17 June 2011

ജമാഅത്തെ ഇസ്ലാമി : ബന്ധുഹത്യാ പ്രസ്ഥാനത്തിന്റെ വര്‍ത്തമാനം -- സ്വലാഹുദ്ദീന്‍ അയ്യൂബി

jamaat.jpg
ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണപ്രകാരം ഇസ്ലാമെന്നാല്‍ വളരെ വ്യത്യസ്തങ്ങളായ കാമ്പയിനുകളാണ്. കാമ്പയിനുകളുടെ തൊടുകുറിയില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍, സര്‍ക്കുലറിന്റെ അകമ്പടിയില്ലാതെ ചിന്തിച്ചാല്‍ ദീന്‍ പൂര്‍ത്തിയാവില്ലെന്ന വിചാരം ഇപ്പോഴുമുണ്ട്. മൂന്നു വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്ലാമി ഒരു കുടുംബം കാമ്പയിന്‍’ കൊണ്ടാടിയിരുന്നു. ജമാഅത്തുകാരായ ചിലരെങ്കിലും ഞാന്‍ ദീനിന്റെ പുറത്താണെന്ന് ന്യായമായും സംശയിച്ചു കൊണ്ടിരിക്കുന്ന കാലം. ആ കാമ്പയിന്‍ നടക്കുമ്പോള്‍ ജമാഅത്തു തകര്‍ത്തുകളഞ്ഞ  ചില കുടുംബങ്ങള്‍ എന്നൊരു പര്യാലോചന എന്റെ മനസ്സില്‍ വന്നിരുന്നു. അതൊന്ന് പൊടി തട്ടിയെടുക്കുകയാണിവിടെ.
പാര്‍ട്ടീ വളര്‍ച്ചയെന്ന സ്വാര്‍ത്ഥയുടെ അശ്വമേധരഥം തെളിച്ചു ജൈത്രയാത്ര നടത്തുന്നതിനിടയില്‍ തങ്ങള്‍ പുറംകാലുകൊണ്ട് ചവിട്ടിയെറിഞ്ഞ ചില കുടുംബങ്ങളെ കുറിച്ച് ആ കാമ്പയിനിടയില്‍ ഓര്‍ക്കാന്‍ അവര്‍ക്ക് സമയം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. ചില കുടുംബങ്ങളെ എല്ലാ നിലക്കും തകര്‍ക്കാന്‍ പയറ്റിയ ചാണക്യസൂത്രങ്ങള്‍ അനവധിയാണ്. പിതാവിനെയും മകനെയും തമ്മിലടിപ്പിച്ചും, ചിലര്‍ക്ക് കുടുംബാവകാശം തന്നെ നിഷേധിച്ചും, ചില കുടുംബങ്ങളെ കുറിച്ച് വാസ്തവവിരുദ്ധമായ പ്രചരണങ്ങള്‍ക്ക് ഇടം നല്കിയും പാര്‍ട്ടി നിയോഗം നിറവേറ്റിയ ചരിത്രം അറപ്പുളവാക്കുന്നതാണ്.
ഈ കാമ്പയിന്‍ ആചരിക്കപ്പെടുമ്പോള്‍ മലപ്പുറത്തെ പ്രസിദ്ധമായ ഒരു സോഫ്റ്റ്വെയര്‍ കമ്പനി (അറ്റ്ലാന്റ ഐ.ടി. സൊല്യൂഷന്‍)ജമാഅത്ത് നേതാവിന്റെ മകന്‍ തകര്‍ക്കുകയും എം.ഡി.യെ അപായപ്പെടുത്താന്‍ കോഴിക്കോട്ടെ ഗുണ്ടകളെ വാടക്കെടുത്ത് കലോല്‍സവം നടത്തുകയും ചെയ്യുകയായിരുന്നു. പ്രസ്ഥാനസ്നേഹികളുടെ നിര്‍ലോഭസഹായം മുന്‍ അമീറിന്റെ പുന്നാരമോന് ധാരാളമായി അന്ന് ലഭിക്കുകയും ചെയ്തിരുന്നു. എസ്ഐഒ മുന്‍ നേതാവ് ടിപി ഷറഫുദ്ദീന്‍ (മോങ്ങം) ഒരു സാമ്പത്തികക്കെണിയില്‍ പെട്ട് ബിസിനസ് തകര്‍ന്ന് കിടക്കുമ്പോള്‍ അയാളെ റാഞ്ചാന്‍ ചെന്നൈയിലേക്ക് ഗുണ്ടകളെ വിട്ടതും അക്കാലത്ത് ഇസ്ലാമികപ്രസ്ഥാനത്തിന്റെ അറിവോടെയായിരുന്നു. ഏലൂരിലെ ഫാക്ടറിഗുണ്ടകളെയും കുടുംബക്കാരെയും കൂട്ടി സോളിഡാരിറ്റിയുടെ യുവശിങ്കങ്ങള്‍ കൊച്ചിയില്‍ ഹാശിം ഹാജിയെ പ്രതിരോധിക്കുന്നതും അക്കാലത്തു തന്നെയായിരുന്നു.
ജമാഅത്ത് പ്രസ്ഥാനിക കുടുംബം റിയല്‍ എസ്റേറ്റ് രംഗത്തും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വഭാവങ്ങളിലും ആശുപത്രി നെറ്റ്വര്‍ക്കുകളായും മാധ്യമമാഫിയായും സാംസ്കാരികരംഗത്തെ ഏഴാംകൂലികളായും മുസ്ലിം സമുദായത്തിനകത്തെ അഞ്ചാംപത്തിക്കാരായും പ്രവര്‍ത്തിച്ചതിന്റെ മൂര്‍ദ്ധന്യത കണ്ട കാലയളവുകളാണ് കഴിഞ്ഞുപോയത്. എം.ഡി.യുടെ ആത്മഹത്യയിലൂടെ ആയിരക്കണക്കിന് പ്രസ്ഥാനകുടുംബങ്ങളുടെ മനസ്സിലെ ഓര്‍ക്കിഡ് വസന്തം കരിഞ്ഞുണങ്ങിയ പൊരിവെയില്‍ക്കാലം. ആലുവായിലും പാലക്കാട് നഗരത്തിലും പുളിക്കല്‍ സാഫിയിലും ഓര്‍ക്കിഡിലും കാഞ്ഞങ്ങാടും തൃശൂര്‍ നഗരത്തിലും പാര്‍ട്ടിയെ വിശ്വസിച്ച് റിയല്‍ എസ്റേറ്റ് പരിപാടിക്ക് നിരവധി ദരിദ്ര മൌദൂദിസ്റുകള്‍ പണം മുടക്കിയ കലികാലം. പണമോ ലാഭമോ തിരിച്ചു കിട്ടാത്തതില്‍ ആ കുടുംബങ്ങള്‍ ഹിറാസെന്ററിനെ ത്വവാഫ് ചെയ്യുകയും വെള്ളിമാടുകുന്ന് ഐ.എസ്.ടി മുതല്‍ സ്റേഡിയം ഗ്രൌണ്ടിലെ ജില്ലാകേന്ദ്രം വരെ സഅ്യ് നടത്തി മാധ്യമാലയങ്ങള്‍ക്കു മുമ്പില്‍ രാപ്പാര്‍ക്കുകയും ചെയ്തിരുന്ന അക്കാലത്തു തന്നെയാണ് മുറിവുണക്കാന്‍ കുടുംബ കാമ്പയില്‍ തീരുമാനിക്കപ്പെട്ടത്.
ഇനി താഴെക്കൊടുത്ത ലിസ്റ് ഒന്ന് നന്നായി പഠിച്ചു നോക്കുക;
മൌദൂദിക്കും ജമാഅത്തിനും ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ വളരെ ആഴത്തിലുള്ളതാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ച് ജമാഅത്തെ ഇസ്ലാമിയെ പരിത്യജിച്ച വഹീദുദ്ദീന്‍ ഖാനെയും അദ്ദേഹത്തിന്റെ മക്കളെയും തമ്മിലടിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമി സുദീര്‍ഘമായ 25 വര്‍ഷം മെനക്കെട്ടു. സ്വജീവന് ഭീഷണയുണ്ടായപ്പോള്‍ വാജ്പയി സര്‍ക്കാറിനോട് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട അദ്ദേഹത്തെ കുറിച്ച് ബിജെപി മൌലാനാ എന്ന ആരോപണം വ്യാപകമാക്കി. അത് ഇന്നും തുടരുന്നു. എന്നാല്‍ ഈ പ്രചരണത്തിനു പകരം വഹീദുദ്ദീന്‍ഖാനെ നേരില്‍ കാണാന്‍ കെല്‍പുറ്റ ഒരാളും ഇന്നും ജമാഅത്തിലില്ലെന്ന് ഞങ്ങള്‍ വഹീദുദ്ദീന്‍ ഖാനെ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടെ വന്ന മുന്‍ എസ്ഐഒ അഖിലേന്ത്യാ ശൂറാംഗം ഖാദി ഗിയാസുദ്ദീന്‍(യു.പി) പരിതപിക്കുകയുണ്ടായി. വഹീദുദ്ദീന്‍ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ചും അതിന്റെ മുമ്പില്‍ ചൂളിപ്പോയ മൌദൂദിയുടെ നയങ്ങളെക്കുറിച്ചും അറിയാന്‍ അദ്ദേഹം രചിച്ച 'ജമാഅത്തെ ഇസ്ലാമി; തഅ്ഗീര്‍ കി ഗലത്' എന്ന ഗ്രന്ഥം വായിച്ചാല്‍ മതി.—
വൈജ്ഞാനിക കാരണങ്ങള്‍ക്കൊണ്ട് ജമാഅത്തിനെ വിട്ട മുന്‍ നേതാവ് പാക്കിസ്ഥാനിലെ അമീന്‍ അഹ്സന്‍ ഇസ്ലാഹിയെ കുടുംബവൃത്തങ്ങളില്‍ നിന്ന് അകറ്റി. ജമാഅത്ത് ജിഹ്വകളില്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ തെറ്റായി പ്രസിദ്ധീകരിക്കുമ്പോഴും അപൂര്‍വമായ ക്ഷമ വച്ചു പുലര്‍ത്തിയാണ് പണ്ഡിതനായ അമീന്‍ അഹ്സന്‍ മരണം വരെ അതിനെ നേരിട്ടത്.
