിലേക്ക് ചേക്കേറേണ്ടിവന്നു. തങ്ങളുടെ പരമ്പരാഗത വിശ്വാസൈതിഹ്യങ്ങളൊന്നും അവര്‍ കൈവെടിഞ്ഞിരുന്നില്ല. ക്രിസ്തുമതത്തിനങ്ങനെ ഒരു നിര്‍ബന്ധ ബുദ്ധിയുമുണ്ടായിരുന്നില്ല. തദ്ഫലമായി പ്രപഞ്ചം, സൂര്യന്‍, ഭൂമി എന്നിവയെക്കുറിച്ച് അരിസ്റോട്ടിലും സോക്രട്ടീസും പറഞ്ഞുവെച്ച കാഴ്ചപ്പാടുകളത്രയും ചര്‍ച്ച് അംഗീകരിക്കുകയും ബൈബിളില്‍ പോലും അവക്കിടം നല്‍കുകയും ചെയ്തു. അതിന്റെ ഭാഗമെന്നോണം പ്രോമിത്യൂസിനെക്കുറിച്ചുള്ള ഐതിഹ്യം ആദമിന്റെ സ്വര്‍ഗാരോഹണക്കഥയുമായി കൂടിക്കലര്‍ന്നു. പ്രോമിത്യൂസ് ആദമും, അകത്താക്കിയ ഫലം അറിവിന്റേതുമായി ചിത്രീകരിക്കപ്പെട്ടു. അറിവും ശാസ്ത്രബോധവുമൊക്കെ ദൈവ വിശ്വാസത്തില്‍ നിന്ന് മനുഷ്യനെ പിന്തരിപ്പിക്കുന്ന ഘടകങ്ങളാണെന്ന ധാരണ വളര്‍ന്നുവന്നു. 
ബൈബിള്‍ നേരത്തെ അംഗീകാരം നല്‍കിയ നിഗമനങ്ങള്‍ക്കെതിരെയുള്ള ആശയങ്ങള്‍, അവക്ക് എത്ര തന്നെ ബൌദ്ധിക പ്രമാണങ്ങളുടെ പിന്‍ബലമുണ്െടങ്കിലും ദൈവനിരാസമായി മുദ്രകുത്തപ്പെട്ടു. അതിനോട് ഔദ്ധത്യം കാണിക്കുന്ന ശാസ്ത്രഗവേഷകരെ കൈകാര്യം ചെയ്യാന്‍ ‘ഇന്‍ക്യൂസിഷന്‍ കോര്‍ട്ട്’ എന്ന കുറ്റാന്വേഷണ വിഭാഗം നിലവില്‍ വന്നു. തുടര്‍ന്ന്, ഗലീലിയോ, ബ്രൂണെ, കെപ്ളര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞര്‍ ചര്‍ച്ചിന്റെ കൊലക്കോ ക്രൂര പീഡനങ്ങള്‍ക്കോ വിധേയരായി. നവോത്ഥാന യുഗം പുലര്‍ന്നതോടെ ശാസ്ത്രം ചര്‍ച്ചിന്റെ ഉരുക്കു മുഷ്ടികളില്‍ നിന്നു കുതറിമാറി അനതിവിദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മുന്നിലെത്തിയ ശാസ്ത്രം പന്നിലുള്ള മതത്തെ നോക്കി പഴഞ്ചന്‍, പിന്തിരിപ്പന്‍ എന്നൊക്കെ പരിഹസിച്ചു. 
ഇസ്ലാമിന് ഒരുകാലത്തും ശാസ്ത്രവുമായി സംഘട്ടനത്തിലേര്‍പ്പെടേണ്ട ഗതികേടുണ്ടായിട്ടില്ല. മുസ്ലിം ലോകത്ത് ഒരു കാലത്തും ഒരു ‘ഇന്‍ക്യുസിഷന്‍ കോടത്ി’ ഉണ്ടായിട്ടുമില്ല. കാലോചിതമായ ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരെത്തന്നെ പില്‍ക്കാലത്ത് തിരുത്തിയിട്ടുമുണ്ട്. മുസ്ലിംകളെ ശാസ്ത്രരംഗത്ത് മുന്നേറാന്‍ സഹായിച്ചത് പണ്ഡിതസഭയുടെ പ്രചോദനവും ഭരണകൂടത്തിന്റെ നിര്‍ലോഭ പിന്തുണയുമായിരുന്നു. ഒട്ടുമിക്ക മുസ്ലിം ശാസ്ത്രജ്ഞരും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധജ്ഞാനം നേടിയവര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ പ്രാചീന ഗ്രീക്കിലും റോമിലും പേര്‍ഷ്യയിലുമുണ്ടായിരുന്ന വിജ്ഞാനങ്ങള്‍ അവര്‍ അഭ്യസിച്ചിരുന്നെങ്കിലും ഇസ്ലാമേതര ഐതിഹ്യങ്ങളും വിശ്വാസ ദര്‍നങ്ങളും നുഴഞ്ഞുകയറി ഇസ്ലാമിന്റെ ശുദ്ധതയെ കളങ്കപ്പെടുത്തുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാനും ഇസ്ലാമിക അടിസ്ഥാനങ്ങള്‍ക്കനുസരിച്ച് അവക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാനുമവര്‍ക്ക് സാധിച്ചു.
നിലവിലുള്ള ശാസത്രീയ വീക്ഷണങ്ങളില്‍ മതവിരുദ്ധമായവയെ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ മുസ്ലിം ചിന്തകര്‍ തയ്യാറായില്ല. ഇസ്ലാമിക പരിപ്രേക്ഷ്യത്തലവയുടെ യഥാര്‍ത്ഥ വശം കണ്െടത്താനാണവര്‍ ശ്രമിച്ചത്. കാര്യകാരണ ബന്ധങ്ങളുടെ ആദ്യന്തികതയില്‍ വിശ്വസിച്ചു പോന്ന ചിന്താരീതിക്ക്, ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധജ്ഞാനം നേടിയ ഇമാം ഗസ്സാലി(റ) പുതിയ വ്യാഖ്യാനം നല്‍കി. (പ്രപഞ്ചത്തില്‍ ഒരു കാര്യം സംഭവിക്കുന്നത് അതിനാവശ്യമായ കാരണങ്ങള്‍ ഒത്തു ചേരുമ്പോഴാണ്. ഇത്തരം കാണങ്ങളുടെ കണ്ടുപിടിക്കലാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം.) കാരണങ്ങളൊത്തു ചേരുമ്പോഴൊക്കെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ലെന്നും കാരണങ്ങളുടെ കാരണക്കാരാനായ സ്രഷ്ടാവിന്റെ ഉദ്ദേശ്യം കൂടി അനുകൂലമായാലേ കാര്യങ്ങള്‍ സംഭവിക്കൂ എന്നും, കാരണങ്ങളൊന്നുമില്ലെങ്കിലും കാര്യം സംഭവിക്കാമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. പ്രാപഞ്ചിക കാര്യനിര്‍വ്വഹണത്തില്‍ ദൈവ സാന്നിധ്യം അപ്രസക്തമാണെന്ന ഭൌതികവാദത്തില്‍ നിന്നുള്ള ഇസ്ലാമിക ശാസ്ത്രചിന്തയുടെ ചുവടുമാറ്റമാണിതിലൂടെ സംഭവിച്ചത്. ഇതുപോലെ ഭൌതിക-തത്ത്വശാസ്ത്ര വീക്ഷണങ്ങള്‍ മതവുമായി വൈരുദ്ധ്യം വെച്ചു പുലര്‍ത്തുന്നിടത്തൊക്കെ ഇസ്ലാമിന്റെ യുക്തി ഭദ്രത തെളിവു സഹിതം സമര്‍ത്ഥിക്കാനാണ് മുസ്ലിം പണ്ഡിതന്മാര്‍ ശ്രമിച്ചത്.
പരിശുദ്ധ ഖുര്‍ആന്റെ സൂചനകളും പ്രവാചകരുടെ തിരുമൊഴികളുമാണ് മുസ്ലിംകളെ ശാസ്ത്ര രംഗത്തേക്ക് തിരിച്ചുവിട്ടത്. ഇടക്ക് പേര്‍ഷ്യ, റോം, ഗ്രീക്ക് തുടങ്ങിയ സംസ്കാരങ്ങളില്‍ നിന്നു കൈമാറിക്കിട്ടിയ ഗ്രന്ഥങ്ങള്‍ അവര്‍ക്ക് വഴിതെളിയിച്ചുട്ടുണ്ട് എന്നത് നിഷേധിക്കേണ്ടതില്ല. അബ്ബാസീ കാലഘട്ടമാവുമ്പോഴേക്കും ബഗ്ദാദും കോര്‍ദോവയും കേന്ദ്രീകരിച്ച് ഒരു കുതിച്ചുചാട്ടം തന്നെ സാധ്യമായി. യുദ്ധ കോലാഹലങ്ങളില്ലാത്ത സ്വതന്ത്രഗവേഷണത്തിനുതകുന്ന, സാഹചര്യം അന്നാണ് സംജാതമായത് എന്നതായിരിക്കാം ശാസ്ത്ര പുരോഗതിയെ ഇത്രയെങ്കിലും പിന്തിപ്പിച്ചത്. മറുവശത്ത് യൂറോപ്യന്‍ നാടുകളില്‍ ശാസ്ത്രം അപ്പോഴും ചര്‍ച്ചിന്റെ തടവറയിലായിരുന്നു.
ശാസ്ത്രത്തിന്റെ വളര്‍ച്ച അല്ലാഹുവിന്റെ ശക്തി വിശേഷങ്ങളെയും അനുഗ്രഹങ്ങളെയും കൂടുതല്‍ ഉള്‍ക്കൊണ്ട് അവനിലേക്ക് അടുക്കുവാനുള്ള അവസരമായാണ് ഇസ്ലാം വിലയിരുത്തുന്നത്. കണ്ണ്, കാത് എന്നിവ പോലെ ബുദ്ധി ഉപയോഗിച്ച് പുതിയ മേഖലകളും സൌകര്യങ്ങളും കണ്ടുപിടിക്കുന്നതിനെ അഹങ്കാരത്തിന്റെയും ദൈവനിന്ദയുടെയും ഉപാധിയായി സ്വീകരിക്കുമ്പോഴാണ് ഇസ്ലാം അതിനെ വിമര്‍ശിക്കുന്നത്. ഖാറൂന്‍, ഫിര്‍ഔന്‍ തുടങ്ങിയവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദൈവ നിന്ദക്ക് വേണ്ടി ദുരുപയോഗപ്പെടുത്തിയപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു. എന്നാല്‍ കാറ്റ് കീഴ്പ്പെടുത്തപ്പെട്ട സുലൈമാന്‍ (അ)ഉം ഇരുമ്പ് കുഴമ്പാക്കാനുള്ള സവിശേഷ കഴിവ് നല്‍കപ്പെട്ട ദാവൂദ്(അ)ഉം അല്ലാഹുവിന്ന് കൂടുതല്‍ കൃതജ്ഞത രേഖപ്പെടുത്തിയ ഭാഗം ഖുര്‍ആന്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. ഇതുപോലെ ശാസ്ത്രീയ നേട്ടങ്ങളോരോന്നും മനുഷ്യനെ കൂടുതല്‍ വിനീതനും ദൈവഭക്തനുമാക്കി മാറ്റുകയാണ് വേണ്ടത്.