പ്രാസ്ഥാനിക ധാര്‍മികത പാലിക്കാത്ത ജമാഅത്തിനെ ഒഴിവാക്കി പില്‍കാലത്ത് മരണം വരെ ലണ്ടനിലെ ഇസ്ലാമിക് ഫൌണ്ടേഷന്റെ നേതൃസ്ഥാനത്ത് കഴിച്ചുകൂട്ടിയ എഞ്ചിനിയറും ബുദ്ധിജീവിയും ഗ്രന്ഥകാരനും പാക്കിസ്ഥാനിലെ ജമാഅത്ത് നേതാവുമായിരുന്ന ഖുര്‍റം ജാ മുറാദിനെ കുറിച്ച് ഒരുപാടുകാലം അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. സൂഫീരീതികള്‍ പിന്തുടര്‍ന്ന അദ്ദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. കുടുംബങ്ങളില്‍നിന്നുതന്നെ അദ്ദേഹത്തെ നേരിടാന്‍ ശത്രുക്കളെ കണ്ടെത്തുന്നതില്‍ പാക്കിസ്താന്‍ ജമാഅത്ത് വിജയിച്ചു.
ഈയടുത്ത കാലത്ത് ജമാഅത്തിനെ കയ്യൊഴിക്കുകയും സൂഫീമാര്‍ഗം പിന്തുടരുകയും ചെയ്ത കാനഡയിലെ ടൊറണ്ടൊയിലെ ഗ്രാന്റ് മുഫ്തിയും ശാന്തപുരത്തെ ആദ്യകാല വിദ്യാര്‍ത്ഥിയും പണ്ഡിതനുമായ വളാഞ്ചേരിക്കാരന്‍ വി.—പി.—കെ. അഹ്മദ് കുട്ടിയെ കുറിച്ചും ജമാഅത്ത് കേന്ദ്രങ്ങള്‍ പലതും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ടൊറണ്ടോയില്‍ തന്നെയുള്ള ജമാഅത്ത് വിധേയനായ മറ്റൊരാള്‍ ഗള്‍ഫില്‍ പലേടത്തും വിപികെയെ കുറിച്ചുള്ള തത്തമ്മപ്പാട്ടുകള്‍ പാടിക്കൊണ്ട് നടക്കുന്നത് ഞാന്‍ നേരിട്ടു തന്നെ കേട്ടിട്ടുണ്ട്.
കെ—എം രിയാലു സാഹിബും ജമാഅത്തും തമ്മിലുള്ള ബന്ധം വളരെ ദൃഢവും സുദീര്‍ഘവുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതാവും മജ്ലിസേ നുമായിന്തഗാന്‍ മെമ്പറും ആയിരുന്ന അദ്ദേഹം പ്രബോധനവഴികളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ച വെച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ എതിരാളികളായ ബന്ധുക്കളുടെ കൂടെക്കൂടി അദ്ദേഹത്തിന്റെ സ്വത്തു തട്ടിയെടുക്കുന്ന പണികളിലാണ് ജമാഅത്ത് ഏര്‍പ്പെട്ടത്. രിയാലു സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ജമാഅത്ത് വിപുലമായൊരു ചാരശൃംഖലയെ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മാഹി, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തമിഴ്നാട്ടിലെ മധുര, വാണിയമ്പാടി എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തെ കുറിച്ചുള്ള തെറ്റായ വാര്‍ത്താപ്രചരണങ്ങളുടെ ചുമതലയും ഇവര്‍ നിര്‍വ്വഹിക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളെ കൂടി ഇതിലുള്‍പ്പെടുത്താന്‍ ജമാഅത്ത് മറന്നിട്ടില്ല.
യു കെ ഇബ്രാഹിം മൌലവി എന്ന അബൂസഹ്ല ആദ്യകാല ജമാഅത്തു പ്രവര്‍ത്തകനായിരുന്നു. കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ തോഴനായിരുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ മേന്‍മ തിരിച്ചറിയാതെ പോയ ജമാഅത്ത് അദ്ദേഹത്തെ കയ്യൊഴിച്ചു. വിലക്കേര്‍പ്പെടുത്തി. കുടുംബക്കാര്‍ പോലും അദ്ദേഹത്തെ തെറ്റിദ്ധരിച്ചു വിട്ടുനിന്നു. തന്റെ ഓമനകളായ മാപ്പിളപ്പാട്ടുകളെ കയ്യിലെടുത്ത് പരദേശിയായി കുട നന്നാക്കി കൊണ്ടാണ് അദ്ദേഹം പില്‍കാലത്ത് മരണം വരെ ആരോടും പരിഭവം പറയാതെ ജീവിച്ചത്. 'മിന്നിത്തിളങ്ങും മിന്നാ മിനുങ്ങിന്റെ കൂട്ടമെന്നോണം...' എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ വരികള്‍ യുവജനോത്സവങ്ങളിലെ എന്നത്തെയും ഇഷ്ടഗാനമാണ്. മാവൂരിന്റെ പരിസരങ്ങളില്‍ ജീവിക്കുന്ന അദ്ദേഹത്തിന്റെ പേരക്കിടാങ്ങള്‍ അബൂസഹ്ലക്കെതിരെ ജമാഅത്ത് നടത്തിയ ദ്രോഹങ്ങളുടെ നേര്‍സാക്ഷികളാണ്.
ഹാശിം ഹാജിയെ ജമാഅത്ത് കൈകാര്യം ചെയ്ത വിധം ഇനിയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ. 'ജമാഅത്തെ ഇസ്ലാമി ആരുടെ സൃഷ്ടി?' എന്ന അദ്ദേഹത്തിന്റെ കൃതി വായിച്ചാല്‍ കാര്യങ്ങള്‍ എളുപ്പം ബോധ്യമാകും. ആ പുസ്തകത്തിലെ വിഷയങ്ങള്‍ ജമാഅത്തിനു മറുപടിയില്ലാത്ത ആഗ്നേയാസ്ത്രങ്ങളാണ്. മറുപടി പറയാന്‍ ഹാജിയുടെ വെല്ലുവിളിയുമുണ്ട്. മാള അബ്ദുസ്സലാം മൌലവി, പള്ളുരുത്തി ഹാജി, ചാലക്കല്‍ ലിബാസ് അലി സാഹിബ് എന്നിവരെ കുറിച്ചു കൂടിയുള്ള വിവരങ്ങള്‍ അതില്‍തന്നെ വരുന്നുണ്ട്. എല്ലാവരും ജമാഅത്തിന്റെ പീഢനങ്ങള്‍ക്കിരയായവര്‍ തന്നെ.
ഒ.സി.കെ. ബാപ്പുട്ടി ഹാജിയെന്ന മാറഞ്ചേരിയിലെ ആദ്യകാല ജമാഅത്ത് റുക്നും(മെമ്പര്‍) നേതാവുമായിരുന്ന വ്യക്തിയെ മരണം വരെ ജമാഅത്ത് അവഗണിച്ചു. നിസ്സാരമായ പ്രശ്നങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ജമാഅത്തിനോടുണ്ടായിരുന്നുള്ളൂ. എന്നാല്‍ നിസ്സാര പ്രശ്നങ്ങളില്‍ പരാതി പറഞ്ഞതിനാണ് അദ്ദേഹത്തെ നേതാക്കള്‍ അകറ്റി നിര്‍ത്തിയത്. മരിക്കുന്നതിനു മുമ്പ് അദ്ദേഹവുമായി സംസാരിക്കുമെന്ന് എനിക്കും സുഹൃത്തും മുന്‍ എസ്.ഐ.ഒ. നേതാവുമായ ഇ. അബ്ദുര്‍റഹ്മാനും അക്കാലത്തെ ജമാഅത്ത് ജില്ലാ നേതാവായിരുന്ന എം.ഐ. അബ്ദുല്‍ അസീസ് വാക്കു തന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ കഴിയാതെ തന്നെ ബാപ്പുട്ടി ഹാജിയും മരിച്ചു. (തുടരും)

മീഡിയയുടെ മിത്തും പ്രകോപനവും

മീഡിയയുടെ മിത്തും പ്രകോപനവും --

news.jpg
പരസ്പര വിരുദ്ധങ്ങളായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളോളം ഐക്യത്തോടെ വര്‍ത്തിച്ച് മതാധിഷ്ഠിത മതേതരത്വത്തിന്റെ അവിശ്വസനീയ ചരിത്രം ലോകത്തിനു സമ്മാനിച്ച നാടാണ് കേരളം. ഈ പശ്ചാത്തലത്തില്‍ മഅ്ദനിയുടെ അറസ്റും പ്രൊഫ. ജോസഫിന്റെ ചോദ്യക്കടലാസും അതിന്റെ അനുബന്ധ സംഭവവികാസങ്ങളുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സൈദ്ധാന്തികമായി എന്തെ ല്ലാം തത്വങ്ങള്‍ പറഞ്ഞാലും വ്യാഖ്യാനങ്ങള്‍ നല്‍കിയാലും മതങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമുള്ളതായി എനിക്കു തോന്നിയിട്ടില്ല. അത് ഇന്ത്യയുടെ ഒരു പ്രത്യേകതയാണ്. കേരളത്തില്‍ ആ പ്രത്യേകത വളരെ കൂടുതലുമാണ്. മതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രാജ്യങ്ങളുണ്ട്. ഇപ്പോഴുമുണ്ട്. അതല്ല ഇവിടത്തെ സ്ഥിതി. ഇവിടത്തെ പ്രശ്നം എല്ലാ മതങ്ങളിലും പെട്ട കുറച്ചുപേര്‍ അല്ലെങ്കില്‍ ചില സംഘടനകള്‍ അവരുടെ വര്‍ഗീയ താല്‍പര്യങ്ങള്‍ക്കോ മറ്റേതെങ്കിലും തരത്തിലുള്ള താല്‍പര്യങ്ങള്‍ക്കോ വേണ്ടി മതത്തിന്റെ പേരിലുള്ള സംഘര്‍ഷം സൃഷ്ടിക്കുന്നു എന്നതാണ്. നാമെല്ലാം വളരെ ആശങ്കയോടെ നോക്കുന്ന ഗുജറാത്തില്‍ പോലും ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ യുദ്ധം നടക്കുന്നില്ല. ഒരു വിഭാഗത്തില്‍ പെട്ടവര്‍ വളരെ വിചിത്രമായ, നിര്‍ഭാഗ്യകരമായ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടത്തുന്ന ചില അക്രമങ്ങളാണ്. മതങ്ങള്‍ തമ്മിലുള്ള സൌഹൃദമില്ലാതായിരിക്കുന്നു, സഹിഷ്ണുത ഇല്ലാതായിരിക്കുന്നു എന്ന് വിലപിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. പ്രൊഫ. ജോസഫിനെ അക്രമിച്ച സംഭവത്തില്‍ പോലും മതത്തിന്റെ പേരില്‍ ചെയ്തു എന്നാണ് പറയുന്നത്. ഇതുപറയുമ്പോഴും കേരളത്തിലെ മുഴുവന്‍ മുസ്ലിംകളും അതിന്റെ പേരില്‍ പ്രകോപിതരായി അധ്യാപകനു നേരെയോ കോളജിനു നേരെയോ മുഴുവന്‍ ക്രൈസ്തവ സമൂഹത്തിനും നേരെയോ യുദ്ധത്തിനു പോകുന്നില്ല. അവര്‍ മനസ്സില്‍ പോലും അങ്ങനെ വിചാരിക്കുന്നില്ല. എന്നാല്‍ അങ്ങനെ വിചാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് അത് ചെയ്തത്. അതിനെ എതിര്‍ക്കുന്നതിന്ന് ഏറ്റവും ആദ്യം മുന്നില്‍ വന്നതും മുസ്ലിംകള്‍ തന്നെയാണ്. അധ്യാപകനെ എറണാകുളത്ത് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ രക്തം നല്‍കാന്‍ വരി നിന്നത് പോലും മുസ്ലിം ചെറുപ്പക്കാരാണ്. അവരുടെയുള്ളില്‍ അങ്ങനെയൊരു പകയുണ്ടെങ്കില്‍ അയാളെ രക്ഷിക്കാനല്ലല്ലോ നോക്കുക. അയാള്‍ മരിച്ചിട്ടില്ലെങ്കില്‍ വീണ്ടും അക്രമിക്കുവാനല്ലേ ഉദ്യമിക്കുക? എനിക്ക് ഗുജറാത്തിലൊക്കെയുള്ള ധാരാളം ഹിന്ദുക്കളെ അറിയാം. അവരുടെയൊന്നും പ്രത്യയശാസ്ത്രം നരേന്ദ്രമോഡിയുടെ പ്രത്യയശാസ്ത്രമല്ല. പക്ഷേ, അയോധ്യമുതല്‍ ഏത് വിഷയമെടുത്തു പരിശോധിച്ചാലും ജനങ്ങളെ ഇളക്കിവിടാവുന്ന, വളരെയേറെ വൈകാരിക വിക്ഷോഭം സൃഷ്ടിക്കാവുന്ന ഒന്നായി മതത്തെ പ്രയോജനപ്പെടുത്തുന്നു. അതാണ് നാം പരാജയപ്പെടുത്തേണ്ടത്. അവിടെ ഒരു മതസൌഹാര്‍ദ്ദ സമ്മേളനത്തിനൊന്നും വലിയ പ്രസക്തിയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥ മതനിരപേക്ഷത എന്താണെന്ന് സമൂഹത്തെ പഠിപ്പിക്കുക. അത് ശക്തിപ്പെടുത്തുന്നതിന്നാവശ്യമായ കാര്യങ്ങള്‍ ചെയ്യുക. അതോടൊപ്പം നിയമത്തിന്റെ കര്‍ശനമായ ചില ഇടപെടലുകള്‍ ഉണ്ടാകുക, ഇതൊക്കെയാണ് അനിവാര്യമായിട്ടുള്ളത്. സാമൂഹികവിരുദ്ധരെ നിയന്ത്രിക്കുന്നതു കൊണ്ടുമാത്രം തീരുന്നതാണോ പ്രശ്നങ്ങള്‍? സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലും വര്‍ഗീയശക്തികള്‍ വേരുറപ്പിച്ചിട്ടില്ലേ? നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ പോലും ലഭിക്കുന്നില്ലല്ലോ? വര്‍ഗീയ ലഹളകള്‍ തടയുന്നതിനുള്ള ഒരു നിയമ നിര്‍മ്മാണം നടത്തുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായി. യുപിഎ സര്‍ക്കാറിന്റെ ഏഴാം വര്‍ഷമാണിത്. കമ്യൂണല്‍ വയലന്‍സ് തടയാനുള്ള ഒരു നിയമനിര്‍മ്മാണം നടത്താന്‍ പോലും കഴിയുന്നില്ല. എതിര്‍പ്പുകള്‍ തന്നെ കാരണം. ഈ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് ഭരണ സംവിധാനത്തില്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള സ്വാധീനത്തിന്റെ ഫലമാണ്. അത്തരം സ്വാധീനങ്ങള്‍ക്ക് അതീതമായി ശക്തമായ ചില നിലപാടുകള്‍ സ്വീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയണം. അതില്‍ പലപ്പോഴും പരാജയപ്പെടുന്നു എന്നത് ദുഃഖകരമായ കാര്യമാണ്. മതനിരപേക്ഷതയുടെ പേരിലാണ് നാല് നാലര വര്‍ഷക്കാലം ഒന്നാം യുപിഎ സര്‍ക്കാറിനെ പിന്തുണച്ചത്. അന്നത്തെ ഒരു ഉറപ്പ്, വര്‍ഗ്ഗീയത തടയാനുള്ള ഒരു നിയമനിര്‍മ്മാണമായിരുന്നു. മറ്റെന്തെല്ലാം നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വനിതാ സംവരണത്തിന് അതിശക്തമായ എതിര്‍പ്പുണ്ട്. എന്നാല്‍ അതിപ്പോഴും സജീവമാണ്. രാജ്യസഭ അത് പാസ്സാക്കുകയും ചെയ്തു. ഇവിടെയത് സാധിക്കുന്നില്ല. അവിടെയൊക്കെയാണ് ഭരണകൂടത്തിന്റെ ഇച്ഛാശക്തിയിലും ആത്മാര്‍ത്ഥതയിലും നമുക്ക് സംശയമുണ്ടാകുന്നത്. മതേതരത്വം, ജനാധിപത്യം തുടങ്ങിയവയുടെ വിജയം വിവേകപൂര്‍വ്വം ആലോചിക്കാനും നിര്‍വികാരമായി തീരുമാനമെടുക്കാനും കഴിയുന്നതിലാണല്ലോ. അങ്ങനെയൊരവസ്ഥ ഇന്ത്യയിലും കേരളത്തിലുമൊക്കെ ഇല്ലാതായിട്ട് കാലം കുറേയായി. ഓരോരോ മിത്തുകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. രാമ മിത്താകാം, രാവണ മിത്താകാം - മഅ്ദനി ഇപ്പോഴൊരു രാവണ മിത്താണ്. ജനാധിപത്യത്തിന്റെ കാവല്‍ഭടരെന്നു വിശേഷിപ്പിക്കുന്ന മീഡിയയാണ് ഇത് സൃഷ്ടിക്കുന്നത്. വൈകാരികമായി ജനങ്ങളെ ഇളക്കിവിടുന്ന രൂപത്തില്‍ മീഡിയ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവി എന്താകുമെന്ന് ആശങ്ക തോന്നുന്നു. തെരഞ്ഞെടുപ്പില്‍ പലതരത്തിലുള്ള തെറ്റായ സ്വാധീനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും അത് സംഭവിക്കുന്നുണ്ട്. ജനാധിപത്യത്തെ നിലനിര്‍ത്തുന്നത് സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് സ്വതന്ത്രമാകാതിരിക്കാനിടയാകുന്ന പല ദുസ്വാധീനങ്ങളും ഉണ്ടാകുന്നുണ്ട്. അതിലൊന്നാണ് മീഡിയയുടെ സ്വാധീനം. അത് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ആളുകളുടെ വൈകാരിക പ്രതികരണങ്ങളെ പ്രചോദിപ്പിക്കുന്നു. അപ്പോള്‍ ജനങ്ങളുടെ നിലപാടുകള്‍ വൈകാരികമായിത്തീരുന്നു. സമ്മതിദാനവും വൈകാരികമായി മാറും. വൈകാരികമായി ഒരു ജനത പ്രതികരിക്കുന്നത് എപ്പോഴും തെറ്റാണ് എന്നു പറയാനാവില്ല. 1977, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. അന്ന് ആരും പ്രതീക്ഷിക്കാത്ത അപകടമാണ് ഭരണകക്ഷിക്കു സംഭവിച്ചത്. പ്രധാനമന്ത്രി തോല്‍ക്കുന്നു. പാര്‍ട്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു. അത് ഇന്ത്യന്‍ ഇലക്ടൊറൈറ്റ് അന്ന് വൈകാരികമായി പ്രതികരിച്ചതിന്റെ ഫലമാണ്. ആ വൈകാരിക പ്രതികരണം മീഡിയ ഉണ്ടാക്കിയതല്ല. അന്ന് ദൃശ്യമാധ്യമമില്ല. പത്രങ്ങള്‍ ഗവ. നിയന്ത്രണത്തിലായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമില്ല. നേതാക്കള്‍ ജയിലിലാണ്. എന്നിട്ടും എങ്ങിനെയാണ് വടക്കെ ഇന്ത്യയിലെ ജനങ്ങള്‍ ഒരേ വികാരത്തോടെ പ്രതികരിച്ചത് എന്നത് ഒരു മിസ്ററിയാണ്. നമുക്കറിയില്ല. പക്ഷേ, പ്രതികരണം വൈകാരികമായിരുന്നു. ജനങ്ങള്‍ യുക്തി സഹമായി ചിന്തിച്ച് വോട്ടുചെയ്തതൊന്നുമല്ല. അതു കൊണ്ട് വൈകാരിക പ്രതികരണം എപ്പോഴും തെറ്റായിരിക്കും എന്നു പറയാനാവില്ല. എഴുപത്തേഴിലെ ജനകീയവിധി അന്നാവശ്യമായിരുന്നു. എന്നാല്‍ ചില പ്രതീകങ്ങള്‍ ചിലപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. ആ പ്രതീകങ്ങളെ മുന്‍നിര്‍ത്തി വൈകാരികാവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അത് പലപ്പോഴും നല്ലതിനല്ല എന്ന വിമര്‍ശനം ശരിയാണ്. ഗൌരവമുള്ള പലതിനെയും ലാഘവ ബുദ്ധിയോടെ കാണുക; തള്ളിക്കളയേണ്ട കാര്യങ്ങളെ പര്‍വ്വതീകരിക്കുക. ഇതാണ് മാധ്യമങ്ങളുടെ രീതി. ഇപ്പോള്‍ മഅ്ദനിയെ കുറിച്ചു പറഞ്ഞു. അന്‍വാറുശ്ശേരിയില്‍ മഅ്ദനിയെ അറസ്റു ചെയ്യുന്ന ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളും ചാനലുകളില്‍ തത്സമയ പ്രക്ഷേപണമായിരുന്നു. ഒരു സെക്കന്റുപോലും വിടാതെ. അതില്ലായിരുന്നെങ്കില്‍ 'മഅ്ദനിയെ അറസ്റു ചെയ്തു' എന്ന വര്‍ത്ത നാം വായിക്കും. അത്രയേയുള്ളൂ. പക്ഷേ, ഇതു കാണുന്നവര്‍ക്ക് രണ്ടു തരം പ്രതികരണങ്ങളുണ്ടാകുന്നു. മഅ്ദനി അറസ്റിനു വഴങ്ങുന്നില്ല, അയാള്‍ ചെറുത്തു നില്‍ക്കുന്നു. അന്‍വാറുശ്ശേരി ഒരു മഹാ പ്രാകാരം പോലെ. സുവര്‍ണക്ഷേത്രത്തില്‍ കാവലോടെ ഒളിച്ചിരിക്കുന്ന ഭിന്ദ്രന്‍വാലയെപ്പോലെ മഅ്ദനിയെ അവതരിപ്പിക്കുന്ന അവസ്ഥ. എന്താണ് ഉദ്ദേശ്യം എന്ന് നമുക്കറിയില്ല. മാധ്യമങ്ങള്‍ നടത്തുന്നത് ജനങ്ങളുടെ ആഭിമുഖ്യം അനുനിമിഷം നിലനിര്‍ത്തിക്കൊണ്ടു പോകാനും അത് ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനമാണ്. ആ പ്രവര്‍ത്തനം പലപ്പോഴും വലിയ അപകടങ്ങള്‍ക്കു കാരണമാകുന്നു എന്ന കാര്യം കൂടി അവര്‍ തിരിച്ചറിയണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ പത്രങ്ങള്‍ സ്വയം സംയമനം പാലിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് അനുശാസിക്കുന്ന പ്രസ്സ്കൌണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. അമേരിക്കയിലെ ഒരു പാസ്റര്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുമെന്ന് പറഞ്ഞു. അതിനെ അമേരിക്കന്‍ പ്രസിഡന്റ് അപലപിച്ചു. അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും നല്‍കി ജനങ്ങളെ ഇളക്കിവിടരുത് എന്ന് കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞു. സംയമനം പാലിക്കണം. വിശുദ്ധ ഖുര്‍ആന്‍ ആരെവിടെ കത്തിച്ചാലും വികലമാക്കിയാലും തെറ്റാണ്. അപലപനീയമാണ്, അതില്‍ സംശയമൊന്നുമില്ല. പക്ഷേ, ഒരു ഭ്രാന്തന്‍ അത് ചെയ്താല്‍ മാധ്യമങ്ങളത് ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച്, ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിട്ടാല്‍ ഉണ്ടാകാവുന്ന പ്രതികരണം ഏതു രീതിയിലാകുമെന്ന് നമുക്ക് പറയാനാവില്ല. അത് റിപ്പോര്‍ട്ട് ചെയ്തില്ലെന്നു വിചാരിക്കുക. വിശുദ്ധഖുര്‍ആന് ഒരു ദോഷവും സംഭവിക്കുന്നില്ല. മുസ്ലിംകള്‍ക്കും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവിടെയൊക്കെയാണ് നാം ചില മര്യാദകള്‍ പാലിക്കേണ്ടത്. പൊതു സമൂഹത്തിന്റെ വികാരത്തെ ഇളക്കിവിടുകയല്ല വേണ്ടത്. പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പ്രാപ്തമാക്കുകയാണ് വേണ്ടത്. ഓരോ ഗ്രാമത്തില്‍ നിന്നും ശില പൂജിച്ചു കൊണ്ടുപോവുന്ന തന്ത്രം സ്വീകരിച്ച്, ഇന്ത്യയിലാകെ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന രീതി നേരത്തേ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് നാം കണ്ടതാണ്. അതിലൂടെ അവര്‍ ലാഭം കൊയ്യുകയുമുണ്ടായി. സത്യത്തിലിപ്പോള്‍ പത്രക്കാരും ലാഭം കൊയ്യാനായി പ്രതീകങ്ങളെ സൃഷ്ടിക്കുന്ന തന്ത്രം പയറ്റുകയല്ലേ ചെയ്യുന്നത്? ജനങ്ങളിലാണ് എന്റെ പ്രതീക്ഷ. ജനങ്ങളുടെ മനസ്സ് അത്രക്കങ്ങ് വിഷലിപ്തമായിട്ടില്ല. ഇന്ത്യയിലെ ഹിന്ദുസമൂഹം മൊത്തത്തില്‍ ബാബരി മസ്ജിദിന്ന് എതിരായിരുന്നില്ല. അത് തകര്‍ക്കണമെന്ന അഭിപ്രായക്കാരുമായിരുന്നില്ല. അതൊരു പ്രാദേശിക പ്രശ്നമായി തീരേണ്ടതാണ്. പള്ളിപൊളിച്ച് അവിടെയൊരു ക്ഷേത്രം പണിയുക എന്നത് ഹിന്ദു സമൂഹത്തിന്റെ അജണ്ടയേയല്ല. കൂടിവന്നാല്‍ ഒരു പ്രാദേശിക പ്രശ്നം. അത് വൈകാരികമായ പ്രശ്നമാക്കി മാറ്റുന്നത് ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്. ആ രാഷ്ട്രീയ പ്രസ്ഥാനം വൈകാരിക പ്രശ്നത്തെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായിട്ടുണ്ട്. അധികാരത്തില്‍ വന്നിട്ടുണ്ട്. ആ വൈകാരിക വിക്ഷോഭം നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുമുണ്ട്. ഇതെല്ലാം സംഭവിക്കുന്നു. മാധ്യമങ്ങളെ പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ വൈകാരികമായി ഇളക്കിവിടാന്‍ മതത്തെ വിനിയോഗിക്കുന്നു. അനിവാരമായിരുന്ന സംയമനം അത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പത്രങ്ങള്‍ കാണിച്ചില്ല. സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ദിവസം. അവിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പോലും വിവരമറിയുന്നതിനു മുമ്പ്, 'വാര്‍ ഓണ്‍ ടറര്‍' എന്ന് ടൈറ്റിലടിച്ചു കൊണ്ടാണ് ഫോക്സ് ഒക്കെ രംഗത്തു വന്നത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോക്സ്. ഒരു ഭരണകൂടത്തിന്റെ അജണ്ടപോലും നിശ്ചയിക്കുന്നത് മാധ്യമങ്ങളാവുകയാണ്. ആരാണ് ആക്രമിച്ചത്, ആര്‍ക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടത് എന്നൊക്കെ മാധ്യമങ്ങള്‍ തന്നെ നിശ്ചയിക്കുന്നു. 