താന്‍ ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചും ചുറ്റുപാടുമുള്ള വസ്തുക്കളെക്കുറിച്ചുമൊന്നും ചിന്തിക്കാതെ അടഞ്ഞ കണ്ണുകളും ഇരുള്‍ മൂടിയ ഹൃദയവുമായി ജീവിതം തുലക്കുന്ന ചിന്താവിഹീനരെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നു. "അവര്‍ക്കെന്തു പറ്റി അവരുടെ ഹൃദയം പൂട്ടുവെച്ച് അടക്കപ്പെട്ടുവോ''(ഖു: 47:24) എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്. 
എന്നാല്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കണ്ട്, അവയുടെ സംഭവ്യകാരണങ്ങളന്വേഷിക്കുകയോ, അവയെ സൃഷ്ടിച്ച അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളിലേക്ക് കണ്ണെത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ, ആകാശം, ഭൂമി, സൂര്യന്‍ തുടങ്ങിയവയെ ദേവികളും ദേവന്മാരുമാക്കി ആരാധിക്കുന്ന ബുദ്ധിഹീനതയെ ഖുര്‍ആന്‍ ശക്തമായെതിര്‍ക്കുന്നു. "നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിനെ ആരാധിക്കുക''(ഖു: 41:37). പ്രാചീന ഇന്ത്യയിലും റോമിലും ചൈനയിലുമുള്ള ജനങ്ങളെല്ലാം ഈ അബദ്ധത്തിന്റെ വക്താക്കളായിരുന്നു.

23 May 2011

SUNNA


According to priority the Sunnah prayers are five:

* The strongest Sunnah of all Salah is the Sunnah prayed before Fajr. Also to pray the Sunnah of Fajr at home and to read Surah Qafirun after Surah Fatiha in the first Rak'ah and Surah Ikhlas in the second Rak'ah is another Sunnah.

* The first four Rak'ah Sunnah in Zuhr.

* The last two Rak'ah Sunnah in Zuhr.

* The two Rak'ah Sunnah in Maghrib.

* The two Rak'ah Sunnah in Isha.

The Mandoub (Laudable) salahs are four:

* The four Rak'ah prayed before the Fardh of Asr.

* The six Rak'ah Salatu Evvabeen prayed after Maghrib.

* The first four Rak'ah in Isha.

* The four Rak'ah prayed after Isha.

Hz. Aisha (r.anha) said that Rasulullah (saw) used to pray four-Rak'ah Sunnah before Isha's Fardh and four Rak'ah after.

Apart from the above, a person can pray as many Nafilah Ibadahs as they like. It is Sunnah to give Salaam in every four Rak'ahs for prayers done during the day. A person praying the Sunnah of Maghrib to six Rak'ah is advised, permitted, to give Salaam every two Rak'ahs.