'ടെറര്‍' എന്നു പറഞ്ഞാല്‍ മുസ്ലിംകള്‍ തന്നെയാണല്ലോ. ഞാന്‍ എറണാകുളത്ത് മത്സരിക്കുമ്പോള്‍ ഒരു സമുദായം എന്ന നിലക്ക് എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത് മുസ്ലിം സമുദായമാണ്. രാഷ്ട്രീയ കാരണങ്ങളാലാണത്. അല്ലാതെ എനിക്ക് മുസ്ലിം വോട്ടര്‍മാരുമായി വൈകാരിക ബന്ധമൊന്നുമില്ല. 2003-04ല്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമായ രാഷ്ട്രീയ നിലപാടെടുത്തു. അത് രാഷ്ട്രീയ നിലപാടാണ്. എന്റെ മതമെന്താണെന്നോ സമുദായമെന്താണെന്നോ അവര്‍ അന്വേഷിക്കുന്നില്ല. മുസ്ലിം സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. സാധാരണ ജനങ്ങള്‍ക്ക് മതം അവനും അവന്‍ വിശ്വസിക്കുന്ന ഈശ്വരനും തമ്മിലുള്ള ഒരു ബന്ധമാണ്. അതിന് സാമൂഹികമായി ചില ചട്ടക്കൂടുകളുണ്ട്. അതു കൊണ്ട് മറ്റെല്ലാ മതങ്ങളെയും വെറുക്കുന്നു എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ ശത്രുതയുണ്ടാക്കുന്നത് തല്‍പരകക്ഷികളാണ്. അതില്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. അതിനെ എതിര്‍ ക്കുന്നുവെന്നു പറയുന്ന സെക്യുലര്‍ കക്ഷികള്‍ക്കുമുണ്ട്, ഈ താല്‍പര്യം. അയോധ്യയില്‍ ബിജെപിയെ എതിര്‍ക്കുന്നത് സെക്യുലര്‍ താല്‍പര്യം കൊണ്ട് മാത്രമല്ല. അവര്‍ക്കതില്‍ രാഷ്ട്രീയ ലാക്കുകളുണ്ട്. നമുക്കാവശ്യം സെക്യുലറിസമാണ്. ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള രാജ്യത്ത് വിശേഷിച്ചും. മതനിരപേക്ഷ സമൂഹത്തില്‍ മതവിശ്വാസികള്‍ എങ്ങനെ ജീവിക്കണം, അന്യോ ന്യം എങ്ങനെ കാണണം, എങ്ങനെ പെരുമാറണം എന്ന ചിന്തയാണ് മുന്നോട്ട് വെക്കേണ്ടത്, ശക്തിപ്പെടുത്തേണ്ടത്. താങ്കള്‍ വിശ്വാസമര്‍പിക്കുന്ന ജനങ്ങള്‍ക്ക് നാവില്ല; നേതൃത്വമില്ല; ആശയവിനിമയത്തിന് മാര്‍ഗ്ഗങ്ങളില്ല. അതിനാല്‍ അവരിലേക്കു കൂടി മീഡിയയുടെയും രാഷ്ട്രീയക്കാരന്റെയും കുതന്ത്രങ്ങള്‍ കടന്നുചെല്ലാനല്ലേ സാധ്യത? അതുണ്ടാകും. എങ്കിലും ഞാന്‍ ജനങ്ങളില്‍ വിശ്വസിക്കുന്നു. കൈ മുറിക്കപ്പെടുന്നതുവരെ ജോസഫ് എന്ന അധ്യാപകന്‍ വളരെ സ്വതന്ത്രമായി ജീവിക്കുകയായിരുന്നില്ലേ. മൂവാറ്റുപുഴയില്‍ മുസ്ലിംകള്‍ ഇല്ലാഞ്ഞിട്ടൊന്നുമല്ലല്ലോ. സസ്പെന്‍ഷന്‍ വാങ്ങുന്നു. വീട്ടിലിരിക്കുന്നു. പള്ളിയില്‍ പോകുന്നു... എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. ഒരു മുസ്ലിം പോലും വഴിയില്‍ തടഞ്ഞു നിര്‍ത്തി അയാളെ അക്രമിച്ചില്ലല്ലോ. ഒടുവില്‍ അക്രമിക്കപ്പെട്ടത് എവിടെ നിന്നോ വന്ന ഒരു ചെറുസംഘത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഫലമാണ്. പ്രവാചകനോ അല്ലാഹുവോ അല്ല അവരുടെ മനസ്സിലുള്ളത്. അവരുടെ അജണ്ട വേറെയാണ്. അത് നടപ്പിലാകുമ്പോഴാണ് മതസ്പര്‍ദ്ധയുണ്ടാകുന്നത്. അതിനര്‍ത്ഥം തദ്ദേശവാസികളായ മുസ്ലിംകള്‍ക്ക് അയാളെ അക്രമിക്കുന്നത് തെറ്റാണെന്ന് അറിയാമെന്നല്ലേ. ചോദ്യക്കടലാസില്‍ അനഭിലഷണീയ ചോദ്യങ്ങള്‍ വന്നത് തെറ്റാണ്. അത് ചര്‍ച്ചയായി. പോലീസ് കേസായി. അങ്ങനെ നടക്കട്ടെ എന്നു തീരുമാനിക്കുകയാണു വേണ്ടത്. അതാണ് സാധാരണ മുസ്ലിംകളുടെ താല്‍പര്യം. എന്നാല്‍ അതിനപ്പുറത്തെ അജണ്ടയുമായി വരുന്ന ചില ഗ്രൂപ്പുകള്‍, തല്‍പര കക്ഷികള്‍ എല്ലാ വിഭാഗത്തിലുമുണ്ട്. എല്ലാ മതത്തിലുമുണ്ട്. അവര്‍ക്ക് ജനങ്ങളിലേക്ക് വേരോട്ടം ഉണ്ടാകാതെ നോക്കുകയാണു വേണ്ടത്. അതുകൊണ്ട് നമുക്ക് നിയമവ്യവസ്ഥയെ ആശ്രയിക്കുക. അതല്ലേ മാര്‍ഗമുള്ളൂ. നിയമ വ്യവസ്ഥയെ അംഗീകരിച്ചു കൊണ്ടും അനുസരിച്ചു കൊണ്ടുമുള്ള ജീവിതം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അതു തന്നെയാണല്ലോ. മതത്തിന്റെ അനുശാസനകള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്നാണല്ലോ മതങ്ങളും പഠിപ്പിക്കുന്നത്. അതു തന്നെയാണ് നിയമങ്ങളും പറയുന്നത്. കൊല്ലരുത്, വ്യഭിചരിക്കരുത്, കളവുപാടില്ല എന്നൊക്കെ മതം അനുശാസിക്കുന്നു. അതൊക്കെ തന്നെയാണ് നിയമങ്ങളും പറയുന്നത്. അവക്ക് മതേതരമായ ഒരു മുഖം നല്‍കിയിരിക്കുന്നുവെന്നു മാത്രം. മതങ്ങള്‍ പഠിപ്പിക്കേണ്ടതും അതു തന്നെയാണ്. മതങ്ങളുടെ നിയമങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായ ഒരു മതനിരപേക്ഷ ജീവിതം. എന്റെ വിശ്വാസം മറ്റുള്ളവരുടെ വിശ്വാസത്തെ ബാധിക്കേണ്ട കാര്യമില്ല. അവരുടെ വിശ്വാസം എന്റെ വിശ്വാസത്തെയും ബാധിക്കേണ്ട കാര്യമില്ല. മതം കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ചര്‍ച്ചയില്‍ വരുന്നതെപ്പോഴും ലൌ ജിഹാദ് പോലെ, കൈവെട്ട് കേസുപോലെ വളരെ നെഗറ്റീവായ ഇമ്പ്രഷന്‍ മാത്രം സൃഷ്ടിക്കുന്ന വിഷയങ്ങളാണ്. കാരന്‍ ആംസ്ട്രോങ്ങിനെപ്പോലെ വളരെ ഗൌരവത്തോടെയും താരതമ്യ മനോഭാവത്തോടെയും മതത്തെ ചര്‍ച്ചചെയ്യുന്ന രീതി കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ആനുകാലികങ്ങള്‍ പോലും ഏറ്റെടുക്കാത്തത് എന്തു കൊണ്ടാണ്? ഓരോ മതത്തിലെയും വിശ്വാസികളെ അടുത്തറിയാന്‍ ഇത് അനിവാര്യമല്ലേ? അവര്‍ക്കിടയില്‍ കാര്യഗൌരവത്തോടെ സംസാരിക്കാവുന്ന വിഷയങ്ങള്‍ അതോടെ ഉയര്‍ന്നു വരില്ലേ? മറിച്ച് കൈവെട്ടു കേസ് ചര്‍ച്ചക്കെടുക്കുമ്പോള്‍ അകലം കൂടുകയല്ലേ ചെയ്യുന്നത്? മതസംബന്ധമായ വിഷയങ്ങളില്‍ മാത്രമല്ല; എല്ലാ രംഗത്തും ഇപ്പോള്‍ നടക്കുന്നത് ഉപരിപ്ളവമായ ചര്‍ച്ചകളാണ്. നിയമത്തെ കുറിച്ച് ഗൌരവമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ? ഇല്ല. ജഡ്ജിയെ ശുംഭന്‍ എന്നു വിളിക്കുന്നതാണ് നിയമത്തെ കുറിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ച. അതിനപ്പുറത്തേക്ക് എന്താണ് നിയമം? എന്താണു കോടതി? എന്താണു കോടതി പറഞ്ഞത്? അതിലെ തെറ്റും ശരിയുമെന്ത്? അങ്ങനെയുള്ള ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്. മതത്തെക്കുറിച്ചും ഇങ്ങനെ തന്നെയാണ് ചര്‍ച്ച. ആഴത്തിലുള്ള സംഭവങ്ങളൊന്നും നടക്കുന്നില്ല. മറിച്ച് വളരെ തെറ്റായ സന്ദേശം നല്‍കുന്ന പ്രതീകങ്ങളും സങ്കല്‍പങ്ങളും മാധ്യമങ്ങളുണ്ടാക്കിയെടുക്കുന്നു. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ മുപ്പതുവര്‍ഷക്കാലത്തെ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന വളരെ ചീത്തയായ പ്രവണതകള്‍ സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും കുറ്റകരമായ പങ്കുവഹിച്ച ഒരു വിഭാഗമാണ് മാധ്യമങ്ങള്‍? വിശദീകരിച്ചു കഴിഞ്ഞതാണത്. ഞാന്‍ ഒന്നുകൂടി കടത്തിപ്പറയുകയാണ്. പത്രക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം അവരവരുടേതായ താല്‍പര്യങ്ങളുണ്ട്. ലോകത്തെവിടെയെങ്കിലും ആരെങ്കിലും ഒരു ഭീകരാക്രമണം നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലുമൊരു മുസ്ലിം സംഘടനയില്‍ ആരോപിക്കപ്പെടുന്നു. എന്നാല്‍ എന്തിനാണ് അവരത് നടത്തുന്നത്? ഏതൊരു ഭീകരപ്രവര്‍ത്തനവും നടത്തുന്നതിന്നു പിന്നില്‍ ഒരു സംഘടനയുണ്ടെങ്കില്‍ അവര്‍ക്ക് അതിനൊരു ലക്ഷ്യവുമുണ്ടാകും. ആ ലക്ഷ്യം അവര്‍ പറയും. മുംബൈ ആക്രമണം. എന്തായിരുന്നു ലക്ഷ്യം? എന്ത് സാധിച്ചു കൊടുത്താല്‍ ഭീകരാക്രമണം ഇല്ലാതാവും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലല്ലോ. സെപ്തംബര്‍ പതിനൊന്നിനു ശേഷം ലോകത്തെവിടെയും ഒരു ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഏറ്റവും പറ്റിയത് ഇസ്ലാമിക മുഖമാണ്. അത് ചെയ്യിക്കുന്ന കൂട്ടര്‍ ആരാണ്? ഏതു പ്രവര്‍ത്തനവും പണം മുടക്കിയും ആസൂത്രണം ചെയ്തുമാണല്ലോ നടപ്പാക്കുന്നത്. മുംബൈ ആക്രമണം. ചെറിയ തോതില്‍ ചെയ്യാനാവില്ല. വലിയ പണം മുടക്കുണ്ട്. അതെവിടെ നിന്നു വരുന്നു? അതിനെ കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നമുക്കിതുവരെ ലഭിച്ചിട്ടില്ല. ഓരോ ആക്രമണത്തിനും അനുബന്ധമായി ആയുധ വ്യാപാരം വര്‍ധിക്കുന്നതാണ് നാം കാണുന്നത്. മുംബൈ ആക്രമണത്തിനു ശേഷം വന്ന വാര്‍ത്ത ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്നു, ഇസ്രയേലില്‍ നിന്ന് മിസൈല്‍ വാങ്ങുന്നു എന്നൊക്കെയാണ്. ആയുധക്കച്ചവടമാണ് ഇതിന്റെയൊക്കെ പിന്നിലുള്ളത് എന്ന് നമുക്ക് സംശയിക്കാം. ഇത് കച്ചവടമാണ്. അതില്‍ സാമ്പത്തിക താല്‍പര്യമുണ്ട്. അവരുടെ പണം പറ്റിക്കൊണ്ട് ആളുകള്‍ ചെയ്യുന്നുണ്ട്. അതൊരിക്കലും ഇസ്ലാമിക താല്‍പര്യമല്ല. ലോകത്ത് ആയുധമുണ്ടാക്കുന്ന ഇസ്ലാമിക കമ്പനികളൊന്നുമില്ലല്ലോ. അങ്ങനെ കേട്ടിട്ടില്ല. അമേരിക്കയിലെയും ഇസ്രായേലിലെയുമൊക്കെ ആയുധ വ്യാപാരികള്‍ക്ക് കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിന് ഇതാവശ്യമാണ്. അപ്പോഴല്ലേ ആയുധം വാങ്ങാനാവുകയുള്ളൂ. മുംബൈ കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിനു കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങിച്ചു. ആരും എന്തിനാണെന്ന് ചോദിച്ചില്ലല്ലോ. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ അവന്‍ രാജ്യദ്രോഹിയാണെന്നു പറയും. ദേശസുരക്ഷയില്‍ താല്‍പര്യമില്ലാത്തവനാണെന്നു പറയും. അതിനാല്‍ എല്ലാവരും നിശ്ശബ്ദരാണ്. അപ്പോള്‍ ഇതിന്റെ പിന്നിലൊന്നുമുള്ളത് മതമല്ല. ഏതെങ്കിലും മതത്തെ വളര്‍ത്താനും അതാവശ്യമില്ല. ഇതിന്റെയൊക്കെ പിന്നില്‍ കച്ചവട താല്‍പര്യങ്ങളുണ്ട്. അതത്ര നിസ്സാരമല്ല. ഒരു വര്‍ഗ്ഗീയ ലഹള നടക്കുമ്പോള്‍ അതിനു പിന്നില്‍ അബ്കാരികളോ റിയല്‍ എസ്റേറ്റുകാരോ ഒക്കെയാവാം. പക്ഷേ, പത്രം വായിക്കുമ്പോഴോ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ അല്ലെങ്കില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ഏറ്റുമുട്ടി എന്നാണ്. ഏറ്റു മുട്ടിയത് അവരാകാം. എന്നാല്‍ ഏറ്റുമുട്ടിച്ചത് മറ്റാരോ ആണ്. അവരുടെ താല്‍പര്യങ്ങള്‍ മറ്റൊന്നാണ്. ഈ പ്രതിസന്ധികളൊക്കെ തിരിച്ചറിഞ്ഞ് ഓരോ സമുദായത്തെയും മുന്നോട്ടു നയിക്കാന്‍ കഴിയുന്ന യോഗ്യതയുള്ള നേതൃത്വത്തിന്റെ അഭാവം അനുഭവിക്കുന്നതുപോലെ തോന്നുന്നു. അങ്ങനെയൊരു നേതൃത്വമുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദിന്റെ കാര്യത്തില്‍ വ്രണിതഹൃദയരായ മുസ്ലിംകളെ വൈകാരികമായി സമാശ്വസിപ്പിക്കുകയും തീവ്രമായ പ്രതികരണങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുമായിരുന്നു. എല്ലാവിഭാഗത്തിലെയും നേതൃത്വം വളരെ ദുര്‍ബലമായി വരുന്നതുപോലെ തോന്നുന്നു. ... പണ്ടത്തെപ്പോലെ സമുന്നതരായ നേതാക്കള്‍ ഉണ്ടാകുന്നില്ല എന്ന ഖേദം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ട്. അതു കൊണ്ട് പഴയ കാലത്തെ ഓര്‍ത്തു കൊണ്ടിരുന്നാല്‍ പോരല്ലോ. ഉള്ള അവസ്ഥയില്‍ മുന്നോട്ട് പോകേണ്ടിവരും. ജനങ്ങളുടെ പ്രശ്നമെന്താണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്. ബാബരി മസ്ജിദിനു ശേഷം വിശേഷിച്ചും. വേട്ടയാടപ്പെടുന്നു എന്ന വിചാരം അവര്‍ക്കുണ്ട്. അത് ന്യായമായ കാര്യമാണ്. അതൊഴിവാക്കാനാണ് പൊതുസമൂഹം ശ്രമിക്കേണ്ടത്. മുസ്ലിം നേതാക്ക•ാര്‍ മാത്രമല്ല. 'അങ്ങനെയൊരു അരക്ഷിതത്വം തോന്നേണ്ട കാര്യമില്ല. തുല്യാവകാശങ്ങളുള്ള പൌര•ാരാണ് അവരും. ഇന്ത്യയുടെ ഭാഗം തന്നെയാണ്. അവകാശപ്പെട്ടത് അവര്‍ക്കും ലഭിക്കും' എന്നുറപ്പു കൊടുക്കേണ്ട ഉത്തരവാദിത്വം പൊതു സമൂഹത്തിന്റേതാണ്. പൊതുസമൂഹത്തിന്റെ പ്രാതിനിധ്യമാണ് ഭരണകൂടത്തിനുള്ളത്. ഭരണകൂടം ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ പോരായ്മയുണ്ടെങ്കില്‍, ഏറ്റക്കുറച്ചിലുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിന്നാണ് നേതൃത്വം. അതിന്ന് പഴയകാലത്തെപ്പോലെ തലയെടുപ്പുള്ള നേതാക്കള്‍ ഇല്ല എന്ന അവസ്ഥയുണ്ട്. ഇബ്റാഹിം സുലൈമാന്‍ സേട്ടുവിനെയും ബനാത്വാലയേയും പോലെ നില്‍ക്കാന്‍ കഴിയുന്ന ഏത് മുസ്ലിം നേതാവാണ് നമ്മുടെ പാര്‍ലമെന്റില്‍ ഇപ്പോഴുള്ളത്. ഒരു ജനതയെന്ന നിലയില്‍ നമ്മുടെ മുന്നോട്ടുള്ള പോക്കിന് വേണ്ടത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിയുക; അതൊഴിവാക്കാന്‍ ശ്രമിക്കുക; എല്ലാവര്‍ക്കും അവകാശപ്പെട്ടത് നല്‍കാനുള്ള ഒരു മനസ്സ് സമൂഹത്തിനുണ്ടാവുക തുടങ്ങിയവയാണ്

                                                                                                     in     resala

മൌദൂദിയും ഇബ്നു അബ്ദില്‍വഹാബും ഒരു തുലാഭാരം -- ഫൈസല്‍ അഹ്സനി ഉളിയില്‍

മൌദൂദിയും ഇബ്നു അബ്ദില്‍വഹാബും ഒരു തുലാഭാരം -- ഫൈസല്‍ അഹ്സനി ഉളിയില്‍

3316195479_cd520cc5a2.jpg
ഇസ്ലാമിലെ അവാന്തരപ്രസ്ഥാനത്തിന്റെ രണ്ട് ആധുനിക പ്രതിനിധാനങ്ങളെയും അവയുടെ ആചാര്യ•ാരെയും ഒന്നു തട്ടിച്ചു നോക്കുന്നത് ഉചിതമായിരിക്കും. ഖവാരിജിസത്തില്‍നിന്ന് തുടങ്ങി, പടര്‍ന്നു പന്തലിച്ച് ഉണങ്ങിപ്പൊടിഞ്ഞു അത് അതിന്റെ ജ•പരമായ ബലാബല പരീക്ഷണങ്ങളിലൂടെ ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നു.
അതിന്റെ സമകാലിക പകര്‍പ്പുകളില്‍ ഏറ്റം പ്രസക്തമായ രണ്ടെണ്ണമാണ് വഹാബിസവും മൌദൂദിസവും. അവയുടെ ആചാര്യ•ാര്‍ യഥാക്രമം, ഇബ്നു അബ്ദില്‍വഹാബും അബുല്‍ അഅ്ലാ മൌദൂദിയും. നവോത്ഥാനത്തിന്റെ പേരില്‍ ഇടിച്ചുകയറിയ അവാന്തരത്വം, നുള്ളിക്കീറിയിട്ട പഞ്ഞിത്തുണ്ടു പോലെ ശിഥിലമാക്കിയ നമ്മുടെ നാടന്‍ ഗ്രാമ്യജീവിതത്തിന്റെ പരിസരം മുന്നില്‍ വച്ചു വേണം തുലനം ചെയ്യാന്‍.
ചരിത്രപരമായി അന്വേഷിച്ച് ചെല്ലുമ്പോള്‍, ഇബ്നു അബ്ദില്‍ വഹാബ്, ഇസ്ലാമിക ലോകത്തിന്റെ ഇടനെഞ്ചില്‍ തിടംവച്ച അര്‍ബുദ മുഴയായായാണ് കണ്ടെത്താനാവുന്നത്. അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളെയും വീക്ഷണഭൂമികകളെയും വിശുദ്ധനായ ഒരു സാംസ്കാരിക നവോത്ഥാന നായകന്റെതായി കണ്ടുകൂടേ എന്ന അന്വേഷണ വാശിയെ നേര്‍ചരിത്രം ഉടച്ചുകളയുന്നു; പ്രത്യേകിച്ചും അദ്ദേഹത്തിന്റെ അധികാരപരമായ ആധിപത്യം വേരോടിയതോടെ, ഇസ്ലാമിക ലോകത്ത് നടന്ന നരഹത്യകളും മാന്യന്‍•ാര്‍ക്ക് യോജിക്കാത്ത കൊള്ളയടി കൊള്ളിവയ്പ്പുകളും തച്ചുടക്കലും ഇന്നലെ കഴിഞ്ഞപോലെ മുന്നില്‍വന്ന് നമ്മെ വേദനിപ്പിക്കുമ്പോള്‍.
 ഇസ്ലാമിന് പുരോഗമനപരമായ മാനം നല്‍കുന്നതിനോ, ദേശാന്തരീയമായ കൂട്ടുകെട്ടുണ്ടാക്കുന്നതിനോ സഹായകമായിരുന്നില്ല ഇദ്ദേഹത്തിന്റെ നിലപാടുകള്‍. മറിച്ച് നിലനില്‍ക്കുന്ന ഇസ്ലാമിക സാമൂഹ്യ വ്യവസ്ഥയില്‍ ജീര്‍ണതയുടെ പൂപ്പല്‍ ആരോപിക്കുകയും ആയതിനാല്‍ 'ഈ ഇസ്ലാം വിട്ട്, ഞാന്‍ പറയുന്ന പുതിയത് പിടി' എന്ന തരത്തിലുള്ള ഒരു തരം ദാര്‍ശനിക പ്രകോപനം അഴിച്ചു വിടുകയുമായിരുന്നു ഇബ്നു അബ്ദില്‍വഹാബ്. അതിലൂടെ ഒരു കുടക്കു കീഴില്‍ നിന്നിരുന്ന ഇസ്ലാമിക ലോകത്തെ യൂറോപ്പിന്റെതു പോലെ രണ്ടു നുകങ്ങള്‍ക്കിടയിലായി ഒടിച്ചുനിര്‍ത്താനായി. അവിടെ ചര്‍ച്ചും ക്രൌണും എന്നിങ്ങനെ രണ്ടുണ്ടല്ലോ. ആരാണ് പോന്നവന്‍ എന്നതിനെച്ചൊല്ലിയുള്ള ശീത/ഉഷ്ണ സമരങ്ങള്‍ അവിടെ നടക്കാറുണ്ട്. ഇസ്ലാമിക ലോകത്ത് ഖലീഫ അല്ലാഹുവിന്റെ പ്രതിനിധിയാണ്. അറിവിന്റെയും അധികാരത്തിന്റെയും കാര്യത്തില്‍ മതവും കിരീടവും തമ്മില്‍ പപ്പാതിക്കളിയില്ല. ഇബ്നു അബ്ദില്‍ വഹാബിന്റെ തിരുവെഴുന്നള്ളത്തോടെ ഒരു ആലുസ്സുഊദ് സിംഹാസനവും ഒരു ആലുശ്ശൈഖ്/വഹാബിസ്റ് ചര്‍ച്ചും നിലവില്‍ വന്നു എന്ന് ചുരുക്കിപ്പറയാം.പുറമെ, ഇസ്ലാമിക ലോകം സാന്നിധ്യമുറപ്പിച്ചിടത്തൊക്കെ അത് ശിഥിലീകരണത്തിന്റെ വെട്ടുകത്തിയുമായി വന്നു. ശരീരത്തെ മാത്രമല്ല, മുസല്‍മാന്റെ മനസ്സിനെയും ആത്മാവിനെയും അത് രണ്ടായിപ്പകുത്തു.
വഹാബിസത്തിന്റെ ചോര നാറുന്ന ഈ ചരിത്ര പശ്ചാത്തലം വച്ച് നാം മൌദൂദിയിലേക്കും ജമാഅത്തെ ഇസ്ലാമിയിലേക്കും നീങ്ങുകയാണെങ്കില്‍ നമുക്കൊരു സുഖവും സ്വസ്ഥതയുമാണ് തല്‍ക്കാലം തോന്നുക. വഹാബിസത്തിന്റെതു പോലെ രൌദ്രമോ ഭീകരമോ ആയിരുന്നില്ല മൌദൂദിസത്തിന്റെ ഇന്നലെകള്‍ എന്ന് നമുക്ക് സാമാന്യമായി പറഞ്ഞുവയ്ക്കാം. ഇബ്നു അബ്ദില്‍ വഹാബ് തികച്ചും റലൃൌരശ്േല ആയിരുന്നു. വഹാബിസം ഇഴഞ്ഞ ചരിത്രവഴികളിലെല്ലാം കാപാലികതയാണ് ബാക്കിവച്ചുപോയത്. ഇപ്പോഴും അതുതന്നെയാണതിന്റെ ബാക്കി പത്രം. ഈ ഇബ്നു അബ്ദില്‍ വഹാബില്‍ ഇട്ട് മൌദൂദിയെ അലക്കിനോക്കുമ്പോള്‍, മൌദൂദിക്കല്‍പം വെളുപ്പുണ്ട്. നാശകാരിയും സ്ഥാനമോഹിയുമായിരുന്ന ഇയാളെ അപേക്ഷിച്ച് മൌദൂദി അല്‍പംരീിൃൌരശ്േല ആയിരുന്നു എന്ന് പറഞ്ഞുകൂടെങ്കിലും അത്രക്ക് റലൃൌരശ്േലആയിരുന്നില്ല എന്നു പറയാം. വേണമെങ്കില്‍ റലരീിൃൌരശ്േലആയിരുന്നു എന്ന് ഉപാധികളോടെ ഉപസംഹരിക്കാം.
നിലനില്‍ക്കുന്ന ഇസ്ലാമിക വ്യവസ്ഥിതിക്കകത്ത് മൌദൂദിയും ജീര്‍ണതകള്‍ ആരോപിച്ചില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്; പക്ഷേ, അത് കഴുകിത്തുടക്കാന്‍ എന്ന നിലയില്‍ മൌദൂദി തീപാറുന്ന സാഹിത്യം കുറിച്ചു. മൌദൂദി മനസ്സുകളിലാണ് വീതം വയ്പ്പുകള്‍ നടത്തിയത്. അത് മുസ്ലിം സമുദായത്തിന്റെ പച്ച ശരീരങ്ങളെ മുറിച്ചെടുത്തില്ല. അംഗവിഛേദം ചെയ്തില്ല.വീടുകള്‍ ഇടിച്ചു നിരത്തിയില്ല. സ്മാരകങ്ങള്‍ അടിച്ചു തകര്‍ത്തില്ല. മാത്രവുമല്ല. ഇബ്നു അബ്ദില്‍ വഹാബ്, അധികാരാധിഷ്ഠിതവും പാരമ്പര്യമുശ്രിക്കുകളില്‍നിന്ന് ശുദ്ധീകരിച്ചെടുത്ത നവ മുസ്ലിംകളെ ഉള്‍ക്കൊള്ളുന്നതുമായ ഒരു പുതിയ ഏകാധിപത്യ വ്യവസ്ഥയായിരുന്നു മോഹിച്ചത്. അതില്‍ അധികാരത്തിനും പണത്തിനും പദവികളും സ്ഥാനവുമുണ്ടായിരുന്നു.
മൌദൂദി സ്വപ്നം കണ്ടത് ഇസ്ലാം പുലരുന്ന ദര്‍ശനാധിഷ്ഠിതമായ ഒരു രാഷ്ട്ര വ്യവസ്ഥയായിരുന്നു. ഒരു രാജ്യത്തെ സര്‍വമതക്കാരും ഇസ്ലാം പുല്‍കി, മുസ്ലിംകള്‍ മാത്രമുള്ള ഇസ്ലാമിന്റെ പ്രായോഗികതലം വിളിച്ചോതുന്ന ഒരു സ്റേറ്റായിരുന്നു മൌദൂദിയുടെ മനസ്സിലുണ്ടായിരുന്നത്. ആഴമുള്ള ഒരു മതപണ്ഡിതന്‍ അല്ലാതിരുന്നതിനാല്‍ ഖുര്‍ആനിനെ ആധാരപ്പെടുത്തി ഒരു രാഷ്ട്രവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനു പകരം, മൌദൂദി തന്റെ സ്വപ്നത്തില്‍ വിരിഞ്ഞ രാഷ്ട്ര ശില്‍പത്തിന് ഖുര്‍ആനില്‍ ഇടം പരതുകയായിരുന്നു. ഫലത്തില്‍, നാളിതുവരെ വായിച്ചതിനും പഠിച്ചതിനും വിരുദ്ധമായി ഖുര്‍ആനിക ശബ്ദങ്ങള്‍ക്ക് പുതിയ അര്‍ഥകല്‍പനകളും വ്യാഖ്യാന മണ്ഡലങ്ങളും ഉണ്ടാക്കിത്തുടങ്ങി. ഖുര്‍ആനില്‍നിന്ന് മതരാഷ്ട്ര നിര്‍മിതിയിലേക്ക് തൊടീച്ചുവച്ച ഈ പുതിയ വായന ചില പുതിയ ഭീതികളെ പെറ്റിട്ടു. അഥവാ, വിരിഞ്ഞു തുടുത്തുനില്‍ക്കുന്ന ഒരു പൂവായി നിന്നിരുന്ന ഖുര്‍ആന്റെ സ്ഥാനത്ത് പത്തിവിടര്‍ത്തിയാടുന്ന ഒരു സര്‍പ്പം നിലയുറപ്പിച്ചതുപോലുള്ള ബിംബമാറ്റം മാലോകരുടെ മനസ്സില്‍ ഉടലെടുത്തു. ഇതൊരു ബഹുസ്വര രാജ്യമാണല്ലോ എന്നോ, ഉരസിയാല്‍ തീ തെറിക്കുംവിധം സെന്‍സേഷനല്‍ ആണല്ലോ ചുറ്റുപാട് എന്നോ മൌദൂദി ചിന്തിച്ചതേയില്ല. എന്തു പറയുന്നു എന്നു മാത്രമല്ല, എപ്പോള്‍, എവിടെ, എങ്ങനെ പറയുന്നു എന്നുകൂടെ നോക്കണമെന്നുള്ള അടിസ്ഥാന ജാഗ്രത പോലും വൈചാരികസ്ഫോടനത്തിന്റെ മതിഭ്രമാവസ്ഥകളില്‍ മൌദൂദി മറന്നു പോയി. ഇങ്ങനെയുള്ള സത്താപരവും സാമൂഹികവുമായ നിരവധി ദുര്‍നിമിത്തങ്ങളുള്ളതിനാലാണ് ജമാഅത്തെ ഇസ്ലാമി നിരന്തരം മറ്റുള്ളവരാല്‍ വേട്ടയാടപ്പെടുന്നത്. ആചാര്യന്റെ സ്വയംകൃതാനര്‍ഥങ്ങളുടെ ശമ്പളം പറ്റുന്നുണ്ട് ഈ അവാന്തര പ്രസ്ഥാനം. ഇത് തിരിച്ചറിയാന്‍ വൈകുംതോറും ജമാഅത്തെ ഇസ്ലാമി ഈ ശാപം പേറിക്കൊണ്ടിരിക്കേണ്ടി വരും; തീര്‍ച്ച.
രണ്ട്
ആചാര്യ•ാരോട് ആന്തരികമായ വിധേയത്വം നിരന്തരം പുതുക്കിക്കൊണ്ടിരിക്കെ തന്നെ പുറമെ അപ്പേരുകളില്‍ അറിയപ്പെടുന്നത് വഹാബികളും മൌദൂദികളും വെറുക്കുന്നു. ഇബ്നു അബ്ദില്‍ വഹാബിന്റെ ചിന്ത എന്ന നിലയില്‍ വഹാബിസം എന്നും മൌദൂദി ചിന്തകള്‍ എന്ന നിലയില്‍ മൌദൂദിസം എന്നും വിളിക്കപ്പെടുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ ഉള്ളില്‍ ആന്തരിക വിക്ഷുബ്ധതയുടെ അഗ്നിനാളങ്ങള്‍ നാവ് നീട്ടും. വല്ലാത്തൊരവസ്ഥയാണിത്. ഇതു കൊണ്ടുതന്നെയാണ് പാമ്പ് ഉറയൂരിയിടും പോലുള്ള പേരുമാറ്റങ്ങള്‍ ബുദ്ധിരഹിതമെന്ന് പറഞ്ഞാല്‍ കുഴപ്പമില്ലാത്തവിധമുള്ള താണതന്ത്രങ്ങളിലൂടെ ഇവര്‍ നടത്താറുള്ളത് എന്തായിരിക്കും ഉള്ളില്‍ സ്നേഹമുണ്ടെങ്കില്‍ ആചാര്യ•ാരുടെ പേരില്‍ അറിയപ്പെടാന്‍ ഇവര്‍ക്കിത്രക്ക് വെറുപ്പ്? ജനപ്രീതി നേടിയ നേതാക്കളോട് ചേര്‍ത്തു പറയപ്പെടുന്നത് ഒരന്തസ്സായിട്ടാണ് എല്ലാവരും കാണുന്നത്; വെറുക്കപ്പെട്ടവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ കലികയറുന്നതു പോലെത്തന്നെ. ലോകത്ത് കുറച്ചു കാലമൊക്കെ വാഴ്ത്തപ്പെട്ടവനായി തലയുയര്‍ത്തി നിന്നയാളാണ് ഇബ്നു അബ്ദില്‍ വഹാബ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അപഭ്രംശങ്ങളെയും അടുത്തറിയുന്ന ചിലര്‍ക്കൊഴികെ ലോകതലത്തില്‍ ഒരു നവോത്ഥാന നായകനും ജീര്‍ണ്ണ വിഗ്രഹങ്ങളുടെ യുഗഭഞ്ജകനുമൊക്കെയായിരുന്നു കക്ഷി. കാലം പോകെപ്പോകെ ഉള്ളുകള്ളികള്‍ പുറംലോകമറിഞ്ഞു തുടങ്ങി. മനസ്സില്‍ പരവതാനി വിരിച്ച് പുന്നാരിക്കപ്പെടുകയായിരുന്ന ഇബ്നു അബ്ദില്‍ വഹാബ്; ഗവേഷണപരമായ വായനകളുടെ ഇടവേളക്കു ശേഷം ചിന്താപരമായി ഏറെ ശോചനീയമായ ചില ഏടുകളുടെ സൂക്ഷിപ്പുകാരനാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് തന്നെത്തന്നെ നാറിത്തുടങ്ങുന്ന ഒരു സ്ഥാനത്തെത്തിയതോടെ വഹാബി 'മുവഹിദാ'യും 'മുസ്ലിഹാ'യും 'മുജാഹിദാ'യും 'സലഫി'യായും നാമപരിണാമങ്ങളുടെ നിരന്തരാവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെട്ടു.
ഇത്രക്കുമാത്രം പറയാന്‍ മൌദൂദിസത്തിനില്ലെങ്കിലും അപ്പേര് എന്തുകൊണ്ടോ അവര്‍ക്കും തീരെ ഇഷ്ടമല്ല; ഇത്തിരി കൂടി ആഴമുള്ള ദര്‍ശനപരമായ ഒരു ഭൂമിക ലക്ഷ്യമിട്ടാവാം. ഒരു പ്രസ്ഥാനത്തിന് ആളിന്റെയോ, ഊരിന്റെയോ മറ്റോ ഗന്ധമില്ലാതിരിക്കുന്നതാണല്ലോ കേമത്തം. അതായിരിക്കാം ജമാഅത്തിനിത്ര അരിശം. ക്രിസ്തു മതം, ഹിന്ദുമതം, ബുദ്ധ മതം, ബഹായിസം എന്നൊക്കെ പറയുമ്പോള്‍ അവയിലൊക്കെ ആളും ഊരും കല്ലുകടിയായി വരുന്നുണ്ട്. ഇസ്ലാമിനതില്ല. അപ്പോള്‍ ആ ഇസ്ലാമിന്റെ 'ആധുനിക വേര്‍ഷന്‍' ആയ ഹുക്കൂമത്തെ ഇലാഹിക്കും അതുവേണ്ട. ഐഡിയ നന്ന് പക്ഷേ...
(തുടരും)